Image

ജമ്മുകാശ്മീര്‍ സ്വദേശിക്ക് കൈത്താങ്ങായി കല കുവൈറ്റ്

Published on 24 May, 2020
ജമ്മുകാശ്മീര്‍ സ്വദേശിക്ക് കൈത്താങ്ങായി കല കുവൈറ്റ്

കുവൈറ്റ് സിറ്റി: വിജനമായ സ്ഥലത്ത് ആരോരുമില്ലാതെ ഒറ്റപ്പെട്ട കഴിഞ്ഞിരുന്ന ജമ്മുകാശ്മീര്‍ സ്വദേശിക്ക് കൈത്താങ്ങായി കല കുവൈറ്റ്. മെഹ്ബൂള പ്രദേശത്ത് വാഹനത്തില്‍ നിന്ന് ആരോ ഇറക്കി വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണവും വെള്ളവും താമസ സൗകര്യവുമില്ലാതെ അലയുകയായിരുന്നു ജമ്മുകാശ്മീര്‍ സ്വദേശിയായ മുഹമ്മദ് മുഷ്താഖ്.

ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് കല കുവൈറ്റ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും താന്‍ നില്‍ക്കുന്ന പ്രദേശം എവിടെയാണെന്ന് പറയാന്‍ പോലും പറ്റാത്ത രീതിയില്‍ ശാരീരികവും മാനസികവുമായ അവശതയിലായിരുന്നു അദ്ദേഹം. ഒരു സ്വദേശി പൗരന്റെ സഹായത്തോടെ അദ്ദേഹം അബു ഹസാനിയയിലെ തീരപ്രദേശത്ത് ആണെന്ന് കണ്ടെത്തി. തുടര്‍ന്നു കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് അവിടെയെത്തി മുഷ്താഖിനെ കണ്ടെത്തുകയും തുടര്‍ന്നു എംബസിയുടെ സഹായത്തോടെ ഫര്‍വാനിയ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കുവൈറ്റില്‍ പിടിക്കപ്പെട്ടാല്‍ ജയിലില്‍ കിടക്കേണ്ടി വരുന്ന സാഹചര്യം പോലും വകവയ്ക്കാതെയാണ് കല കുവൈറ്റിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം കെ.വി. നിസാര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാല്‍ അവശ നിലയിലായിരുന്ന മുഷ്താഖിന് ഭക്ഷണവും വെള്ളവും ആവശ്യമായ മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നല്‍കിയാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക