Image

നടി പറയുന്നതെല്ലാം കള്ളം, പീഡിപ്പിച്ചെന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയിലെന്ന് അഭിഭാഷക

Published on 03 October, 2020
നടി പറയുന്നതെല്ലാം കള്ളം, പീഡിപ്പിച്ചെന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയിലെന്ന് അഭിഭാഷക

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ഉയര്‍ന്ന ബലാത്സംഗകേസ് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്കാ ഖിമാനി. പത്രക്കുറിപ്പിലൂടെയാണ് പ്രിയങ്കാ ഖിമാനി ഇക്കാര്യം വ്യക്തമാക്കിയത്. 


നടി പീഡനത്തിനിരയായി എന്ന് പറയുന്ന 2013 ഓഗസ്റ്റില്‍ അനുരാഗ് ഒരുമാസക്കാലമായി ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല.ഇതിന്റെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഖിമാനി പറഞ്ഞു.


ഒരു ടിവി പരിപാടിക്കിടെയാണ് അനുരാഗ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് കശ്യപ് തള്ളികളഞ്ഞു. ഇതിനെ തുടര്‍ന്ന് മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നീടാണ് നടി പോലീസില്‍ പരാതി നല്‍കിയത്. 


തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പൊലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. അപകീര്‍ത്തിപെടുത്താനാണ് നടി അനുരാഗിനെതിരെ പരാതി ഉന്നയിച്ചതെന്നും മീറ്റൂ മൂവ്‌മെന്റിനെ ഇങ്ങനെ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പില്‍ അഭിഭാഷക ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക