പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരു ആന കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. വന്യജീവികളോടു നമ്മൾ പുലർത്തുന്ന ക്രൂരമായ അനാസ്ഥയാണ് ഇതു കാണിക്കുന്നത്. ഈ പ്രകൃതിയിലെ ജീവജാലങ്ങളെല്ലാം ചേർന്നുള്ള ജീവിതം അല്ലാതെ മനുഷ്യനു മാത്രമായി ഒരു വാസം സാധ്യമല്ല എന്ന് എന്നാണ് ഇനി നമ്മൾ തിരിച്ചറിയുക! ഈ ഹീനകൃത്യം ചെയ്ത കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിന്റെ ഭാഗമായി കുറ്റക്കാരേന്നു സംശയിക്കുന്ന മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് കേരള പോലീസും ഫോറെസ്റ് ഡിപ്പാർട്മെറ്റും കൂടി സംയുകതമായാണ് ഈ കേസ് അന്യോഷിക്കുന്നത് .
ഈ സംഭവത്തിന്റെ പേരിൽ കേരളത്തെയും പ്രത്യേകിച്ച് മലപ്പുറം ജില്ലയേയും( മലപ്പുറം ജില്ലക്ക് ഈ കേസ് മായി യാതൊരു ബന്ധമില്ലാ എന്നതാണ് സത്യം )അധിക്ഷേപിക്കാനും ഈ സംഭവം വർഗീയവത്ക്കരിക്കാനും വിപുലമായ ശ്രമങ്ങൾ ദേശീയ തലത്തിൽ നടക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം നേടിയ അഭിനന്ദനങ്ങൾ കണ്ടു വിറളി പിടിച്ചവരാണ് ഈ പ്രചാരണത്തിനു പിന്നിൽ.
പാലക്കാട് ജില്ലയിൽ നടന്ന സംഭവം മലപ്പുറം ജില്ലയിൽ നടന്നു എന്നു പറയുന്നത് വർഗീയ ലാക്കോടുകൂടിയാണ്. മുൻ കേന്ദ്രമന്ത്രിയും ഇപ്പോഴും ഒരു ജനപ്രതിനിധി ആയിരിക്കുകയും ചെയ്യുന്ന മനേക ഗാന്ധി ആണ് മലപ്പുറത്തെ ജനങ്ങൾ അക്രമികൾ ആണെന്നു പറഞ്ഞ് അവരെ അധിക്ഷേപിക്കുന്നതിനു തുടക്കം ഇട്ടത്. അതിനെക്കാളും ഗുരുതരമാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ഇന്നു നടത്തിയ പ്രസ്താവന. മലപ്പുറത്താണ് ഈ സംഭവം എന്ന് വർഗീയ ലക്ഷ്യത്തോടെ അദ്ദേഹവും പറഞ്ഞിരിക്കുന്നു.
കേരളത്തിനു നേരെ നടക്കുന്ന ഈ വർഗീയ പ്രചാരണം അതങ്ങു ചാണക ശാഖയിൽ വിളമ്പിയാൽ മതി ! ആനയ്ക്ക് പേരിടലും ഗണപതിയുടെ ചിത്രം വെച്ചുള്ള വഴിതിരിച്ചുവിടലും മലപ്പുറത്തെപ്പറ്റിയുള്ള അഖിലേന്ത്യാതലത്തിലുള്ള വിദ്വേഷപ്രചരണവും നടത്തിയത് ഏതു നുണ ഫാക്ടറിയിൽ നിന്നാണ് എന്ന് എല്ലാവർക്കും അറിയാം,അതൊന്നും നമ്മുടെ കൊച്ചു കേരള ത്തിൽ വിലപോവില്ലന്നു ആർക്കാണ് അറിഞ്ഞുകൂടാത്തത് !!