Image

മദ്രാസ്‌ ഐഐടിയില്‍ സ്‌ത്രീകളൂടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം, അധ്യാപകനെ പിടികൂടി

Published on 20 February, 2020
മദ്രാസ്‌ ഐഐടിയില്‍ സ്‌ത്രീകളൂടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം, അധ്യാപകനെ പിടികൂടി


ചെന്നൈ: മദ്രാസ്‌ ഐഐടി ക്യാംപസിലെ സ്‌ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന്‌ പിടികൂടി.

 ഐഐടിയിലെ എയ്‌റൊസ്‌പേസ്‌ എഞ്ചിനിയറിങ്‌ ഡിപ്പര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ്‌ പ്രൊഫസറായ ശുഭം ബാനാര്‍ജിയാണ്‌ പിടിയിലായത്‌.

മുപ്പത്‌കാരിയായ ഗവേഷണ വിദ്യാര്‍ത്ഥി റെസ്റ്റ്‌ റൂമില്‍ എത്തിയതോടെ സമീപത്തെ ജനാലക്കരികില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത്‌ കണ്ടെത്തുകയായിരുന്നു. 

ഫോണ്‍ എടുത്ത്‌ പരിശോധിച്ചതോടെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്ന നിലയിലായിരുന്നു. ഇതോടെ യുവതി ബഹളം വക്കുകയും സമീപത്തെ പുരുഷന്മാരുടെ ശുചിമുറിയില്‍ ഉള്ളവരെ പൂട്ടിയിടുകയുമായിരുന്നു.


തുടര്‍ന്ന്‌ സുരക്ഷാ ജീവനക്കാരെത്തി പുരുഷന്‍മാരുടെ ടോയ്‌ലെറ്റ്‌ പരിശോധിച്ചതോടെയാണ്‌ ഫോണ്‍ ശുഭം ബാനാര്‍ജിയുടേതാണ്‌ എന്ന്‌ വ്യക്തമായത്‌. സംഭവത്തില്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി. ഇന്ത്യന്‍ എക്‌സ്‌പ്രെസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക