ബംഗളുരു: ഡിസംബറോടെ ഇന്ത്യയിെല 50 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കുമെന്ന് നിംഹാന്‍സിലെ ന്യൂറോ വൈറോളജി തലവന്‍ ഡോ. രവി. കോവിഡ് 19നെ നേരിടാനുള്ള കര്‍ണാടക ഹെല്‍ത്ത് ടാസ്ക് ഫോഴ്സ് നോഡല്‍ ഓഫിസറാണ് ഡോ. രവി.
രാജ്യത്ത് ഇതുവരെ രോഗം അതിന്‍റെ മുര്‍ധന്യ അവസ്ഥയിലെത്തിയിട്ടില്ല. മെയ 31ന് അവസാനിക്കുന്ന നാലാം ലോക് ഡൗണിനുശേഷമായിരിക്കും കേസുകള്‍ വര്‍ധിക്കുക. ജൂണ്‍ മുതലാണ് രോഗബാധ കൂടുതലാകുക. അതിനുശേഷം സമൂഹവ്യാപനവും പ്രതീക്ഷിക്കാം