Image

യുവതിയുമായി വിഡിയോ കോളില്‍ സംസാരിച്ച് യുവാവ് ജീവനൊടുക്കി

Published on 26 February, 2020
യുവതിയുമായി വിഡിയോ കോളില്‍ സംസാരിച്ച് യുവാവ് ജീവനൊടുക്കി
ആലപ്പുഴ: കഴുത്തില്‍ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാര്‍ഡ് കമ്പിവളപ്പില്‍  ഷംസുദീന്റെ മകന്‍ ബാദുഷയാണ് (24) മരിച്ചത്.  ഇന്നലെ പുലര്‍ച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.

ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയില്‍ ജോലിക്കു ശേഷം 12ന് മുറിയില്‍ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.  ഇതിനിടയില്‍ വിഡിയോ കോളില്‍ എത്തി താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് കഴുത്തില്‍ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവതി ഉടന്‍ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണില്‍  ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടര്‍ന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.  ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്.  ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക