image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മറഡോണ (കവിത: വേണുനമ്പ്യാര്‍)

kazhchapadu 27-Nov-2020 വേണുനമ്പ്യാര്‍
kazhchapadu 27-Nov-2020
വേണുനമ്പ്യാര്‍
Share
image
കണ്ണൂരിലങ്ങ്   വന്നപ്പോഴുമൊരു നോക്ക്    
നേരിട്ട് കാണാന്‍ കഴിഞ്ഞില്ല!

കണ്ടിട്ടുണ്ടുറക്കമൊഴിഞ്ഞെണ്ണിയാല്‍ തീരാത്ത  രാവില്‍  
കളിത്തിരശ്ശീലയിലങ്ങയുടെ        
കുറുക്കലും വിസ്താരവും കാല്പന്തിന്‍
മാസ്മരികമാം അമ്മാനവും.

image
image
സ്വര്‍ണക്കപ്പിന് മുത്തമേകാന്‍ പിറന്നവന്‍  നീ
ദൈവം തൊട്ടതാം  പാദങ്ങളാല്‍ കീഴടക്കി ലോകത്തെ;
കാല്‍പ്പന്തു  വാങ്ങാന്‍  കാശില്ലാത്ത  ബാല്യത്തില്‍
തുണിപ്പന്തു കെട്ടി കളിച്ചത്രെ  നീ നഗരത്തെരുവില്‍.  

കളിപ്പന്തിന്‍  കുറുംതെയ്യം  നീ
വായ്മൊഴിക്കതീതം നിന്റെ കാല്‍പ്പന്തടിയുടെ  
സ്വരവ്യഞ്ജനാഘോഷങ്ങള്‍!
 
ചിലപ്പോള്‍  മെരുങ്ങാത്ത  ചുരുളന്‍ മുടിയുടെ സട    കൊണ്ടും
ആവനാഴിയെ ഓര്‍മിപ്പിക്കുന്ന കാലു കൊണ്ട് ചിലപ്പോള്‍
പതുക്കെപ്പതുക്കെ തട്ടിനീക്കിയും
ചിലപ്പോള്‍ നീട്ടിച്ചവിട്ടിയും  ചുഴലിക്കാറ്റിന്റെ വേഗത്തില്‍  
ഗോളടിക്കുന്നു നീ   വലയ്ക്കുള്ളില്‍   ഗോളിയെ  
വെറുമൊരു കോമാളിയാക്കി!

കളിപ്പന്ത്   നിന്റെ ആറാമിന്ദ്രിയം  
ആര്‍ക്കൊക്കും അത് നിന്നില്‍നിന്നും വെട്ടിച്ചെടുക്കാന്‍!  
പുഴമത്സ്യത്തിന്റെ വഴക്കത്തോടെ,  
ജലസര്‍പ്പത്തിന്റെ   ഊര്‍ജ്ജസ്വലതയോടെ
വളഞ്ഞും പുളഞ്ഞുമോടി ശത്രുനിര ഭേദിച്ചു
കാട്ടുകുറുക്കന്റെ കൗശലത്തില്‍ വര്‍ഷിക്കുന്നു
നീ    പൊട്ടിത്തെറിക്കുന്ന വെടിഗുണ്ടിന്റെ ശബ്ദത്തില്‍
തുരു തുരാ ഗോളുകള്‍!
 
നേപ്പിള്‍സില്‍, ബ്യുണസ് അയേഴ്സില്‍ മാത്രമല്ല ലോകമെങ്ങും നിന്റെ
ആരാധകര്‍ നിനക്ക് വേണ്ടി കൂട്ടമണിയടിക്കുന്നു, വിലപിക്കുന്നു,
മെഴുകുതിരികള്‍ കത്തിക്കുന്നു,ദുഖത്തിന്റെ    സ്പന്ദനങ്ങള്‍
ആത്മാവില്‍ ആവാഹിച്ചു പ്രാര്‍ത്ഥിക്കുന്നു.  കണ്ണൂരിന്റെയും
കണ്ണീര്‍പ്രണാമം അങ്ങേയ്ക്ക്!

കാല്‍പുണ്യത്തിന്റെ   പൊന്‍ചുണക്കുട്ടാ,
മറഡോണാ, ഇനിയങ്ങോട്ട്  മീതെയുമില്ല താഴെയുമില്ല
എങ്കിലും  നിന്നെയറിയുന്നവര്‍ക്ക് അറിയാം :  
വേറൊരു  കളിക്കളത്തില്‍
വേറൊരു  കളിയച്ഛനായി നീ ബൂട്ടണിയും
പത്താം നമ്പര്‍ ജഴ്‌സിയും!

മറഡോണാ, കാല്‍പ്പന്തിന്റെ രാജകുമാരാ,  
പിന്‍വാങ്ങല്‍ വിറയേതുമില്ലാതെ സ്വര്‍ഗ്ഗത്തിലും
ചന്തമുള്ള പന്തടക്കത്താല്‍  രചിക്കേണമിനിയും   നീ
ഛന്ദോബദ്ധമല്ലാത്ത ഫുട്‌ബോള്‍ കവിതകള്‍!



image
Facebook Comments
Share
Comments.
image
P R SREEKUMAR
2020-11-29 15:49:34
കാൽപ്പന്തിന്റെ രാജകുമാരന് ഉചിതമായ സ്മരണാഞ്ജലി...🙏
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പൂമരം ( കവിത: സുഷമ നെടൂളി )
ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര (ചരിത്ര കഥ: കാരൂര്‍ സോമന്‍)
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)
സൃഷ്ടി-സ്ഥിതി-ലയം (ലേഖനം: വാസുദേവ് പുളിക്കല്‍)
ആകാം ആകാതിരിക്കാം (കവിത: വേണുനമ്പ്യാര്‍)
ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
സാംസ്കാരിക കേരളത്തിന് അപമാനമാണിത് (കാരൂര്‍ സോമന്‍)
അജ്ഞാതം (കഥ: ജിസ പ്രമോദ്)
ഘടികാരം നിലച്ച സമയം (കഥ: ഷഹീർ പുളിക്കൽ)
പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).
പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ: മുരളീ കൈമൾ
മാത്യൂ ജോണിന്റെ പുസ്തകം: പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് (പി ഡി ജോര്‍ജ് നടവയല്‍)
ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാം
കൊറോണത്തുള്ളൽ (മോൻസി കൊടുമൺ)
ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുമ്പോള്‍(സുനീതി ദിവാകരന്‍ )
നഷ്ട പ്രതീക്ഷകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പുതുവര്‍ഷപ്പുലരിയിലെ പ്രണയതാരാവലി (കവിത: വേണുനമ്പ്യാര്‍)
മാപ്പ് (ചെറുകഥ-സെഹിയോൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut