തിരുവനന്തപുരം, ജൂലൈ 15:
ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിനെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ചോദിച്ചുകൊണ്ടു സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാന്‍ കോൺഗ്രസ് വീണ്ടും ശ്രമിച്ചു.
എൻഐഎ അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസ് തന്റെ ഓഫീസിലേക്ക് എത്തിയതിനാല്‍ പിണറായിക്ക് നല്ല ഭയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പുറത്തുവന്നതിനെത്തുടർന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ നിന്ന് നീക്കിയിരുന്നു .ഒരു വര്‍ഷത്തെ നീണ്ട അവധിയിലാണ് ശിവശങ്കര്‍
"നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്ത ശിവശങ്കറിനെ നിങ്ങൾ എന്തിനാണ് സംരക്ഷിക്കുന്നത്. ശിവശങ്കറിനു അറസ്റ്റില്‍ ആയ പ്രതികളുമായുള്ള ബന്ധം ഇപ്പോൾ എല്ലാവർക്കും അറിയാം, പക്ഷേ കൂടുതൽ കാര്യങ്ങൾ മറച്ചുവെയ്ക്കാന്‍ കളങ്കപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനെ നിങ്ങൾ സംരക്ഷിക്കുന്നു. നിങ്ങളുടെ ഓഫീസിൽ നാല് വർഷത്തിൽ കൂടുതൽ ഉന്നതനായി വിരാജിച്ച ആളാണ് ശിവശങ്കര്‍ .അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും മറച്ചുവെക്കാനുണ്ടെന്നാണ്, ”ചെന്നിത്തല പറഞ്ഞു.
വിജയന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 24 ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.
ആളുകളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ചീത്ത വിളിക്കാന്‍ വിജയൻ തന്റെ ദൈനംദിന കോവിഡ് അവലോകന വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നുവെന്നും കൊണ്ഗ്രെസ് നേതാവ് ആരോപിച്ചു.
ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറി ഉത്തരവിട്ട അന്വേഷണത്തിന് പിന്നിൽ ഒളിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്? എൻഐഎ ചോദ്യം ചെയ്യാൻ പിണറായി വിജയനെ വിളിച്ചേക്കാം. ചീഫ് സെക്രട്ടറിയുടെ അന്വേഷണം എന്ത് വിവരമാണ് പുറത്തുകൊണ്ടുവരുന്നത്? ആദ്യം ജോലി ഉപേക്ഷിച്ച് അന്വേഷണത്തെ അഭിമുഖീകരിക്കുക, ”ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് പി കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ കേൾക്കുന്നു. യുഎഇ കോൺസുലേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നതിനായാണ് താന്‍ അവരുമായി ബന്ധപ്പെട്ടിരുന്നുതെന്നു അ ദ്ദേഹം പറഞ്ഞു. എന്നാൽ അത് ഒരു ഫുഡ് കിറ്റിനു വേണ്ടിയല്ല , ഒരു 'ഗോൾഡ് കിറ്റിനു ' ആയിരുന്നു. എല്ലാം ദുരൂഹമായി തോന്നുന്നു എന്തോ ചീഞ്ഞു നാറുന്നുണ്ട്.പക്ഷെ ഒന്നും ഇല്ലെന്ന് വിജയൻ പറയുന്നു, ”സുരേന്ദ്രൻ പറഞ്ഞു.
യുഎഇ കോൺസുലേറ്റിലെ മുൻ ജോലിക്കാരിയും ഐ ടി വകുപ്പിൽ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷിനും മറ്റ് മൂന്ന് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. ശിവശങ്കരുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു