Image

ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി റിപ്പോര്‍ട്ട്

Published on 06 March, 2021
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എന്‍. യുനൈറ്റഡ് നേഷന്‍സിന്‍റെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോര്‍ട്ട് 2021 പ്രകാരം ഇന്ത്യന്‍ കുടുംബങ്ങളില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2019ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും (931 മെട്രിക് ടണ്‍) വീടുകള്‍, സ്ഥാപനങ്ങള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവ പാഴാക്കുന്നു. ഇതില്‍ വീടുകളിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷ്യമാലിന്യം.

വരുമാനം കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ട്. ഇന്ത്യയില്‍ 50 കിലോഗ്രമാണ് പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്ന ഭക്ഷണം. ബംഗ്ലാദേശില്‍ 65 കിലോഗ്രാം, പാകിസ്താനില്‍ 75, ശ്രീലങ്കയില്‍ 76, നേപ്പാളില്‍ 79, അഫ്ഗാനിസ്ഥാനില്‍ 82 കിലോഗ്രാം എന്നിങ്ങനെയാണ് കണക്കുകള്‍.

സാമ്പത്തികമായും സാമൂഹികമായും ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കും. മലിനീകരണ തോത് ഉയരുന്നതിനൊപ്പം ഭക്ഷ്യക്ഷാമം വര്‍ധിക്കുകയും പണച്ചെലവും ഉണ്ടാകുമെന്നും ആഗോള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

യു.എന്നിന്‍റെ കണക്കുപ്രകാരം 690 മില്ല്യണ്‍ പേര്‍ 2019ല്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നുണ്ട്. കോവിഡ് 19 കൂടി വ്യാപിച്ച് ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം കൂടിയതായാണ് കണക്കുകൂട്ടല്‍. അതിനാല്‍ ഭക്ഷ്യമാലിന്യം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യു.എന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
ഭീമൻ+ പോത്തന്‍ 2021-03-06 10:31:37
ഇന്ത്യയിൽ ഒരാൾ പ്രതിവർഷം 50 കിലോ ഭക്ഷണം പാഴാക്കുന്നു - ഇ റിപ്പോർട്ട് എത്രമാത്രം ആധികാരികം ആണ് എന്ന് അറിയില്ല. ഇന്ത്യയിൽ എവിടെ നോക്കിയാലും എല്ല് ഉന്തിയ പട്ടിണിക്കോലങ്ങളെ കാണാം. എന്നാൽ കേരളത്തിലെ ജനങ്ങൾ -മിഡിൽ ക്ലാസ്+ അപ്പർ മിഡിൽ ക്ലാസ്+ ധനികർ അവർക്ക് വേണ്ടതിൻറ്റെ 5-10 ഇരട്ടി ഭക്ഷണം കഴിക്കുന്നു, പ്രതേകിച്ചും അരി, കപ്പ മുതലായ അന്നജ ആഹാരം. അമിത ഭക്ഷണം, ക്രമ രഹിത ജീവിതം, അടുക്കും ചിട്ടയും ഇല്ലാത്ത സ്റ്റൈൽ ഒക്കെയാണ് നു ജൻ ജീവിതം. അത്തരം കുറെ എണ്ണം അമേരിക്കയിലും ഉണ്ട്. കൂളത്തിൽ നിന്നും തല പൊക്കിപ്പിടിച്ചു നിൽക്കുന്ന ഹിപ്പോയെപ്പോലെ ആണ് ചിലതു. ഇവർ പള്ളിയിയുടെ വരുമ്പോൾ ഓക്സിജൻറ്റെ അളവ് കുറയും. സ്റ്റേജിൽ വന്നാൽ രണ്ടു ക്യമറയും വേണം ഇവരെ ഉൾക്കൊള്ളുന്ന ഫോട്ടോ എടുക്കാൻ. എൻ്റെ ഭർത്താവിനെ കൂട്ടുകാർ വിളിക്കുന്നത് ഭീമൻ എന്നാണ്, അമ്മായി അപ്പൻറ്റെ പേര് പോത്തന്‍ എന്നുമാണ്. നാട്ടിൽ ഇവർക്ക് നെൽകൃഷി ആയിരുന്നു തൊഴിൽ. -സരസമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക