Image

പോലീസുകാര്‍ക്ക് നേരെ കൊലവിളി; സി.പി.എം. നേതാക്കള്‍ക്ക് പരസ്യശാസന

Published on 30 May, 2020
പോലീസുകാര്‍ക്ക് നേരെ കൊലവിളി; സി.പി.എം. നേതാക്കള്‍ക്ക് പരസ്യശാസന



തൊടുപുഴ: പോലീസുകാര്‍ക്കു നേരെ പരസ്യമായി കൊലവിളി നടത്തിയ വണ്ടിപ്പെരിയാറ്റിലെ സി.പി.എം നേതാക്കള്‍ക്ക് പരസ്യശാസന. സി.പി.എമ്മിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണു ജില്ലാ സെക്രേട്ടറിയറ്റംഗം ആര്‍. തിലകന്‍, ജില്ലാ കമ്മിറ്റിയംഗം ജി. വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്നു ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ ചില കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ പോകുകയും പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപപ്പെടുകയും പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്തു. 

പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉത്തരവാദിത്വമുള്ള നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത് വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി കര്‍ശനമായി നിലപാടെടുക്കുകയും ഇത് സംബന്ധിച്ച് നേതാക്കളോട് വിശദീകരണം ചോദിക്കുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണു പരസ്യശാസന നല്‍കുന്നതിന്  തീരുമാനിച്ചതെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.


അതേസമയം സി.പി.എം നേതാക്കള്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് ഇവര്‍ മുങ്ങിയത്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക