മുംബൈ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച 'നമസ്തേ ട്രംപ്' പരിപാടിയാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. പിന്നീടത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു.
ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചതാണ് വ്യാപനത്തിെന്റ ആക്കം കൂട്ടിയതെന്നും അദ്ദേഹം ശിവസേന മുഖപത്രമായ സാമ്നയിലെ തെന്റ പ്രതിവാര കോളത്തില്‍ ആരോപിച്ചു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും റാവത്ത് കുറ്റപ്പെടുത്തി.
ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണം എടുത്തുകളയാനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് നല്കി കേന്ദ്രം കൈയൊഴിയുകയാണ്.
‘യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചത് അവിടങ്ങളിലും വൈറസ് വ്യാപനത്തിന് ഇടയാക്കി’- റാവത്ത് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 24ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് നടത്തിയ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്