ഡിസാസ്റ്റർ മാനേജ്മെന്റിൽ ഏതൊരു രാജ്യത്ത് ഉള്ളതിനേക്കാൾ സൗകര്യങ്ങൾ അമേരിക്കയിലുണ്ട്. നൽകുന്ന സൗകര്യങ്ങളിൽ അതിന്റെ ഗുണത്തിലും മേൻമയിലും ഈ രാജ്യം കുറവ് വരുത്താറില്ല. നാട്ടിലെ ആശുപത്രികളോ സൗകര്യങ്ങളോ അല്ല ഇവിടെ നൽകുന്നത്. വൃത്തിയിലും വെടുപ്പിലും ഉപേക്ഷവരുത്താറില്ല. മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും കാട്ടുതീയിലും ഈ രാജ്യം കാട്ടിയിട്ടുള്ള കരുതലുകളും കൃമീകരണങ്ങളും ആരും കാണാതെ പോകരുത്. ഈ രാജ്യത്തെ എല്ലാവർഷവും ഇതിനേക്കാൾ വലിയ വിപത്തുകൾ വന്നു പോകാറുണ്ട്, ഒറ്റക്കെട്ടായി ഈ രാജ്യം ദിനങ്ങൾക്കുള്ളിൽ അതിനെ അതിജീവിക്കാറുണ്ട്. ഇത്തരത്തിലുള്ള മഹാമാരികൾ നാട്ടിൽ ഉണ്ടായാൽ അവിടെ എങ്ങനേലും താങ്ങാൻ സാധിക്കുമോ? നമ്മുടെ നാട് ഇത്തരം ദുരന്തങ്ങൾ കാണുന്നത് തന്നെ രണ്ടു വർഷം മുന്നേ മുതലാണ്. മാതൃരാജ്യ സ്നേഹമൊക്കെ നല്ലതാ, എന്നാൽ ജീവിക്കുന്ന നാടിന്റെ മഹത്വങ്ങളെ താറടിച്ചു കാണിക്കുന്ന സ്വലേ അഴകിയ രാവണൻമാരുടെ റിപ്പോർട്ടുകൾ കാണുമ്പോൾ പെരുത്തു വരുന്നു.
അമേരിക്കൻ ആരോഗ്യ രംഗത്തെ അധിക്ഷേപിക്കുകയും നാട്ടിലെ സർക്കാർ ആശുപത്രികളുടെ മഹിമ വർണിക്കുന്ന പുംഗവൻമാർ എന്തേലും കാരണത്താൽ ഒരു ദിവസം അവിടെ കിടക്കാൻ തയ്യാറാവുമോ? ആരേലും കിടന്നിട്ടാണോ ചാനലുകളിൽ ഇരുന്നു ഈ ചർച്ച നടത്തുന്നത്?
ചിലർക്ക് തോന്നും നാടുവിട്ടപ്പോർ ഇവൻ ആള് മാറിയെന്ന്, അതല്ല, മാതൃ രാജ്യത്തിന്റെ സംസ്കാരത്തിനും മൂല്യങ്ങൾക്കും രുചിയ്ക്കും സ്നേഹത്തിനും പകരം വെക്കാൻ ഒന്നുമില്ല, ഓരോ അമേരിക്കൻ മലയാളിയുടേം വികാരമാണ് കേരളം. അതുകൊണ്ടാണ് ഓരോ വർഷവും 20 - 25 മണിക്കൂർ താണ്ടി നാട്ടിൽ വന്നു പോകുന്നത്.
എന്നെ ഇവിടുത്ത ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും തുല്യതയും ഈ രാജ്യത്തെ പൗരനാക്കാൻ നിർബന്ധിതനാക്കി.
അടിസ്ഥാന സൗകര്യങ്ങളിൽ എന്റെ നാടും ഈ നിലവാരത്തിലേക്ക് എത്തണം.
