image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ദൈവത്തിന്റെ കൈയും ചെകുത്താന്റെ കാലും-മറഡോണ (സന്തോഷ് പിള്ള)

AMERICA 27-Nov-2020 സന്തോഷ് പിള്ള
AMERICA 27-Nov-2020
സന്തോഷ് പിള്ള
Share
image
1986 ജൂണ്‍ മാസത്തിലെ പാതിരാ സമയം. നാട്ടിലെ ലൈബ്രറി ഹാളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഇംഗ്ലണ്ട്, അര്‍ജന്റീന കോര്‍ട്ടര്‍ ഫൈനല്‍ കളികാണാന്‍ ഒത്തുകൂടിയിരിക്കുന്നു. കളര്‍ ടെലിവിഷന്‍ ലൈബ്രറിയില്‍ ഉള്ളതുകൊണ്ടാണ് കാല്‍പ്പന്തു കളിപ്രേമികള്‍ അവിടെ ഒത്തുകൂടിയിരിക്കുന്നത്.

അര്‍ജന്റീനയുടെ ആക്രമത്തെ പ്രതിരോധിക്കാനായി ഇംഗ്‌ളണ്ടിന്റെ ഡിഫന്‍ഡര്‍ പന്ത് മറിച്ച് ഗോളിക്ക് ലാക്കാക്കി ഉയര്‍ത്തികൊടുക്കുന്നു. പെനാല്‍റ്റി ഏരിയയിലേക്ക് ഓടിയെത്തി  ബോള്‍ കൈക്കലാക്കാന്‍ ഗോളി ഇരു കൈകളും ഉയര്‍ത്തി ചാടുന്നു . പക്ഷെ കൊടുങ്കാറ്റുപോലെ പെനാല്‍റ്റി ബോക്‌സില്‍ കുതിച്ചെത്തിയ മറഡോണ ഗോളിക്കൊപ്പം ഉയര്‍ന്നുചാടി ഹെഡറിലൂടെ പന്ത് ഗോള്‍ വലയത്തിലാക്കുന്നു. ഗോളിയും ഇംഗ്ലണ്ടിന്റെ മറ്റുകളിക്കാരും,  ഹാന്‍ഡ് ബോള്‍, ഹാന്‍ഡ്ബോള്‍ എന്ന് അലറിവിളിച്ചുകൊണ്ട് റഫറിയുടെ പിന്നാലെ പായുന്നു. പക്ഷെ റഫറി ഗോള്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പല ആംഗിളില്‍ ഹെഡര്‍ കണ്ടുനോക്കിയിട്ടും,  തലകൊണ്ടാണോ കൈകൊണ്ടാണോ, ഒരം കൊണ്ടാണോ മറഡോണ ആ ഗോള്‍ നേടിയതെന്ന്  മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ കുറിച്ച് കളിക്കു ശേഷം അദ്ദേഹത്തോട് ചോദിച്ച്‌പ്പോള്‍ മറഡോണ പറഞ്ഞ മറുപിടിയാണ്  അത് ഹാന്‍ഡ് ബോള്‍ ആയിരുന്നു എങ്കില്‍ എന്റെ കൈകളായിരിക്കില്ല,  അത് 'ദൈവത്തിന്റെ കരങ്ങളായിരുന്നു' എന്ന് .

image
image
ഇന്ത്യന്‍ ടീം ബാസ്‌കറ്റ് ബോള്‍ കളിക്കാരനും. പിന്നീട് ഇന്ത്യന്‍ ടീം പരിശീലകനുമായിരുന്ന അമ്മാവനോടൊപ്പം കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ താമസിച്ചിരുന്ന കാലത്താണ്  സോക്കര്‍ കളിയില്‍ ആകൃഷ്ടനായത്. അന്ന്  സര്‍വകലാശാല ടീമിനെ പരിശീലിപ്പിച്ചിരുന്നത്  ഉസ്മാന്‍ കോയ സാറായിരുന്നു. ഗോള്‍ വലയം കാത്ത് മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വിക്ടര്‍ മഞ്ഞില അക്കാലത്തെ കായിക പ്രേമികളുടെ വീരപുരഷനും.

അതേ ലോകകപ്പില്‍ മറഡോണ നേടിയ രണ്ടാമത്തെ ഗോളിനെ 'ഈ നൂറ്റാണ്ടിലെ ഗോള്‍' എന്നാണ് വിശേഷിപ്പിക്കുന്നത് . മിഡ്ഫീല്‍ഡില്‍ വച്ച്  ഇംഗ്ലണ്ടിന്റെ രണ്ടുകളിക്കാരുടെ ഇടയിലൂടെ പന്ത് സ്വീകരിച്ച്  ഏകനായി മറഡോണ അതീവ വേഗത്തില്‍ മുന്നേറി. എതിര്‍ ടീമിലെ അഞ്ചു കളിക്കാര്‍ പലപ്പോഴായി മറഡോണയെ തടയാന്‍ ശ്രമിച്ചു. തന്റെ ഇരുകാലുകളിലും പന്ത് കെട്ടിയിട്ടിരിക്കുകയാണ് എന്ന്  തോന്നിപ്പിക്കുന്ന വിധത്തില്‍,  അതിവിദഗ്ദമായി പന്തിനെ നിയന്ത്രിച്ച് അദ്ദേഹം മുന്നോട്ടുപോയി. ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ ഓടിവന്ന്  മറഡോണയുടെ കാലില്‍ നിന്നും പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചു. വേഗതയും, പന്തടക്കവും, കൗശലവും ഒത്തുചേര്‍ന്ന ഈ  മാന്ത്രികപ്രകടനത്തിന്റെ അവസാനം ഗോളിയേയും മറികടന്നു ഒഴിഞ്ഞു കിടന്ന ഗോള്‍വലയത്തിലേക്ക്  പന്ത് ലാഘവത്തോടെ അടിച്ചുകയറ്റി. ലോകമാകമനം ഉള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കുള്ള ഗോള്‍ കൂടിയായി,  അര്‍ജന്റീന നേടിയ ഈ വിജയ ഗോള്‍ പരിണമിച്ചു. ദൃഢ മായ പേശികള്‍ ഉരുണ്ടുകൂടിയതും,  പന്ത് കിട്ടിയാല്‍ നഷ്ടപെടുത്താത്തതുമായ  മറഡോണയുടെ കാലുകള്‍, എതിരാളികള്‍ക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. അവര്‍ അതിനെ ''ചെകുത്താന്റെ കാലുകള്‍'' എന്നാവും കരുതിയിരിക്കുക.

2012 ല്‍ കണ്ണൂരിലുള്ള ഒരു ജുവല്ലറി ഉദ് ഘാടനത്തിനു വിശിഷ്ട അതിഥിയായി എത്തിയത് ഡിയാഗോ അര്‍മാഡോ മറഡോണ ആയിരുന്നു. അദ്ധേഹം കണ്ണൂരില്‍  താമസിച്ചിരുന്ന ഹോട്ടല്‍ മുറി ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.

അര്‍ജന്റീനയിലെ ബൂനസ്സ് അയേഴ്‌സ്  ചേരിയില്‍ ജനിച്ച്,  കാല്‍പ്പന്തു കളിയില്‍ നേടിയ പ്രാഗല്ഭ്യത്താല്‍ മാത്രം,  സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തിയ മഹാനാണ്  മറഡോണ. അറുപതാമത്തെ വയസ്സില്‍,  കോടാനുകോടി കായിക പ്രേമികളെ കദനത്തിലാഴ്ത്തി, ജീവിതമാകുന്ന സ്റ്റേഡിയത്തിലെ തന്റെ കളി അവസാനിപ്പിച്ച്  മടങ്ങിപ്പോയ താരത്തിന് 

ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി
ഒരു മാസ്ക്കും അല്പം  പൊല്ലാപ്പും (നർമ്മ കഥ-സാനി മേരി ജോൺ)
കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...
വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കാമോ? ഓടുന്ന കാറിലെ കോവിഡ്  വ്യാപനം, മലയാളിയുടെ ഗവേഷണം  
മുൻ  ജനറൽ ഓസ്റ്റിൻ ലോയ്‌ഡ് ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി 
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം
കോവിഡ്  മരണസംഖ്യ  4,08,000 കടന്നു; പ്രതിദിനം മരിക്കുന്നത് 3000-ൽ ഏറെ പേർ  
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച ഡെന്നിസ് സെബാസ്റ്റ്യന്റെ സംസ്കാരം ശനിയാഴ്ച
നന്മ മാട്രിമോണി വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
കോവിഡിനെതിരെ കടുത്ത നടപടികളുമായി പ്രസിഡന്റ് ജോ ബൈഡൻ; വ്യാപനം രൂക്ഷമായ ശേഷമേ ശമനം ഉണ്ടാകൂ
ഫൊക്കാന വിമന്‍സ് ഫോറം ഉദ്ഘാടനം ജനുവരി 23ന് രാവിലെ 10 മണിക്ക്; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യാതിഥി
ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്
ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും
അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും
ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു
പ്രവാസി പ്രൊട്ടക്ഷൻ കമ്മീഷൻ സേവനം അവസരോചിതമായി വിനിയോക്കണമെന്നു പി. സി. മാത്യു
ഇടിച്ചെറിയ ചാക്കോ ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം ഞായറാഴ്ച സംസ്‌കാരം തിങ്കളാഴ്ച.
ഇര്‍വിംഗ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പാചരണവും കണ്‍വെന്‍ഷനും.

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut