Image

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; താനൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കോഴിക്കോട് ഡോക്ടറെ മദ്യപസംഘം ആക്രമിച്ചു

Published on 30 May, 2020
 മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; താനൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കോഴിക്കോട് ഡോക്ടറെ മദ്യപസംഘം ആക്രമിച്ചു

മലപ്പുറം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. താനൂര്‍ സ്വദേശി തലക്കടത്തുര്‍ ശിഹാബുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുത്തേറ്റ് സുഹൃത്തുക്കളിലൊരാള്‍ ആശുപത്രിയിലായി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.

നാലു സുഹൃത്തുക്കള്‍ തമ്മില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മദ്യപിക്കുന്നതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഇവരുടെ സുഹുത്തുക്കളായ രണ്ടു പേരാണ് കുത്തിയത്. ചെറിയ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

കുത്തേറ്റ ശിഹാബുദ്ദീനെ താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ സുഹൃത്ത് താനൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അതിനിടെ, കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്തു. ഇഖ്‌റ കമ്യുണിറ്റി ക്ലിനിക്കിലെ ആശുപത്രിയിലെ ഡോ.മിറാഷിനെയാണ് മദ്യപസംഘം ആക്രമിച്ചത്. ഡോക്ടര്‍ക്ക് പരിക്കേറ്റു.

അതേസമയം, പ്രതിരോധ സേനയുടെ കാന്റീനില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നതിനു ശേഷവും മദ്യം വിതരണം നല്‍കാത്തതില്‍ വിമുക്തഭടന്മാര്‍ പ്രതിഷേധിച്ചു. സ്‌റ്റോക്ക് എടുത്ത ശേഷം ജൂണ്‍ രണ്ട് മുതല്‍ മദ്യം വിതരണം ചെയ്യുമെന്ന് സ്‌റ്റോര്‍ മാനേജര്‍ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക