Image

ഗര്‍ഭിണിയായ ആന, കൈതച്ചക്കയില്‍ പടക്കം വച്ചതറിയാതെ കഴിച്ചു,​ ഒടുവില്‍ വായും തുമ്ബിക്കൈയും തകര്‍ന്ന് പുഴയില്‍ ദാരുണാന്ത്യം

Published on 03 June, 2020
ഗര്‍ഭിണിയായ ആന, കൈതച്ചക്കയില്‍ പടക്കം വച്ചതറിയാതെ കഴിച്ചു,​  ഒടുവില്‍ വായും തുമ്ബിക്കൈയും തകര്‍ന്ന് പുഴയില്‍ ദാരുണാന്ത്യം



മലപ്പുറം: ആഹാരത്തിനായി നാട്ടിലിറങ്ങിയ ഗര്‍ഭിണിയായ ആന കൈതച്ചക്കയില്‍ പടക്കം വച്ചതറിയാതെ കഴിച്ചു,​ സ്ഫോടനത്തില്‍ വായും തുമ്ബിക്കൈയും തകര്‍ന്ന്  പുഴയില്‍ ദാരുണാന്ത്യം.


 കൈതച്ചക്ക തിന്നുന്നതിനിടെ പടക്കം പൊട്ടി വായും തുമ്ബിക്കൈയും തകര്‍ന്ന   പിടിയാന ആ സമയം ഗര്‍ഭിണിയുമായിരുന്നു.


വേദന സഹിക്കാനാകാതെ വിഷമിച്ച ആന പുഴയിലിറങ്ങി നിന്നു. വൈകാതെ ആ നില്‍പ്പില്‍ ജീവന്‍ വെടിഞ്ഞു. നിലമ്ബൂരിലെ സെക്ഷന്‍ ഫോറസ്റ്റ്‌ഓഫീസര്‍ മോഹനകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതിയ ഹൃദയഭേദകമായ കുറിപ്പിലുണ്ട് ആന അനുഭവിച്ച വിഷമങ്ങള്‍.


ഒപ്പം അത് നേരിടേണ്ടി വന്ന വനം വകുപ്പിന്റെ വിഷമവും. രണ്ട് താപ്പാനകളെ കൊണ്ടുവന്ന് കരയ്ക്കുകയറ്റി ചികിത്സിക്കാനുള്ള ശ്രമമായിരുന്നെങ്കിലും അവ എത്തിയപ്പോഴേ അവളുടെ ജീവന്‍ നഷ്ടമായി. താപ്പാനകള്‍ക്ക് വളരെ വേഗം തന്നെ കാര്യം മനസ്സിലായി. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അവള്‍ ഒറ്റയ്ക്കായിരുന്നില്ല എന്ന് ഗദ്ഗദത്തോടെ എന്ന പോലെ പറഞ്ഞു. അപകട മരണം സംഭവിച്ച ആനയോട് മാപ്പ് ചോദിച്ചാണ് മോഹനകൃഷ്ണന്‍ പോസ്റ്ര് അവസാനിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക