Image

"ഞാന്‍ നിരപരാധി", ഉത്ര കൊലക്കേസില്‍ മൊഴി മാറ്റിപ്പറഞ്ഞ് സൂരജ്

Published on 27 May, 2020
"ഞാന്‍ നിരപരാധി", ഉത്ര കൊലക്കേസില്‍ മൊഴി മാറ്റിപ്പറഞ്ഞ് സൂരജ്

കൊല്ലം :അഞ്ചല്‍ ഉത്ര കൊലക്കേസ് പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. സൂരജിന് സുരേഷ് പാമ്ബിനെ കൈമാറിയ ഏനാത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ച്‌ വലിയ ആള്‍ക്കൂട്ടമാണ് പറക്കോടുള്ള വീട്ടു പരിസരത്തും അടൂരും പ്രതിയെ കാണാന്‍ തമ്ബടിച്ചത്. 


രാവിലെ 11 മണിയോട് കൂടിയാണ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചത്. കിടപ്പ് മുറിയിലും പാമ്ബിനെ സൂക്ഷിച്ച ടെറസിലും പാമ്ബിനെ ഉപേക്ഷിച്ചു എന്ന് സൂരജ് പറഞ്ഞ സമീപത്തെ പറമ്ബിലും പരിശോധനയും തെളിവെടുപ്പും നടത്തി. താന്‍ നിരപരാധിയാണെന്ന് തെളിവെടുപ്പിനത്തിച്ചത് മുതല്‍ സൂരജ് മാധ്യമങ്ങളോട് പറഞ്ഞ് കൊണ്ടിരുന്നു.


ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കൊലക്കേസിലെ പ്രതിയെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് തടിച്ച്‌ കൂടിയത്. അയല്‍ വീടുകളിലും തൊട്ടടുത്ത പറമ്ബുകളിലും ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും പണിപ്പെട്ടു.


 സൂരജ് ജോലി ചെയ്ത സ്വകാര്യ സ്ഥാപനത്തിന് സമീപത്തും തെളിവെടുപ്പിന് എത്തിച്ചു. എന്നാല്‍ ആളുകള്‍ കൂടിയതോടെ സ്ഥാപനത്തിനുളളില്‍ കയറ്റിയില്ല. നേരത്തെ സുരേഷ് സൂരജിന് പാമ്ബിനെ കൈമാറിയ ഏനാത്ത് എത്തിച്ച്‌ തെളിവെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക