Image

സ്വപ്ന സുരേഷിന് ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധം; ഫ്ലാറ്റിലെ സ്ഥിരം സന്ദര്‍ശകന്‍: ആരോപണവുമായി അയല്‍വാസികള്‍

Published on 06 July, 2020
സ്വപ്ന സുരേഷിന് ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധം; ഫ്ലാറ്റിലെ സ്ഥിരം സന്ദര്‍ശകന്‍: ആരോപണവുമായി അയല്‍വാസികള്‍

തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷും ഐ.ടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് ആരോപണം.


 സ്വപ്‌ന സുരേഷ് താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ ആളുകള്‍ വരികയും മദ്യപിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്നും ഇവര്‍ മുമ്ബ് താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.


സ്വപ്‌ന സുരേഷ് കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്ബോഴാണ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ പറയുന്നു. രാത്രിയില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ ആളുകള്‍ വന്നുപോകുകയും ചെയ്തിരുന്നു.


 ഐ.ടി സെക്രട്ടറി സര്‍ക്കാര്‍ കാറില്‍ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. രാത്രി വൈകുവോളം ഇവിടെ തങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍ പാര്‍ട്ടിക്കിടെ പ്രശനം ഉണ്ടായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു എന്നാല്‍ ഐ.ടി സെക്രട്ടറിയാണെന്ന് മനസിലാക്കിയ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും അയല്‍വാസികള്‍ ആരോപിക്കുന്നു.



ഒരു രാത്രി വൈകി ഐ.ടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരില്‍ സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു എന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് പിന്നീട് ഒതുക്കിത്തീര്‍പ്പാക്കിയെന്നും അയല്‍വാസികള്‍ പറയുന്നു. 


റസിഡന്റ്സ് അസോസിയേഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്പാണ് സ്വപ്ന സുരേഷ് ഫ്‌ളാറ്റില്‍നിന്ന് പോയതെന്നും ഇവര്‍ പറയുന്നു.


മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിലെ കെഎസ്‌ഐടിഎല്ലിനു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയതോടെ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 


താത്കാലിക നിയമനത്തിലാണ് ഇവര്‍ ഐടി വകുപ്പില്‍ കയറിപ്പറ്റിയത്. ഐടി സെക്രട്ടറി ശിവശങ്കറുമായി ഇവര്‍ക്ക് അടടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക