ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം (ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -8: ദേവി)
Published on 06 May, 2020
ഓണവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ഉത്രട്ടാതിയില്‍ കുളിര്‍കാറ്റിന്റെ തഴുകലേറ്റ് ആറ്റുവക്കിലെ മുളങ്കാടുകള്‍ പാടുന്ന ഓണപ്പാട്ടും പമ്പയാറ്റിലെ കുഞ്ഞോളങ്ങളില്‍ നടനമാടിയെത്തുന്ന ആറന്മുളയപ്പന്റെ തിരുവോണത്തോണിയും മലയാണ്മയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളാണ്. ഓരോ മലയാളിയുടെയും മനസ്സില്‍ മധുരോദാരമായ ആ സ്മരണകളെയുണര്‍ത്തിയ പാട്ടു്. '' ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം..''
മോഹിനിയാട്ടം എന്ന സിനിമയ്ക്കുവേണ്ടി ജി.ദേവരാജന്‍ സംഗീതംനല്‍കി പി.ജയച്ചന്ദ്രന്‍ പാടിയ ആ ഗാനം വരകളിലൂടെ ...
ഓ...ഓ..ഓ..ഓ.. ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടൻ വള്ളം ആലോല മണിത്തിരയിൽ നടനമാടി ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളിൽ കാറ്റു വന്നു തട്ടിയോണപ്പാട്ടൊന്നു പാടീ ( ആറന്മുള...)
ചിത്രവർണ്ണപ്പട്ടുടുത്തെൻ ചിത്രലേഖ പാറി വന്നു ഉത്തൃട്ടാതി ഓണവെയിലിൽ കുളിച്ചു നിന്നു ഓ...ഓ... കണ്മണി തൻ കടമിഴിത്തോണിയിലെ കന്യകളാം കനവുകൾ ഇരയിമ്മൻ കുമ്മികൾ പാടി
പൂമനസ്സിൻ താലം തുള്ളിത്തുളുമ്പിയ നേരം തങ്കം പൂവരശ്ശിന്നില നുള്ളിയെറിഞ്ഞു നിന്നൂ ഓ..ഓ... നിൻ വിരലിൻ മണം കവർന്നിളകുമായിലകളും എന്റെ ദുഃഖ ഹൃദയവും തിര കവർന്നൂ (ആറന്മുള...)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല