Image

പെണ്ണുകാണാന്‍ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നഫോട്ടോ എടുത്ത് സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

Published on 19 October, 2020
പെണ്ണുകാണാന്‍ എത്തിച്ച് യുവതിക്കൊപ്പം നഗ്‌നഫോട്ടോ എടുത്ത് സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍
കൊച്ചി: പെണ്ണുകാണാന്‍ എന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി മൈസൂരുവിലെത്തിച്ച് യുവതിക്കൊപ്പം നഗ്‌നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത കേസില്‍ ഒരാളെ കൂടി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടകര കായക്കൊടി തളീയിക്കര പുളകണ്ടി വീട്ടില്‍ അന്‍വര്‍ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: 2019 ഫെബ്രുവരിയിലാണു സംഭവം. എറണാകുളത്തു ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണു പെണ്ണു കാണാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയത്. മൈസൂരുവിലെ വിജനപ്രദേശത്തെ വീട്ടില്‍ പെണ്‍കുട്ടിയും മാതാപിതാക്കളെന്നു കരുതുന്നവരും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുമായി സംസാരിക്കാമെന്നു പറഞ്ഞു മുറിയില്‍ കയറ്റി മുറി പുറത്തു നിന്നു പൂട്ടി. കര്‍ണാടക പൊലീസ് എന്നു പറഞ്ഞു തട്ടിപ്പു സംഘാംഗങ്ങള്‍ വീട്ടിലെത്തുകയും വ്യവസായിയെ നഗ്‌നനാക്കിയ ശേഷം യുവതിക്കൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.

ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവരുകയും മുദ്രപത്രങ്ങളില്‍ ഒപ്പിടുവിക്കുകയും ചെയ്തു. പിന്നീട് നാദാപുരത്തെത്തിച്ച് 2 ലക്ഷം രൂപ കൂടി കൈക്കലാക്കി. കേസിലെ മൂന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാനരീതിയില്‍ ഒട്ടേറെ പേര്‍ സംഘത്തിന്റെ വലയില്‍ വീണതായാണു വിവരം. എസിപി കെ. ലാല്‍ജി, ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ എസ്.ടി. അരുള്‍, ഫുള്‍ജന്‍, എഎസ്‌ഐ മാരായ ഗോപി, എസ്സിപിഒമാരായ ഇഗ്‌നേഷ്യസ്, രാജേഷ്, പി.ആര്‍. റെജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക