Image

വിരമിക്കുന്നതിന് മുമ്ബ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ബെഹ്റക്കൊപ്പം ഹെലികോപ്ടര്‍ യാത്ര നടത്തിയതില്‍ ദുരൂഹത;- ചെന്നിത്തല

Published on 02 June, 2020
 വിരമിക്കുന്നതിന്  മുമ്ബ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ബെഹ്റക്കൊപ്പം ഹെലികോപ്ടര്‍ യാത്ര നടത്തിയതില്‍ ദുരൂഹത;- ചെന്നിത്തല

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 


സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്ബ് ചീഫ് സെക്രട്ടറി ടോം ജോസ് ഡിജിപി ലോക്നാഥ് ബെഹ്റക്കൊപ്പം ഹെലികോപ്ടര്‍ യാത്ര നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.


യാത്ര പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കാനായിരുന്നു. മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ മണല്‍ വില്‍പ്പന നടത്താനാണ് ശ്രമം. 


ഒരു പൊതു മേഖല സ്ഥാപനത്തിന്‍്റെ പേരില്‍ വില്‍പ്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ട്. വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വില്‍ക്കാന്‍ കഴിയില്ല. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍്റെ അനുമതി വാങ്ങിയിട്ടില്ല. 


ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണലാണ് പ്രളയത്തില്‍ അടിഞ്ഞുകൂടിയത്. രണ്ടു വര്‍ഷമായി മണ്ണ് കെട്ടിക്കിടക്കുകയാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ഇക്കാര്യത്തെക്കുറിച്ച്‌ വനംമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു.


കണ്ണൂരിലെ സി പി എം നേതാവ് ഗോവിന്ദന്‍ ചെയര്‍മാനായ കേരള ക്ലെയ്സ് ആന്‍്റ് സിറാമിക് പ്രോഡക്‌ട് എന്ന സ്ഥാപനത്തിനാണ് മണ്ണ് നീക്കാന്‍ കരാര്‍ നല്‍കിയത്. സൗജന്യമായാണ് സ്ഥാപനത്തിന് മണലും ചെളിയും നല്‍കുന്നത്. 


പൊതുമേഖലയെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്ബനികളെ സഹായിക്കുകയാണ് ചെയ്യുന്നത്. കൊവിഡിന്റെ മറവില്‍ കേരളത്തില്‍ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണ് സര്‍ക്കാര്‍.ചെന്നിത്തല ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക