Image

മകന്‍ കുറ്റം ചെയ്യില്ല; ഉത്രയുടേത് കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച്‌ സൂരജിന്റെ അച്ഛന്‍

Published on 24 May, 2020
മകന്‍ കുറ്റം ചെയ്യില്ല; ഉത്രയുടേത് കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച്‌ സൂരജിന്റെ അച്ഛന്‍

കൊല്ലം: ഉത്രയുടേത് കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച്‌ സൂരജിന്റെ കുടുംബം. മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്രയെ മാത്രം എങ്ങനെ പാമ്ബിനെക്കൊണ്ട് കടിപ്പിക്കുമെന്നും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പ്രതികരിച്ചു.


അതേസമയം,ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിനെയും സഹായികളെയും ചോദ്യം ചെയ്തതിന്റെ അടിസ്‌ഥാനത്തിലാണ് ഉത്രയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.


 ചാത്തന്നൂരിന് സമീപം കല്ലുവാതുക്കലിലുള്ള സുരേഷ് എന്ന പാമ്ബുപിടുത്തക്കാരനില്‍ നിന്നാണ് പാമ്ബിനെ വാങ്ങിയത്. പാമ്ബിനെ കുപ്പിയിലാക്കി അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. പാമ്ബുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീണ്ടും പാമ്ബിനെ വാങ്ങുകയായിരുന്നു. ഉത്രയെ പാമ്ബ് കടിച്ച വിവരം സൂരജാണ് രാവിലെ വീട്ടുകാരെ അറിയിച്ചത്. മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക