Image

കസ്റ്റംസ് ഓഫീസിന് കനത്ത സുരക്ഷ; സിആര്‍പിഎഫിനെ വിന്യസിച്ചു

Published on 11 July, 2020
കസ്റ്റംസ് ഓഫീസിന് കനത്ത സുരക്ഷ; സിആര്‍പിഎഫിനെ വിന്യസിച്ചു


തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഓഫിസിന്റെ സുരക്ഷ പൂര്‍ണമായും അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫിന്റെ പരിധിയിലാക്കി. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി 15 പേര്‍ അടങ്ങുന്ന സേന അംഗങ്ങള്‍ കസ്റ്റംസ് ഓഫിസില്‍ എത്തി. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലും സമാന രീതിയില്‍ സുരക്ഷ ഒരുക്കുമെന്നാണ് വിവരം

സംസ്ഥാന പൊലീസിനു പകരം സിആര്‍പിഎഫിനു സുരക്ഷാ ചുമതല നല്‍കിയതില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ 
സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ തന്നെ കീഴിലുള്ള അര്‍ധസൈനിക വിഭാഗത്തിന് സുരക്ഷാചുമതല നല്‍കുകയാണ് കീഴ്വഴക്കമെന്ന് അധികൃതര്‍ അറിയിച്ചു. കേസില്‍ നിന്ന് പൊലീസിനെ പൂര്‍ണമായും ഒഴിവാക്കുന്നതിനാണ് സിആര്‍പിഎഫിനെ വിന്യസിച്ചതെന്നായിരുന്നു ആക്ഷേപം.

കേസ് അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ ശനിയാഴ്ച വൈകിട്ടോടെ തീരുമാനിച്ചിരുന്നു. രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടല്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ പ്രതികളുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും ജീവന് ഭീഷണി ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക