Image

കടല്‍ ജീവിയുടെ ശരീരത്തില്‍ ട്രംപിന്റെ പേര് പച്ച കുത്തി; ആളെ കണ്ടെത്തിയാല്‍ പ്രതിഫലം 3,668,968 രൂപ

Published on 15 January, 2021
കടല്‍ ജീവിയുടെ ശരീരത്തില്‍ ട്രംപിന്റെ പേര് പച്ച കുത്തി; ആളെ കണ്ടെത്തിയാല്‍ പ്രതിഫലം 3,668,968 രൂപ
ന്യൂയോര്‍ക്ക്: കടല്‍ ജീവിയുടെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് പച്ച കുത്തിയ സംഭവത്തില്‍ പരക്കെ പ്രതിഷേധം. കടല്‍ സസ്തനിയായ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപിന്റെ പേരെഴുതിയുള്ള ക്രൂരത. മിണ്ടാപ്രാണിയോട് ഇത്തരത്തില്‍ ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്.

ഫ്‌ളോറിഡയിലെ ഹോമോസാസ നദിയില്‍ കണ്ടെത്തിയ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. ഇവയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് മാനറ്റി. സാധു മൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവര്‍ക്ക് 5000 യുഎസ് ഡോളര്‍ (3,668,968 രൂപ) ആണ് പ്രതിഫലം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക