അകത്തേക്ക് തുറന്ന് വെച്ച ഒരു വാതിൽ എന്ന് വേണമെങ്കിൽ ഈ കവിതയെ വിശേഷിപ്പിക്ക്യാം
"ഉള്ള്"(inside) എന്ന ശീർഷകം തന്നെ അകം പൊരുളിനെ അറിയാനുള്ള ഒരു സൂചകമാണ്. അയഥാർത്ഥമായ പുറം ജാടകളാൽ മേനി നടിക്കുന്ന ജീവിതത്തിന്റെ
പുറംകാഴ്ചകളുടെ നിറഭംഗികളെ ഒട്ടും വില മതിക്കാത്ത കവയിത്രി ആന്തരികമായ ചൈതന്യത്തെ അതിന്റെ സർവ്വസ്വമായ സൗന്ദര്യത്തോടെ അലംകൃതമാക്കുന്ന കവിതയുടെ വരികൾക്കിടയിലൂടെ വരയുടെ ദൃശ്യ സൗന്ദര്യവും അനുവാചകനെ കാണിച്ചു തരുന്നുണ്ട് രവി വർമ്മയിലൂടെയും,പിക്കാസോയിലൂടെയുമൊക്കെ.
പായലും പൂപ്പലും പിടിച്ച നിറം കെട്ട പുറംകാഴ്ചകൾക്കപ്പുറം, ജീവിതത്തിന്റെ ആന്തരികമായ ചൈതന്യമാണ് യഥാർത്ഥമായ സൗന്ദര്യം എന്ന്
ദുഖളുടെ ഓല മേഞ്ഞ കുടിലിനകത്തെ നീളമേറിയ കണ്ണാടിയിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയാണ് സുഷമ നെടൂളി "ഉള്ള്" എന്ന തന്റെ കവിതയിലൂടെ.
------------------
സലാം കുറ്റിച്ചിറ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല