Image

ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി സൂരജ് മാത്രം

Published on 14 August, 2020
ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി സൂരജ് മാത്രം
പുനലൂര്‍: ഉത്രയുടെ കൊലപാതകത്തില്‍ അന്വേഷണ സംഘം പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതിയായ സൂരജ് നടത്തിയത് അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തില്‍ പരാമര്‍ശം.

സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പാമ്ബിനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയാല്‍ സ്വഭാവിക മരണമെന്ന് ബന്ധുക്കള്‍ ധരിക്കുമെന്ന് പ്രതി കരുതി. ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പാമ്ബിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങള്‍ക്ക് മുമ്ബ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില്‍ മാപ്പ് സാക്ഷിയായ പാമ്ബ് പിടുത്തക്കാരന്‍ സുരേഷാണ് പ്രാസിക്യൂഷന്‍റെ നിര്‍ണായക സാക്ഷി.

കേസില്‍ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര മേയ് ഏഴിനാണ് മരിച്ചത്. ഉത്രയെ ഒഴിവാക്കി സ്വര്‍ണവും പണവും കൈക്കലാക്കാന്‍ ഭര്‍ത്താവായ സൂരജ് മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു എന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക