Image

അച്ഛനുണ്ടാക്കുന്ന മാമ്ബഴപ്പുളിശ്ശേരി തിളയ്ക്കുമ്ബോള്‍ നാവില്‍ കപ്പലോടും, കലാഭവന്‍ മണിയെ കുറിച്ച്‌ മകള്‍

Published on 06 March, 2020
അച്ഛനുണ്ടാക്കുന്ന മാമ്ബഴപ്പുളിശ്ശേരി തിളയ്ക്കുമ്ബോള്‍ നാവില്‍ കപ്പലോടും, കലാഭവന്‍ മണിയെ കുറിച്ച്‌ മകള്‍

നടന്‍ കലാഭവന്‍ മണിയുടെ മരണം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ വേദനയാണ്. മണിയെ കുറിച്ച്‌ പറയുമ്ബോള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല ആരാധകരുടേയും കണ്ണുകള്‍ നിറയാറുണ്ട്. മണി മരിച്ചിട്ട് നാല് വര്‍ഷം പിന്നിടുമ്ബോഴും ഇന്നും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴിത അച്ഛനെ കുറിച്ചുള്ള മകള്‍ ശ്രീലക്ഷ്മിയുടെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.


സന്തോഷ വരുമ്ബോള്‍ അച്ഛന്‍ അടുക്കളില്‍ കയറും . പാചകം അച്ഛന് ഭയങ്കര ഇഷ്ടമാണ്. ചില ദിവസങ്ങളില്‍ അമ്മയെ പുറത്താക്കി ഞങ്ങള്‍ അടുക്കള കൈയടക്കും. അച്ഛനുണ്ടാക്കുന്ന മാമ്ബഴപ്പുളിശ്ശേരി അടുപ്പത്ത് തിളയ്ക്കുമ്ബോള്‍ നാവില്‍ കപ്പലോടും.-ശ്രീലക്ഷ്മി മാത്യഭൂമി ഡോട്കോമിനോട് പറഞ്ഞിരുന്നു. ഇത് ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരിക്കുകയാണ്. ഇതിനു മുന്‍പും മണിയുടെ കൈപുണ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.


മണിയുടെ ഏറ്റവും വലിയ മോഹമായിരുന്നു മകളെ ഡോക്ടര്‍ ആക്കണമെന്ന്. അച്ഛന്റെ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമത്തിലാണ് ലക്ഷ്മി. പാലായില്‍ എന്‍ട്രസ് കോച്ചിങ്ങിലാണ്. മകള്‍ക്കൊപ്പം മണിയുടെ ഭാര്യയും കൂട്ടിനുണ്ട്.

മണിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാന്‍ പറ്റിയിട്ടില്ലെന്ന് സഹോദരന്‍ ആര്‍ എല്‍വി രാമകൃഷ്ണന്‍. മനോരമ ഡോട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ഇന്നും ആ സങ്കടം അതുപോലെയുണ്ട്. അത് എനിയ്ക്ക് മാത്രമല്ല. കേരളത്തില്‍ അദ്ദേഹത്തെ സ്നേഹിച്ച എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. പല സ്ഥലങ്ങളില്‍ പരിപാടികള്‍ക്ക് പോകുമ്ബോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പലരും വന്ന് കെട്ടിപ്പിടിച്ച്‌ വര്‍ത്താനം പറയും. അവര്‍ക്ക് മണി ചേട്ടന്‍ ജീവനായിരുന്നു- ആര്‍എല്‍വി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക