Image

എച്ച് 1 ബി വിസക്കു കരാറടിസ്ഥാനത്തിലുള്ള ജോലിക്ക് വിലക്കു, ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചു

പി.പി.ചെറിയാൻ Published on 05 August, 2020
എച്ച് 1 ബി വിസക്കു കരാറടിസ്ഥാനത്തിലുള്ള ജോലിക്ക് വിലക്കു, ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചു
വാഷിംഗ്‌ടൺ : എച്ച് 1 ബി വിസയിലെത്തുന്നവരെ അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സി ജോലികളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗസ്ത് 3  തിങ്കളാഴ്ച  ഒപ്പു വെച്ചു. അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മോഹമാണ് ഇതോടെ കരിഞ്ഞത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കിയിരിക്കുകയാണ്്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്.കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷങ്ങളായി  എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചിട്ടും ട്രംപ്  അയഞ്ഞില്ല.

എച്ച് -1 ബി വിസ നിയന്ത്രണം ഞങ്ങള്‍ അന്തിമമാക്കുകയാണ്. അതിനാല്‍ ഒരു അമേരിക്കന്‍ തൊഴിലാളിയെയും വീണ്ടും മാറ്റി സ്ഥാപിക്കരുത്. ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ എച്ച് -1 ബി ഉപയോഗിച്ച് അമേരിക്കന്‍ പ്രതിഭകള്‍ക്ക് നിഷേധിക്കുന്നതു നിര്‍ത്തണം- പ്രസിഡന്റ് പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചുള്ള ഉത്തരവ് ജൂണ്‍ 23 നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ വിസയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യന്‍ ഐടി കമ്പനികളുടെയല്ലാം ഓഹരി വില ഇന്ന് താഴുകയാണ്.
എച്ച് 1 ബി വിസക്കു കരാറടിസ്ഥാനത്തിലുള്ള ജോലിക്ക് വിലക്കു, ഉത്തരവില്‍ ട്രംപ് ഒപ്പു വെച്ചു
Join WhatsApp News
2020-08-15 10:19:39
It is very sad to hearsuch news from America
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക