ടെഹ്‌റാന്‍: ഇറാനില്‍ ഒരു ആരോഗ്യകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 19 പേര്‍ മരിച്ചു. നാല് സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ക്ലിനിക്കിലെ സെമി ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.