മാലാഖയെന്ന് വട്ടപ്പേര് മാത്രം നൽകി ഒരു വിലയും നൽകാത്ത മാതൃ
നാട്ടിൽ ജനങ്ങളുടെ ജീവൻ വീണ്ടെടുത്ത് കഴിയുമ്പോൾ അവരുടെ ഗതി അതു തന്നെ. സർക്കാരും ജനങ്ങളും മുകളിൽ നിൽക്കുന്ന മാലാഖയെ
കണ്ട ഭാവം പോലും നടിക്കില്ല. ഏത് തൊഴിലിനും അതിന്റേതായ മാന്യത ലഭിക്കുമെന്ന്
അനുഭവിച്ചറിഞ്ഞത് ഈ രാജ്യത്ത് വന്നിട്ടാണ് . ഔദ്യോഗിക ജീവനക്കാരിൽ നിന്നുള്ള മാന്യമായ പെരുമാറ്റം, വൃത്തിയും
വെടിപ്പുമുള്ള ചുറ്റുപാടുകൾ.... ഇവിടിരുന്നു കൊണ്ട് നാടാണ് ഇതിനേക്കാൾ മഹത്തരം
എന്ന് പറയുന്നവർ ഇതൊക്കെയൊന്ന് ആലോചിക്കണം
.ആരോഗ്യ രംഗത്ത് മാസ്ക് പോലെയുള്ള ചില കാര്യങ്ങൾക്ക് ക്ഷാമം ഉണ്ട്. സത്യമാണ്. എന്നാൽ ഇവിടെ ഈ സാധനങ്ങൾ കുടുംബശ്രീ പോലെ ഉണ്ടാക്കാൻ സാധിക്കില്ല. ഇതൊക്കെ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾക്ക് ചൈന പോലെയുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നതിലെ കുഴപ്പമാണ്. ഇത്തരം കാര്യങ്ങളിലെ സ്വയം പര്യാപ്തതയ്ക്കാണ് ഇപ്പോത്തെ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പരിമിതമായ സാഹചര്യങ്ങളിൽ നാട്ടിലെ സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുന്നു. എന്നാൽ വ്യത്യസ്ത സംസ്കാരത്തിലും സ്വഭാവത്തിലുമുള്ള വിദേശികൾ ഒഴുകുന്ന രാജ്യങ്ങളെ വലിയ അഹങ്കാരത്തോടെ നാട്ടിലെ മാധ്യമങ്ങളും കുട്ടി നേതാക്കളും കോഷ്ടി കാണിക്കുന്നത് പതിവായി. ഇവരുടെ ചങ്കൻ നേതാക്കളുടെ കുരു പൊട്ടിക്കാനും എത്തുന്നത് വിദേശ രാജ്യങ്ങളിലാണ്.
ഏകദേശം 4 മില്യൻ ചൈനാക്കാരാണ് അമേരിക്കയിൽ താമസിക്കുന്നത്. കൂടാതെ 3 മില്യൻ ചൈനീസ് ടൂറിസ്റ്റുകളാണ് അമേരിക്കയിൽ കഴിഞ്ഞ വർഷം വന്നത്. അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന പ്രവാസിയോട് നാട്ടിലെ ഒരു ഉദ്യോഗസ്ഥൻ കളിയാക്കി ചോദിച്ചു, നിങ്ങളുടെ പരിഷ്കാര രാജ്യത്ത് ഇന്ത്യയുടെ എത്ര ഇരട്ടിയാണ് രോഗവ്യാപനം എന്നറിയാമോ?ഈ പൊട്ടക്കിണറ്റിലെ ഉദ്യോഗസ്ഥൻ മനസിലാക്കുന്നില്ല ഇന്ത്യയിലെ പ്രതിവർഷ ടൂറിസ്റ്റുകൾ 10 മില്യണും അമേരിക്കയിൽ 80 മില്യനുമാണ്.. തുച്ഛമായ വിദേശികൾ മാത്രം വരുന്ന കേരളത്തിലെ രോഗ വ്യാപനത്തിന്റെ കണക്കു വെച്ചിട്ട് അമേരിക്കയെ അളക്കുന്നവരോട് സഹതാപം മാത്രം.
- ടോം തരകൻ, സാൻ ഫ്രാൻസിസ്കോ