Image

സുശാന്തും സാറാ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന്‌ നടന്റെ സുഹൃത്ത്‌

Published on 22 August, 2020
സുശാന്തും സാറാ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന്‌ നടന്റെ സുഹൃത്ത്‌
സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തും സാറാ അലിഖാനും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്ന്‌ നടന്റെ സുഹൃത്ത്‌ സാമുവല്‍ ഹാവോകിപ്‌. എന്നാല്‍ ബോളിവുഡ്‌ മാഫിയയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ സാറാ അലിഖാന്‍ സുശാന്തുമായുളള ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്ന്‌ ഹാവോകിപ്‌ പറഞ്ഞു.

 സുസാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന്‌ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും മാഫിയകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ വിവാദമായ സാഹചര്യത്തിലാണ്‌ സുശാന്തും സാറാ അലിഖാനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും മാഫിയകളുടെ സമ്മര്‍ദ്ദം കാരണം സാറ ബന്ധം അവസാനിപ്പിച്ചെന്നുമുള്ള ഹാവോപികിന്റെ വെളിപ്പെടുത്തല്‍. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ്‌ താരം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

``കേദാര്‍നാഥ്‌ സിനിമയുടെ പ്രമോഷന്‍ സമയം ഞാനോര്‍ക്കുന്നു. സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു. അവര്‍ തമ്മില്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്തിരുന്നു. നിഷ്‌ക്കളരായിരുന്നു. അവര്‍ പരസ്‌പരം ബഹുമാനിച്ചിരുന്നു. അത്‌ ഇപ്പോഴുള്ള ബന്ധങ്ങളില്‍ കാണാന്‍ കഴിയുന്നത്‌ വളരെ അപൂര്‍വമാണ്‌. 

സുശന്തിനൊപ്പം സാറയ്‌ക്കും സൂശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും വളരെ ആദരവുണ്ടായിരുന്നു. അത്‌ കുടുംബം സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍ ആരുമായിക്കൊള്ളട്ടെ. സോഞ്ചിരിയയുടെ പരാജയത്തിനു ശേഷം ഏതെങ്കിലും ബോളിവുഡ്‌ മാഫിയയുടെ സമ്മര്‍ദ്ദം കാരണമാണോ സുശാന്തുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാറ തീരുമാനിച്ചതെന്നോര്‍ത്ത്‌ ഞാന്‍അത്ഭുതപ്പെടുന്നു. '' സാമുവല്‍ കുറിച്ചു.

നടന്‍ സെയ്‌ഫ്‌ അലിഖാന്റെ മകളായ സാറാ അലി ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്‌ അഭിഷേക്‌ കപൂര്‍ സംവിധാനം ചെയ്‌ത കേദാര്‍നാഥ്‌ എന്ന ചിത്രത്തിലൂടെയായിരുന്നു. സുശാന്ത്‌ സിങ്ങ്‌ ആയിരുന്നു നാകന്‍. പിന്നീട്‌ സിമ്പായിലാണ്‌ സാറ അഭിനയിച്ചത്‌. ഈ സമയം സുശാന്ത്‌ നായകനായി എത്തിയ ചിത്രമായിരുന്നു സോഞ്ചിരിയ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക