Image

ആരറിവു നിയതി തന്‍ ത്രാസ്സ് പൊങ്ങുന്നതും താനേ താണുപോവതും...... (എഴുതാപ്പുറങ്ങള്‍ 56: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 26 March, 2020
ആരറിവു നിയതി തന്‍ ത്രാസ്സ് പൊങ്ങുന്നതും താനേ താണുപോവതും...... (എഴുതാപ്പുറങ്ങള്‍  56: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
കൊറോണ എന്ന മഹാമാരിയെ ഭയന്നിരിയ്ക്കുമ്പോഴും തന്റെ മകന്റെ മരണം ലോകം മധുരം പങ്കുവച്ച് ആഘോഷിയ്ക്കുന്നു. ആ മകന്റെ അന്ത്യശ്വാസം പല അമ്മമാരുടെയും ദീര്‍ഘ നിശ്വാസമാകുന്നു. ഏതു മാതാപിതാക്കള്‍ക്കാണിത് സഹിയ്ക്കാനാകുന്നത്? തന്റെ ഭര്‍ത്താവിന്റെ മരണം പടക്കം പൊട്ടിച്ചും ആഘോഷത്തോടെയും ലോകം പുഞ്ചിരിയോടെ ഏറ്റുവാങ്ങുന്നു. ഏത് ഭാര്യക്കാണ് ഇത്തരം  ഒരു ദുര്‍വിധി അഭിമുഖീകരിയ്ക്കാനാവുക?

നാളെയുടെ പുലര്‍ക്കാലം തങ്ങളെ കാലത്തിന്റെ യവനികയ്ക്കുള്ളിലാക്കും എന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ ഉറക്കമില്ലാത്ത രാത്രികള്‍. മരണത്തിലേക്കുള്ള തൂക്കുകയറില്‍ എത്താനുള്ള അവസാന നിമിഷംവരെയും രക്ഷപ്പെടാനുള്ള ഏതെങ്കിലും ഒരു വാതില്‍ തുറക്കപ്പെടുമോ എന്ന ഒരു പ്രതീക്ഷ. പ്രപഞ്ച ശക്തി പോലും കേള്‍ക്കില്ല എന്നറിഞ്ഞിട്ടും അന്ത്യയാത്രയുടെ അവസാന ചുവടുവെപ്പിലും " മാപ്പു തരൂ" എന്ന കരഞ്ഞുകൊണ്ടുള്ള യാചന . മനുഷ്യത്വം പോലും കണ്ടില്ല എന്ന് നടിച്ച നിര്‍ഭയ കേസിലെ നാല് കുറ്റവാളികളുടെ തൂക്കുമരത്തിലേക്കുള്ള അന്ത്യ യാത്ര. നിയമത്തെയും, പ്രതികാരത്തെയും മറികടക്കാന്‍ കഴിവുള്ള മാനുഷിക പരിഗണന പോലും 2012 ല്‍ നിര്‍ഭയയെ മൃഗീയമായി പീഢിപ്പിച്ചു കൊലപ്പെടുത്തിയ ഈ മനുഷ്യമൃഗങ്ങളെ കൈവെടിഞ്ഞിരിയ്ക്കുന്നു.

വാത്മീകി രാമായണത്തിലെ ഒരു ശ്ലോകം ഓര്‍ക്കുക. "താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവച്ചീടേണം." നമ്മള്‍ വിതച്ചത് നമ്മള്‍ തന്നെ കൊയ്യുമെന്ന പ്രസിദ്ധ വാക്യവും ഇതോടൊന്നിച്ച് വായിക്കാം.  ഓരോ മനുഷ്യരും അവരുടെ കര്‍മ്മങ്ങളുടെ ഫലം അനുഭവിച്ചെ തീരു. എന്നാല്‍ ഈ കര്‍മ്മഫലം  മനുഷ്യ ബന്ധങ്ങളുടെ ചങ്ങലയില്‍ ബന്ധിയ്ക്കപ്പെട്ട ഉറ്റവരും ഉടയവരും അവര്‍ക്കൊപ്പം അനുഭവിയ്‌ക്കേണ്ടി  വരുന്നു എന്നത് വേദനാജനകമാണ്.  
 
2012 ഡിസംബര്‍ 16 നു ഡല്‍ഹിയില്‍ 23 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തി ശരീര ദാഹം മാറ്റി മൃഗീയമായി പീഢിപ്പിച്ച  ആ നിമിഷത്തില്‍ ഇത്തരം ഒരു അന്ത്യത്തെ കുറിച്ച് ഇവര്‍ ഓര്‍ത്തിരുന്നുവെങ്കില്‍ ഒരുപക്ഷെ മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ, ഒരായിരം അമ്മമാരുടെ ശാപം ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. അന്നവര്‍ അനുഭവിച്ച നിമിഷങ്ങളുടെ സുഖത്തിനു ഇത്രയും യാദനകളുടെ, വേദനകളുടെ, ശാപത്തിന്റെ, വെറുപ്പിന്റെ, ഇത്തരം ഒരു അന്ത്യത്തിന്റെ വില നല്കണമെന്നവര്‍ ആലോചിച്ചിരുന്നു എങ്കില്‍ എട്ടു വര്‍ഷക്കാലം നീതിയ്ക്കുവേണ്ടി കരഞ്ഞു കാലുപിടിച്ച് അപേക്ഷിച്ച് തളര്‍ന്ന ആ അമ്മയ്ക്ക് പൊന്നു മകള്‍ നഷ്ടപ്പെടില്ലായിരുന്നു.

"ഇന്നത്തെ സൂര്യോദയം ഞങ്ങളെ സംബന്ധിച്ച് പുത്തന്‍ സൂര്യോദയമാണ് . ഇന്ത്യയിലെ ഓരോ പെണ്‍കുട്ടിയ്ക്കും  ഇതൊരു പുതിയ ദിവസമാണ്."  നിര്‍ഭയയുടെ അമ്മയുടെ ആശ്വാസത്തിന്റെ ഈ വാക്കുകള്‍ തീര്‍ച്ചയായും പുരുഷ മേധാവിത്വത്തില്‍ ഇന്നും കാലൂന്നി നില്‍ക്കുന്ന ഒരുവിഭാഗം പുരുഷവര്‍ഗ്ഗത്തില്‍ നിന്നും നീതി ലഭിച്ച ഒരു അമ്മയുടെ നിശ്വാസം തന്നെയാണ്. അനുഭവങ്ങള്‍ തുരുതുരാ നോവിച്ച ഒരു സ്ത്രീയ്ക്കും എന്നതിനേക്കാളും മനുഷ്യത്വമുള്ള ഒരു മനുഷ്യനുപോലും നിര്‍ഭയയെ പീഢിപ്പിച്ച് ഇല്ലാതാക്കിയ കുറ്റവാളികളുടെ അന്ത്യയാത്രയില്‍ അലിവില്ല, കരുണയില്ല, സഹതാപമില്ല. മറിച്ച് ഒരു പ്രാര്ഥനമാത്രം ഏതാനും നിമിഷത്തെ മാനസിക ശാരീരിക സുഖത്തിനു മാത്രം വശംവദനാകുന്ന പുരുഷാ ഇനിയെങ്കിലും  വരുംവരായ്മകളെ കുറിച്ച് ചിന്തിയ്ക്കു . നീ ഒരു പിതാവാണ്, ഭര്‍ത്താവാണ്, മകനാണ്. നിന്റെ കടമകള്‍, കര്‍ത്തവ്യങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, നിന്നിലെ മനുഷ്യത്വം എന്നിവ നീ ഒരിയ്ക്കലും ദുര്‍ബലമായ വികാരങ്ങള്‍ക്കോ, ലഹരിയ്‌ക്കോ അടിയറ വയ്ക്കാതെ നിന്റെ ചുറ്റിലും നില്‍ക്കുന്ന നിന്റെ മാതാപിതാക്കളെ പരിചരിയ്ക്കു , ഭാര്യയെന്ന സ്ത്രീയെ ബഹുമാനിയ്ക്കു, നിന്റെ മകളെ നീ സംരക്ഷിയ്ക്കു. ഏതാനും നിമിഷത്തില്‍ മാത്രം ലഭിയ്ക്കുന്ന ആനന്ദം നിന്റെയും നിന്നെ സ്‌നേഹിയ്ക്കുന്നവരുടെയും കണ്ണുനീരായി  പൊട്ടിയൊഴുകും, വേദനിയ്ക്കുന്ന മനസ്സുകളുടെ ശാപം നിന്നില്‍ കൂരമ്പുകളായി തറയ്ക്കും . നീ ഒരു സമൂഹ ജീവിയാണ്. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യനാണ്. മൃഗങ്ങളെക്കാള്‍ നീ തരം താഴരുത്, നിന്റെ വരും തലമുറയെയും അതിനു അനുവദിയ്ക്കരുത്.

കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ എന്ന ഒരു നിമിഷത്തിലേയ്ക്ക് എത്തിച്ചേരാന്‍ എട്ടു വര്‍ഷക്കാലം സമയമെടുക്കേണ്ടി വന്നു എന്നതില്‍ ജനതയ്ക്ക് ഖേദമുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ക്ക് കാലതാമസം കൂടാതെ ശിക്ഷ നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചത് മനുഷ്യത്വമുള്ള ജനങ്ങളാണ്. ഇവര്‍ക്ക് വേണ്ടത് നീതിയാണ്. ഇവര്‍ ആരും നിയമങ്ങളുടെ ചുരുളഴിച്ച് പഠിച്ചവരല്ല. രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും, ആള്‍സ്വാധീനത്തിന്റെയും കൈകളില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ചരടില്‍ നിയന്ത്രിയ്ക്കുന്ന നൂല്‍പ്പാവ ആയാലും അതൊന്നും മനസ്സിലാക്കാന്‍ കഴിയാതെ നീതി നടപ്പിലാകും എന്ന് മാത്രം സ്വപ്നം കണ്ട ജനത.  

സമൂഹത്തിലെ അന്യായങ്ങള്‍ക്കു നടപടി എടുക്കാന്‍ ഇന്ത്യയ്ക്ക് ഒരു നീതിന്യായവ്യവസ്ഥ ഉണ്ടെന്നു മാത്രം വിശ്വസിയ്ക്കുന്ന   സാധാരണ മനുഷ്യര്‍.  ഒരുപക്ഷെ ജനങ്ങളുടെ ഈ വിശ്വാസം നിലനിര്‍ത്തി എട്ടുവര്ഷക്കാലം നീട്ടികൊണ്ടുപോകാതെ നിര്‍ഭയ  കേസിനു ഒരു നടപടി കാലതാമസം കൂടാതെ എടുത്തിരുന്നുവെങ്കില്‍  ബാംഗ്‌ളൂരിലെ വെറ്റിനറി ഡോക്ടറടക്കം കേവലം ദുര്‍ബല വികാരത്തിന് ഇരയാക്കപ്പെട്ട ഒരുപാട് പെണ്‍കുരുന്നുകളെ രക്ഷപ്പെടുത്താനാകുമായിരുന്നു. ബാംഗ്‌ളൂരിലെ വെറ്റിനറി ഡോക്ടറെ പീഢിപ്പിച്ച് കൊന്നവരെ നിയമത്തിനു വിട്ടുകൊടുക്കാതെ പോലീസ് കയ്യിലെടുത്തപ്പോള്‍ ലോകം ആ നടപടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കില്ലായിരുന്നു. നീതിന്യായവ്യവസ്ഥയുടെ കഴിവുകേട് എന്ന് ജനം പഴിചാരില്ലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും,വ്യക്തിസ്വാധീനങ്ങളുടെയും മറവില്‍ നിര്‍ഭയ കേസിലെ ഓരോ കുറ്റവാളികളും ഹര്‍ജികള്‍ സമര്‍പ്പിയ്ക്കുമ്പോഴും, വധശിക്ഷ  നീണ്ടുപോകുമ്പോഴും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ശിക്ഷ നിയമങ്ങളില്‍ പാണ്ഡിത്യമില്ലാത്ത പച്ചയായ ഓരോ മനുഷ്യനും പറഞ്ഞു നിയമവ്യവസ്ഥയുടെ കഴിവുകേട് എന്ന്.

മറിച്ച് കുറ്റവാളികളെ കഴുവിലേറ്റുന്നത് കാടത്തരം എന്ന് വിളിച്ച് പറയുന്ന ഒരു സമൂഹത്തെയും നിര്‍ഭയ കേസില്‍ ലോകം കണ്ടു. എന്നാല്‍ അവര്‍ ഓര്‍ക്കുന്നില്ല കുറ്റവാളികളെ ശിക്ഷിയ്ക്കുന്നതിലാണോ അതോ യാതൊരു കുറ്റവും ചെയ്യാത്ത ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടിവന്ന ദുര്‍വ്വിധിയോടാണോ , നിഷ്കളങ്കയായ ഒരു  മകളെ  നഷ്ടപ്പെട്ട വേദനയോടെ   നീറി കഴിയുന്ന ഒരു മാതാവിനോടാണോ, ജനങ്ങളോടാണോ മനുഷ്യത്വം അല്ലെങ്കില്‍ സഹതാപം കാണിയ്‌ക്കേണ്ടതെന്ന്.  

അതുപോലെത്തന്നെ ബാംഗ്‌ളൂരിലെ വെറ്റിനറി ഡോക്ടറെ പീഢിപ്പിച്ച കുറ്റവാളികളെ നിറയ്ക്കിരയാക്കിയപ്പോള്‍ ഒരുകൂട്ടം ജനങ്ങള്‍ അവര്‍ക്കുവേണ്ടി കണ്ണുനീര്‍ ഒഴുക്കുകയുണ്ടായി. ഇവിടെയും നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ ജീവനെപ്പറ്റിയോ, അവളുടെ മാതാപിതാക്കളുടെ  മാനസികാവസ്ഥയെ കുറിച്ചോര്‍ക്കാനോ മുതലക്കണ്ണീര്‍ ഒഴുക്കിയവരിലെ മനുഷ്യത്വം തയ്യാറായില്ല.
നവോഥാനത്തിനുവേണ്ടി ലോകം മുറവിളി കൂട്ടുന്ന ഈ കാലഘട്ടത്തില്‍  കുറ്റവാളികള്‍ക്കുവേണ്ടി വാദിച്ച വക്കീല്‍ ശ്രീ.പി. സിംഗ്  പെണ്‍കുട്ടിയില്‍  സ്വഭാവദോഷം ആരോപിച്ചു. ഇരുട്ടായാല്‍ സ്ത്രീകള്‍ എന്തിനു പുറത്തിറങ്ങണം, എന്തിനു ജീന്‍സ് ഇടണം എന്നീ വാദങ്ങള്‍ കോടതി മുന്‍പാകെ നിരത്തിയെന്നത് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അഭ്യസ്തവിദ്യനായ ഒരു വക്കീല്‍ കേസിന്റെ വിജയത്തിനായി ' ന സ്ത്രീ സ്വാതന്ത്രം അര്‍ഹതി' എന്ന മനുവിന്റെ പ്രസ്താവനയുടെ ദുര്‍വ്യാഖ്യാനത്തിലെത്തിയപ്പോള്‍ അതിനെ പിന്താങ്ങുവാനും സ്വതന്ത്ര ഭാരതത്തില്‍ ചിലര്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. കുറ്റവാളികളില്‍ ഒരാളായ മുകേഷ് സിങ്ങും പറഞ്ഞത്  സൂര്യന്‍ അസ്തമിച്ചാല്‍ സ്ത്രീ പുറത്തിറങ്ങരുതെന്നാണ് എന്നും മാധ്യമങ്ങളില്‍ കണ്ടിരുന്നു.  ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തുമ്പോള്‍ അത് ശരിവയ്ക്കാന്‍ ലക്ഷോപലക്ഷം നിരക്ഷരകുക്ഷികള്‍ ഭാരതത്തില്‍ ഉള്ളപ്പോള്‍ ഭാരതത്തിലെ സ്ത്രീ സമൂഹം എങ്ങിനെ അവരുടെ സ്വാതന്ത്രം ഉപയോഗിയ്ക്കും?   പെണ്കുട്ടിയാണെന്നറിഞ്ഞാല്‍ ഭ്രൂണഹത്യ നടത്തുന്ന ചിലര്‍  ഭാരതത്തില്‍ തുടരുമ്പോള്‍ ജനിച്ചുവീഴുന്ന പെണ്‍കുട്ടികളെ സീതയായി വളര്‍ത്തുന്നതിലും നല്ലത് തങ്ങള്‍ക്കു ജനിയ്ക്കുന്ന ആണ്‍കുട്ടികളെ അവര്‍ ശ്രീരാമനായി വളര്‍ത്തുന്നതല്ലേ?  
 
വളരെ വൈകിയാണെങ്കിലും നിര്‍ഭയയുടെ പിടഞ്ഞു മരിച്ച ആത്മാവിനു നീതി നല്‍കികൊണ്ട് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ കുറ്റവാളികള്‍ക്ക് നല്‍കിയ ശിക്ഷ നടപടി  നിര്‍ഭയയുടെ അമ്മയെപ്പോലെത്തന്നെ വലിയ ഒരു ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഒരാശ്വാസമാണ്. നിര്‍ഭയയുടെ അമ്മയ്‌ക്കൊപ്പം ഒരു വലിയ സമൂഹം,  ഗവണ്മെന്റിനും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കും കൃതജ്ഞത അറിയിയ്ക്കുന്നു.

ഈ ഒരു സംഭവം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും കാലാകാലങ്ങളില്‍ അറിയണം. ഒരു നിമിഷത്തെ ആനന്ദത്തിനുവേണ്ടി കുറ്റവാളികള്‍ ചെയ്തു കൂടിയ കൊടും ക്രൂരതയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്ന യാതനകള്‍ ഓരോ കുട്ടിയും ഓര്‍ത്തിരിയ്ക്കണം. ശിക്ഷ അനുഭവിച്ച ഓരോ കുറ്റവാളിയുടെയും ജീവിതം വരും തലമുറയിലെ ഓരോ കുഞ്ഞും  മനഃപാഠമാക്കണം. അവര്‍ക്കിതെന്നും ഓര്‍ത്തിരിയ്‌ക്കേണ്ട ഗുണപാഠമാകണം. എന്നിരുന്നാലെ ഇനി ജനിച്ചുവീഴുന്ന ഓരോ അഭയമാര്‍ക്കും അവരുടെ സഹോദരനെ ലഭിയ്ക്കു, അച്ഛനെ ലഭിയ്ക്കു, ഉത്തമ പുരുഷനായ ഭര്‍ത്താവിനെ ലഭിയ്ക്കു.    
 
ലഹരിയില്‍ മുക്കിയെടുത്ത ദുര്‍ബ്ബലവികാരങ്ങളെ തളച്ചിടാന്‍, ലോകമെന്തെന്നുപോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ ബലിയാടാക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹം മാറിയേ തീരൂ.  എങ്കില്‍ മാത്രമേ ഇവിടുത്തെ യുവാക്കള്‍ കൈവരിയ്ക്കുന്ന വിദ്യാഭ്യാസത്തിനു മൂല്യമുള്ളൂ.

പണ്ടത്തെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ പിടിയില്‍ നിന്നും തന്റെ കഴിവുകളെ വിനിയോഗിച്ച് പടപൊരുതി മുന്നോട്ടു വന്ന സ്ത്രീസമൂഹത്തിനു  അവരില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ പവിത്രമായ മാതൃത്വം എന്നത് അവരുടെ മുന്നേറ്റത്തിന് ഒരിയ്ക്കലും ഒരു ശാപമായി കൂടാ. മാതൃത്വത്തിന്റെ പേരില്‍ അവള്‍ ഇനി ആരെയും ഭയക്കാനിടവരരുത്.  പുരുഷനെപ്പോലെ തന്നെ സ്ത്രീയും വികാരവിചാരങ്ങള്‍ ഉള്ളവളാണ്. പുരുഷന്റെ ദുര്‍ബ്ബല വികാരങ്ങളെ ശമിപ്പിയ്ക്കാനുള്ള ഒരു കളിപ്പാവ  മാത്രമല്ല അവള്‍. പുരുഷനാല്‍ സംരക്ഷിയ്ക്കപ്പെടേണ്ടവളാണ് സ്ത്രീ. സ്ത്രീയും പുരുഷനും പരസ്പരം പൂരകങ്ങളാണ്. പരസ്പരം ഭയപ്പെടാതെ, ബഹുമാനത്തോടെ കൈകോര്‍ത്ത് മുന്നോട്ടു വന്നാല്‍ ഇനി ഒരു നിര്ഭയയ്ക്ക് ജന്മം നല്‍കാത്ത മനുഷ്യത്വം നിറഞ്ഞ ഇന്ത്യയെ നമുക്ക് മുന്നില്‍ കാണാം.

 നിര്‍ഭയ കേസില്‍ വന്ന കാലതാമസത്തിന്റെ കാരണം നിയമത്തിലെ നൂലാമാലകളും പഴുതുകളുമാണെന്നു അനുമാനിയ്ക്കാം. നിയമങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയതാണ്. ഓരോ കാലഘട്ടം കഴിയുമ്പോഴും അത് പരിശോധിക്കേണ്ടിയിരിക്കുന്നു.  കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തില്‍ ഉദ്ദരിച്ചതുപോലെ;

ഹാ ! സുഖങ്ങള്‍ വെറും ജാലം ആരറിവൂ നിയതിതന്‍
ത്രാസ്സുപൊങ്ങുന്നതും താനേ താണുപോവതും.
 മനുഷ്യ ജീവിതം വിധിയുടെ ത്രാസില്‍ തൂങ്ങുന്നു. അത് പൊങ്ങുന്നതും താഴുന്നതും മനുഷ്യരുടെ അനുവാദം ചോദിച്ചുകൊണ്ട് ആകണമെന്നില്ല.
 

Join WhatsApp News
ഗിരീഷ് നായർ 2020-03-27 00:34:10
"ഹാ സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേ താണുപോവതും" മഹാകവി കുമാരനാശാന്റെ ഈ വരികൾ തന്റെ ലേഖനത്തിന്റെ ശീർഷകമായി തീരഞ്ഞെടുത്തതിൾ തന്നെ നല്ല മികവ് പുലർത്തുന്നു. നിമിഷനേരത്തെ ശരീര സുഖം മാത്രം തേടി അലയുന്ന മനുഷ്യർ (പുരുഷനായാലും സ്ത്രീയായാലും) പരമമായ സുഖത്തെ, ഒരിക്കലും നശിക്കാത്ത സുഖത്തെ നമ്മൾ തിരിച്ചറിയുന്നില്ല എന്ന സന്ദേശം ശ്രീമതി ജ്യോതിലക്ഷ്മി പകർത്തി വച്ചിരിക്കുന്നു. ലളിതവും മനോഹരമായ വാക്കുകളുടെ പ്രയോഗവും നന്നായിരിക്കുന്നു.
Jyothylakshmy 2020-03-27 01:08:20
Please accept my sincere apology. I mistankenly written 'Vetinary doctor from Bangalore'. Kindly read it vetinary doctor from Hyderabad. Thanks
Das 2020-03-27 08:54:01
‘’Justice though delayed but prevailed’’ through which, India being a democratic nation has given strong message to the world by awarding this capital punishment. May your blog, by all means, helps preventing loopholes in our system thereby upholding dignity and women safety at large ...
Ramakrishnan Palakkad 2020-03-27 11:05:26
സ്വപക്ഷത്തു നിന്നോ സ്ത്രീ പക്ഷത്തു നിന്നോ ചിന്തിയ്ക്കുമ്പോൾ എല്ലാം ശരിതന്നെ.. ക്രൂരത ചെറുതായാലും വലിയതായാലും അതിലൂടെ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ കാമ പൂര്തീകരണത്തിന്ന് ഇരയാക്കുന്നതും ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതിനും ഒന്നും ഒരു സാധൂകരണവും ആർക്കും നിരത്താൻ ആവില്ല..ഒരു നിര്ഭയയ്ക്കു നീതി ലഭിച്ചു ആഹ്ലാദത്തിമിർപ്പിൽ നിറഞ്ഞാടുന്നവർ ഒന്ന് മനസ്സിലാക്കണം....മുപ്പതു വര്ഷങ്ങള് പിന്നിട്ടിട്ടും അഭയ കേസ് പോലെ ഇന്നും എത്ര നീതി നിഷേധങ്ങളിൽ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി എത്തി നിൽക്കുന്നു..നീതിയും നിയമ വാഴ്ചയുമൊക്കെ പലപ്പോഴും ഭരണ - മതമേധാവിത്വങ്ങളുമായി സന്ധി ചെയ്തു പോകുന്ന അനുഭവമാണ് കണ്ടു വരുന്നത്..ഇത്തരം കൊലലപാതക പീഡന കേസുകളിൽ എല്ലാവര്ക്കും തുല്യ നീതി കിട്ടാത്തത് എന്ത് കൊണ്ടാണ്...കള്ളകേസുകൾ ഫയൽ ചെയ്തു പകവീട്ടികൊണ്ടിരിയ്ക്കുന്ന പീഡന കേസുകളും ഇപ്പോൾ കൂടി വരികയാണെന്ന് ചില കോടതി നിരീക്ഷണങ്ങൾ തന്നെ ഇയ്യിടെ വന്നിരുന്നു.ബാല പീഡന കേസുകളിൽ പലതും പകപോക്കി കേസുകൾ ആയിരുന്നു എന്നും ചില വാർത്തകൾ വന്നിരുന്നു. നീതി നിർവ്വഹണത്തിൽ തുല്യ നീതി നടപ്പാക്കണം...സ്ത്രീ പുരുഷ തുല്യതയ്ക്കു വേണ്ടി പോരാടുന്ന ഈ കാലഘട്ടത്തിൽ നീതി നിർവ്വഹണത്തിൽ എന്തിനാണ് ഈ പക്ഷപാതിത്വം. ഒരു സ്ത്രീയും ഇവിടെ അപമാ നിക്കപ്പെട്ടുകൂടാ...അര്ധരാത്രിയിലും സ്ത്രീയ്ക്കു നിർഭയമായി സഞ്ചരിയ്ക്കാൻ ഉള്ള സാഹചര്യം ഉണ്ടാവണം..പുരുഷന്മാരിൽ എന്ന പോലെ സ്ത്രീകളിലും മനുഷ്യത്വം തൊട്ടു തീണ്ടാത്തവരുണ്ടു...എല്ലാ അമ്മമാരും ഭാര്യമാരും സഹോദരിമാരും നന്മയുടെ , സ്നേഹ വാൽസ്യല്യങ്ങളുടെ പ്രതീകങ്ങളും അല്ല.. അത് പോലെ എല്ലാ പുരുഷന്മാരും അച്ഛന്മാരും കാമഭ്രാന്തുകളിൽ പെണ്മക്കളെ തിരിച്ചറിയാൻ കഴിയാത്തവരും അല്ല...നമുക്ക് വേണ്ടത് ഇത്തരം തിന്മകളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ്. നീതി നി ഷേധിയ്ക്കപ്പെട്ട എല്ലാവർക്കും വേണ്ടി ഒരുമിച്ചു ഉച്ചത്തിൽ വിളിച്ചു പറയാം... എല്ലാവര്ക്കും തുല്യ നീതി, അതിവേഗം...❣️❣️🤝🤝🙏🙏
Sudhir Panikkaveetil 2020-03-27 14:48:23
കുറ്റവാളികൾക്ക് വേണ്ടി വാദിച്ച ഒരു വക്കീലിന്റെ ന്യായം സ്ത്രീ പുരുഷനെ പ്രലോഭിപ്പിക്കുന്നു. അപ്പോൾ വികാരം കൊണ്ട് അവന്റെ ലിംഗം ഉദ്ധരിക്കുന്നു. അപ്പോഴാണ് യോനി പ്രവേശനം സാധ്യമാകുന്നത്. സ്ത്രീ പ്രലോഭിപ്പിച്ചില്ലെങ്കിൽ ഉദ്ധാരണം ഉണ്ടാകുന്നില്ല. തന്മൂലം ബലാൽസംഗവുമില്ല. എന്തിനാണ് വഴിയിൽ കാണുന്ന സ്ത്രീയുടെ അംഗലാവണ്യത്തിൽ ലഹരിപിടിച്ച് അവളെ പുരുഷൻ ബലാൽസംഗം ചെയ്യുന്നത് എന്ന് ആരും വക്കീലിനോട് ചോദിച്ചില്ല. നിർഭയ ജീൻസ് ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി ആറു ചെറുപ്പക്കാരെ കാമാർത്തരാക്കിയോ? ? ഇങ്ങനെ പറയുമ്പോൾ അതിൽ പുരുഷമേധാവിത്വം ധ്വനിക്കുന്നുണ്ടോ? സ്ത്രീ, നീ ഒരുങ്ങുന്നത് പുരുഷന്റെ മാനസിക നിയന്ത്രണം പോകാത്ത വിധത്തിൽ ആകണം എന്ന ഒരു ആജ്ഞ അതിലില്ലേ ?
josecheripuram 2020-03-27 21:05:47
The only thing in a death penalty is,if an innocent person is wrongly convicted it cannot be reversed.Punishment should have a direct effect on the culprits as well on criminals.There are crimes&heinous crimes.Raping is a crime,then ruthlessly killing is another crime.The punishment has to be appropriate.
Raju Thomas, New York 2020-03-27 21:23:25
I have been reading your column in emalayalee. I Like it, and you for that. But watch it!, You have to be all the more careful now--- don't be carried away on the current wave of recognition and fame. 1. I have long since wanted to ask you to correct your Malayalam (basic mistakes, like koottaksharam (ykka for kka), and basic coma, and some more like that). Learn from somebody you trust, or ask me (emalayalee knows my #)- I cannot brook these mistakes, no matter how celebrated they have made you. 2. About this your article: It could have been shorter. O yes. And minus that attack on a great New Yorker who wrote about the same issue just before you did. Stay well, Loving You,
Quality or quantity? 2020-03-27 22:10:15
Agree with Raju Thomas; quality suffers when the objective is quantity.
Sarasan 2020-03-27 22:55:15
ഹാ! സുഖങ്ങൾ വെറും ജാലം ആരറിവൂ ....... മഹാകവി കുമാരനാശാന്റെ വരികളിൽ വാസവദത്തയുടെ സ്വാഭാവദൂഷ്യം കൂടി വിവരിച്ചിരിക്കുന്നു എന്നുകൂടി ഇവിടെ ഓർമ്മിപ്പിക്കട്ടെ. ഇന്ന് ഏതു സ്ത്രീയാണ് പതിവൃതയായിട്ടുള്ളത്. സ്വന്തം പതിയുമായി രതിയിൽ എർപ്പെടുമ്പോഴും 99% സ്ത്രീകളും ഇന്നത്തെ കാലത്ത് പരപുരുഷനെയാണ് മനസ്സിൽ താലോലിക്കുന്നത്. അഭയ കൊലക്കേസ് ക്രൂരമായിപ്പോയി, വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടായി. എല്ലാം ശരിയാണ്. ഇതിനു മുമ്പും അഭയ കൊലക്കേസിനെ കുറിച്ഛ് താങ്കളുടെ ലേഖനം വായിച്ചിരുന്നു. അതിനുശേഷം ഒരുകേസും ഉണ്ടായിട്ടില്ല എന്ന്തോന്നും താങ്കൾ ഈ ഒരു കേസിനെ കുറിച്ച് എഴുതുന്നത് കണ്ടാൽ. ശ്രീ പൗലോസ് അച്ചായന്റെ അഭിപ്രായം വളരെ ശരിയാണ്. ഈ കേസിനു ശേഷം നമ്മുടെ കൊച്ചു കേരളത്തിൽ ലൈംഗിക സുഖത്തിനുവേണ്ടി സ്ത്രീകൾ എത്ര കൊലപാതകങ്ങൾ നടത്തിയിരിക്കുന്നു. അവസാനമായി കണ്ണൂർ സംഭവം. തന്റെ ഇത്തിരി പോന്ന പൊന്നോമനയെ കരിങ്കല്ലിൽ അടിച്ചുകൊന്ന് കടലിൽ വലിച്ചെറിയുക. നൊന്തു പെറ്റ മാതാവാണു പോലും. അതുപോലെ മാതാവ് ഉപേക്ഷിച്ചു കണ്ടവന്റെ ഒപ്പം അല്പം രതി സുഖത്തിനു വേണ്ടി പോയാലും തന്റെ കുട്ടികളെ പൊന്നുപോലെ നോക്കുന്ന എത്ര പിതാക്കൾ ഉണ്ട്. തെറ്റ് ചെയ്യാൻ ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തിൽ ആയിരിക്കരുത് വസ്ത്രധാരണം എന്നാണ് പറയുവാനുള്ളത്. സ്ത്രീകൾക്ക് എങ്ങിനെ വേണമെങ്കിലും വസ്ത്രധാരണം നടത്താം എങ്കിൽ വസ്ത്രത്തിന്റെ ആവശ്യം എന്താണ്. അതില്ലാതെ നന്നുകൂടെ. ഒരിക്കലും ശ്രീമതി തന്റെ കുട്ടികളെ ഇങ്ങനെ വിടുമോ? അസമയത്ത് ഒരു അന്യപുഷന്റെ (കൂട്ടുകാർ ആകാം) കൂടെ വിടുമോ? ലിംഗ സമത്യത്തെക്കുറിച്ച് പ്രഭാഷണം നടത്താം. പക്ഷെ സ്വന്തം കാര്യം വരുമ്പോൾ കാണാം എല്ലാ സമത്യങ്ങളും
Kuriyan, New York 2020-03-28 10:33:34
പത്രാധിപർക്ക് സമ്മതമെങ്കിൽ ഒരു ചർച്ച ആകാം. ഈ ലേഖനത്തോട് പ്രതികരിച്ച ചില അമേരിക്കൻ മലയാളികളുടെ (അമേരിക്കൻ മലയാളി ആയിരിക്കുമെന്ന് കരുതുന്നു) ആശയത്തോട് എത്ര വായനക്കാർ യോജിക്കുന്നു. അവർ പ്രതികരിച്ചത് ഇങ്ങനെ. "വിവാഹത്തിന് മുമ്പ് ആൺ സുഹൃത്തുമായി രാത്രി കാലത്ത് സിനിമക്ക് പോകുന്ന നിര്ഭയമാർ ബലാൽസംഗം ചെയ്യപ്പെടണം. ബലാൽസംഗം ചെയ്തവരെ ശിക്ഷിക്കരുത് " യോജിക്കുന്നോ, ഇല്ലയോ?
വിശാലാക്ഷി 2020-03-28 12:10:38
സ്ത്രീകളുടെ ജീന്സിനെ കുറ്റം പറഞ്ഞതിന്റെ കേട് ഇതുവരെ പാട്ടുകാരൻ ദാസപ്പന് തീർന്നിട്ടില്ല. ഗന്ധർവ്വന്മാരും, മെത്രാമാരും, സന്യാസിമാരും പറയുന്നത് കേട്ട് സ്ത്രീകൾ അനുഗ്രഹം മേടിക്കാൻ പോയാൽ ചിലപ്പോൾ പ്രസവിച്ചെന്നിരിക്കും. ശ്രീകൃഷ്ണൻ വരെ കുളക്കടവിൽ കുളിക്കാൻ വന്ന സ്ത്രീകളുടെ വസ്ത്രം അടിച്ചോണ്ടുപോയി മരത്തിന്റെ കൊമ്പിൽ കയറി ഇരുന്നു കുളിസീൻ കണ്ടതാ .എന്തിനാ ചേട്ടാ വെറുതെ വഴിയേപോയ വയ്യാവേലി പത്തും രണ്ടും പലിശക്ക് കടം വാങ്ങുന്നത് . കാണുന്ന സ്ത്രീകളെ മുഴുവൻ പ്രാപിക്കണം എന്ന ചിന്ത നല്ലതല്ല . സ്ത്രീകൾ പുരുഷന്റെ ലൈംഗികമായ ആസക്തിയെ ഉണർത്തി സൃഷ്ടി തുടരണം എന്നുള്ളത്, ഇതിന്റെ കർത്താവിന്റെ തീരുമാനമാണ്. എന്ന് വച്ച് സ്ത്രീകളെ ബലാൽസംഗം ചെയ്യണം എന്നില്ലല്ലോ. നമ്മളുടെ കാമം നമ്മൾ നിയന്ത്രിച്ചാൽ എല്ലാർക്കും കൊള്ളാം. അമിത കാമാസക്തി ഉണ്ടാകുമ്പോൾ മുഷ്ടിമൈഥുനം സ്ത്രീക്കും പുരുഷനും അനുവദിനീയാമാണ്.
Be the Jothis 2020-03-28 15:14:02
'മനുഷ മിര്‍ഗങ്ങള്‍'- മൃഗങ്ങളെക്കാള്‍ നീ തരം താഴരുത് -do animals rape? Do animals kill for revenge? Only humans do such cruelty. Those animals which kill for food are programmed by Nature to be so; they are not killing for fun or revenge as men do. Animals are not evil like men so we need to rephrase this character assassination of animals, isn't? I can understand & I am aware of the raging fire in you Srimathi Jothi Lakshmi. I congratulate you & support your stand. There are men who look human, but they are not but Animal is not the appropriate description for them even though we all repeat the common mistake. Those two legged men are a sub-species and unfortunately they are the majority. They are born into religions which regard women as inferior to men, they regard women are sexual toys for them, they regard women as slaves, remember they sold women in the market along with their cattle. Please continue your writing as a Jothis- a Light over the darkness. -andrew * {Dear Raju Sir; I know you wrote the comment with good intentions but this is not the class room in Grammar. Readers may confuse you as the notorious guy who used to correct others here. He fled with tails between his legs! A good reader will read the message of the article and understand it properly. A good reader is capable of 'Auto-correct'! }
RAJU THOMAS 2020-03-28 17:33:35
To Sarasan and Kuryan, Your English is terrible. Maybe you should ask your wives or children to correct your comments before you post them. Please. Why punish us with having to read these horribly ungrammatical effusions? This is just a friendly advice (also to Emalayalee about publishing such comments because it is doing fantastically well (great) otherwise).
Jyothylakshmy Nambiar 2020-03-29 14:42:26
അഭിപ്രായങ്ങൾ എഴുതി പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക