Image

ജൂണ്‍ മധ്യത്തോടെ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കും വ്യോമയാന മന്ത്രി

Published on 23 May, 2020
ജൂണ്‍ മധ്യത്തോടെ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കും വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: ജൂണ്‍ മധ്യത്തോടെയോ ജൂലൈ അവസാനമോ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. കോവിഡില്‍ പ്രവചനാത്മക അവസ്ഥയുണ്ടായാല്‍ മാത്രമാവും സര്‍വീസുകള്‍ ആരംഭിക്കുക. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്‍െറ സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ സര്‍വീസിനായി ആഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ വരെ എന്തിനാണ് കാത്തിരിക്കുന്നത്. എന്തുകൊണ്ട് ജൂണ്‍ മധ്യത്തോടെയോ ജൂലൈ അവസാനത്തോടെയോ സര്‍വീസ് തുടങ്ങിക്കൂടാ. ആരോഗ്യസേതു ആപില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് ക്വാറന്‍റീന്‍ എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും വ്യോമയാന മന്ത്രി പറഞ്ഞു.

കേരള, കര്‍ണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക