Image

സാമ്പത്തിക പ്രതിസന്ധി; ഐ.ബി.എം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

Published on 25 May, 2020
സാമ്പത്തിക പ്രതിസന്ധി; ഐ.ബി.എം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു
ന്യൂയോര്‍ക്: കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി മറ്റൊരു അമേരിക്കന്‍ കമ്പനി കൂടി രംഗത്ത്. ഇന്ത്യന്‍ വംശജനായ അരവിന്ദ കൃഷ്ണയുടെ  നേതൃത്വത്തിലുള്ള ഐ.ബി.എം എന്ന ഭീമന്‍ ടെക് കമ്പനിയാണ് ഞെട്ടിക്കുന്ന തീരുമാനമെടുത്ത് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എത്രപേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

"പുതിയ തീരുമാനം ഞങ്ങളുടെ ചില ജീവനക്കാര്‍ക്ക് സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുട്ടേറിയ സാഹചര്യം തിരിച്ചറിയുന്നു. പുറത്താക്കപ്പെടുന്ന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ മാസം വരെ ആരോഗ്യ സുരക്ഷ ഐ.ബി.എം ഉറപ്പാക്കുന്നതായിരിക്കും. കമ്പനിയുടെ വക്താവ് പറഞ്ഞു. ബിസിനസിന്‍െറ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കിയുള്ളതാണ് പുതിയ തീരുമാനം. നിലനില്‍പ്പിന്‍െറ ഭാഗമായി ശമ്പളം വെട്ടികുറക്കുന്നത് അടക്കമുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ ഐ.ബി.എം നേരത്തെ സ്വീകരിച്ചിരുന്നു.

തൊഴിലില്‍ നൈപുണ്യം ഇല്ലാത്തവരെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ നൈപുണ്യ വികസനം സാധ്യമാകില്ലെന്ന് വ്യക്തമായ ആളുകളെയുമാണ്  പിരിച്ചുവിടുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം മികച്ച തൊഴില്‍ മികവ് പുലര്‍ത്തുന്നവരെ കമ്പനി ജോലിക്ക് എടുക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. റെഡ്ഹാറ്റ് എന്ന കമ്പനിയെ ഭീമന്‍ തുക ചെലവഴിച്ച് 2018ല്‍ ഐ.ബി.എം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ കമ്പനിയില്‍ പുതിയ തൊഴില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക