image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ശ്രീമദ് വാല്മീകി രാമായണം മുപ്പതാം ദിനം സംഗ്രഹം (ദുർഗ മനോജ്)

kazhchapadu 14-Aug-2020 ദുർഗ മനോജ്
kazhchapadu 14-Aug-2020
ദുർഗ മനോജ്
Share
image

ഉത്തരകാണ്ഡം നാൽപ്പത്തി അഞ്ചു മുതൽ അറുപത്തിയെട്ടുവരെ സർഗം


മുനിമാരോടൊപ്പം കഥകളും വിശേഷങ്ങളും കേട്ടറിഞ്ഞ് അയോധ്യയിൽ ഏവരും ധന്യരായി. ഈ സമയം രാമൻ, അവനവൻ്റെ ആവശ്യങ്ങളും രാജ്യവും ഉപേക്ഷിച്ചു തനിക്കു തുണയായി നിന്ന ഏവരേയും ഇനിയും സ്വന്തം രാജ്യത്തേക്ക് പോകാൻ അനുവദിക്കാതിരിക്കുന്നതു ശെരിയല്ലെന്നു കണ്ട്, അവർക്കു പോകുവാൻ അനുമതി നൽകി.ഒപ്പം ധാരാളം ഉപഹാരങ്ങളും നൽകി. അതിഥികൾ ഏറെ സന്തോഷവാന്മാരായി മടങ്ങി. പിന്നെ രാമൻ, പകല് രാജ്യകാര്യങ്ങൾക്കും രാത്രി അന്തഃപുരത്തു സീതയുടെ പ്രിയതോഴനായും നിലകൊണ്ടു. അയോധ്യയിൽ ഏവരും ഏറ്റവും സന്തോഷത്തോടെ ജീവിച്ചു.
image
image
ഒരുതരത്തിലുള്ള അനർത്ഥങ്ങളും അവിടെ ഉണ്ടായില്ല.വൈധവ്യമോ, ബാലമരണമോ, മക്കൾക്കു ഉദകക്രിയ ചെയ്യേണ്ടി വരുന്ന മുതിർന്നവരോ, അയോധ്യയിൽ ഉണ്ടായില്ല. അതിവർഷമോ, വരൾച്ചയോ അയോധ്യയെ ബാധിച്ചില്ല. രോഗവും, ദുഃഖവും പ്രജകൾ മറന്നു.

അങ്ങനേയിരിക്കേ ആ ശുഭവാർത്തയും വന്നു. സീത ഗർഭവതിയായി. അതറിഞ്ഞ രാമൻ പ്രേമത്താൽ നിനക്കെന്തു വേണ്ടൂവെന്ന് സീതയോട് ആരാഞ്ഞു. പണ്ടു താമസിച്ച മുനിമാരുടെ ആശ്രമത്തിൽ ഒരു രാവു തങ്ങണമെന്നും അവർക്കു ധാരാളം സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കണം എന്നതുമാണ് തൻ്റെ ആഗ്രഹമെന്നു സീത പറഞ്ഞു. അതങ്ങനെയാകട്ടെ എന്നു രാമൻ അനുവദിക്കുകയും ചെയ്തു.

പകല് രാമൻ രാജ്യകാര്യങ്ങളിൽ മുഴുകവേ രാജ്യത്തിൻ്റെ പല കോണുകളിൽ നിന്നും എത്തിയ ചാരന്മാർ രാമനു മുന്നിലെത്തി.അവർ പല കാര്യങ്ങളും പറഞ്ഞുരാമനെ പ്രീതിപ്പെടുത്തി.എന്നാൽ രാമന് അറിയേണ്ടിയിരുന്നത് കാട്ടിലും നാട്ടിലും ജനങ്ങൾ ഭരിക്കുന്നവരെക്കുറിച്ച് എന്തു പറയുന്നുവെന്നതായിരുന്നു.
അതു കേട്ടു കൂട്ടത്തിലൊരാൾ തല താഴ്ത്തിക്കൊണ്ടു പറഞ്ഞു, രാക്ഷസൻ അപഹരിച്ചു തൻ്റെ ഒപ്പം പാർപ്പിച്ച സീതയോടൊത്തു കഴിയുമ്പോൾ രാമനു സന്തോഷിക്കാനാകുമോ?ഇനി നമുക്കും ഇത്തരം ഭാര്യമാരെ സഹിക്കേണ്ടതായി വരും. രാജാവ് എന്തു പ്രവർത്തിക്കുന്നോ അതു തന്നെയാണു  പ്രജകളുടേയും വിധി. ഈ രീതിയിൽ രാജ്യത്തു പല കോണിൽ നിന്നും സംസാരം ഉയരുന്നുണ്ട് എന്നവർ രാമനെ അറിയിച്ചു. ചാരന്മാരെ പിരിച്ചുവിട്ട ശേഷം, മൂന്നു സഹോദരന്മാരേയും രാമൻ വിളിച്ചു കൂട്ടി. ഏറെ ദുഃഖിതനായ രാമൻ അവരോടു നാട്ടിലെ വൃത്താന്തം അറിയിച്ചു.അനന്തരം ലക്ഷ്മണനോടു സീതയെ പിറ്റേന്നു തന്നെ വനത്തിൽ, വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചു മടങ്ങുവാൻ ആവശ്യപ്പെട്ടു. സീത പരിശുദ്ധയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും ജനഹിതം കാണാതിരുന്നു കൂടാ എന്ന ചിന്തയായിരുന്നു രാമന്.

പിറ്റേന്നു പുലർച്ചെ വാല്മീകി ആശ്രമത്തിലേക്കു കൊണ്ടു പോകുവാൻ താൻ വരുമെന്നു ലക്ഷ്മണൻ സീതയെ അറിയിച്ചു. അവൾ മുനി പത്നിമാർക്കായി ധാരാളം കാഴ്ചദ്രവ്യങ്ങളുമൊരുക്കി കാത്തു നിന്നു. പിറ്റേന്നു ഒരു പകൽ യാത്ര ചെയ്തു, ഗംഗ മുറിച്ചു കടന്നു ലക്ഷ്മണൻ സീതയെ വാല്മീകി ആശ്രമ പരിസരത്ത് എത്തിച്ച ശേഷം ഉണ്ടായ സംഗതികൾ ധരിപ്പിച്ചു. അവൾ കണ്ണീരോടെ രാമനാൽ താൻ പരിത്യജിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു.ലക്ഷ്മണൻ കണ്ണീരോടെ തിരികെ മടങ്ങി.

കണ്ണീരിൽ കുളിച്ചു വെറും നിലത്തു കിടക്കുന്ന സീതയെ വാല്മീകി മഹർഷി തൻ്റെ ആശ്രമത്തിലേക്കു കൂട്ടി.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഈ സമയം ചില മഹർഷിമാർ രാമനോടു മധു വനത്തിൽ ലവണാസുരൻ എന്ന രാക്ഷസൻ്റെ ശല്യം സഹിക്കാൻ കഴിയുന്നില്ല എന്നറിയിച്ചു. അവൻ്റെ കൈയ്യിലെ ദിവ്യമായ വേൽ അവനെ അജയ്യനാക്കുന്നുവെന്നും വേഗം അവനെ വധിക്കണമെന്നും അപേക്ഷിച്ചു.രാമൻ, ശത്രുഘ്നനെ അതിനു നിയോഗിച്ചു. വേനൽ കഴിഞ്ഞു മഴക്കാല ആരംഭത്തിൽ അവനറിയാതെ അവനെ കൊല്ലുക എന്നു പറഞ്ഞു, മധുവനത്തിലെ രാജാവായി ശത്രുഘ്നനെ അഭിഷേകം ചെയ്ത ശേഷം രാമൻ, സോദരനെ യാത്ര അയച്ചു.

യാത്രാമധ്യേ വാല്മീകി ആശ്രമത്തിൽ ശത്രുഘ്നൻ രാത്രി തങ്ങി. ആ രാവിൽ സീത രണ്ട് ആൺകുഞ്ഞുങ്ങൾക്കു ജന്മം നൽകി.വാല്മീകി മഹർഷി ആദ്യം പിറന്നവനു കുശനെന്നും പിന്നാലെ പിറന്നവനു ലവനെന്നും പേരു നൽകി. യുദ്ധത്തിനു പോകും മധ്യേ രാമനു പുത്രന്മാർ ജനിച്ച വൃത്താന്തം കേൾക്കാനിടയായതിൽ ശത്രുഘ്നന് അതിയായ സന്തോഷം ഉളവായി.


രാമായണം പരിസമാപ്തിയിലേക്കു മുന്നേറുകയാണ്. കുശലവന്മാരുടെ ജനനമാണ്. ഈ ദിവസത്തെ പ്രധാന കാഴ്ച.ഒപ്പം ഒരു തെറ്റും ചെയ്യാതെ തന്നെ, ഭരണാധികാരിയുടെ സ്വഭാവത്തിൽ അശേഷം കളങ്കമുണ്ടാകരുത് എന്ന രാമൻ്റെ നിർബന്ധവും, ഉപേക്ഷിക്കപ്പെടുമ്പോഴും അതു നാടിനു വേണ്ടിയാണെന്ന ബോധം സൂക്ഷിക്കുന്ന സീതയും എക്കാലത്തേയും മാതൃകകളായി തുടരും.

മുപ്പതാം ദിവസം സമാപ്തം.


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പൂമരം ( കവിത: സുഷമ നെടൂളി )
ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര (ചരിത്ര കഥ: കാരൂര്‍ സോമന്‍)
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)
സൃഷ്ടി-സ്ഥിതി-ലയം (ലേഖനം: വാസുദേവ് പുളിക്കല്‍)
ആകാം ആകാതിരിക്കാം (കവിത: വേണുനമ്പ്യാര്‍)
ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
സാംസ്കാരിക കേരളത്തിന് അപമാനമാണിത് (കാരൂര്‍ സോമന്‍)
അജ്ഞാതം (കഥ: ജിസ പ്രമോദ്)
ഘടികാരം നിലച്ച സമയം (കഥ: ഷഹീർ പുളിക്കൽ)
പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).
പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ: മുരളീ കൈമൾ
മാത്യൂ ജോണിന്റെ പുസ്തകം: പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് (പി ഡി ജോര്‍ജ് നടവയല്‍)
ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാം
കൊറോണത്തുള്ളൽ (മോൻസി കൊടുമൺ)
ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുമ്പോള്‍(സുനീതി ദിവാകരന്‍ )
നഷ്ട പ്രതീക്ഷകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പുതുവര്‍ഷപ്പുലരിയിലെ പ്രണയതാരാവലി (കവിത: വേണുനമ്പ്യാര്‍)
മാപ്പ് (ചെറുകഥ-സെഹിയോൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut