Image

പെറ്റമ്മയ്ക്കും പകരം പെറ്റമ്മ മാത്രം: ഉര്‍വശി

Published on 06 July, 2012
പെറ്റമ്മയ്ക്കും പകരം പെറ്റമ്മ മാത്രം: ഉര്‍വശി
കൊച്ചി: കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ കുടുംബകോടതിയില്‍ എത്തിയപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലന്നും നടി ഉര്‍വശി. പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുട്ടിയെവച്ച് പബ്ലിസിറ്റിക്ക് ആരും മുതിരരുതെന്നും അവര്‍ പറഞ്ഞു.

കുഞ്ഞിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പലപ്പോഴും അവര്‍ കരഞ്ഞു. താന്‍ തികച്ചും ബോധവതിയായ അമ്മയാണ്. പെണ്‍കുട്ടികള്‍ക്ക് പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോര്‍ക്കണം. ഉര്‍വശി പറഞ്ഞു. 

കുഞ്ഞിനെ ഏറെ ഇഷ്ടമാണ്. ഏതാനുംദിവസം മുമ്പാണ് തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞത്. കോടതിയിലെത്തുമ്പോള്‍ ഭക്ഷണം കഴിച്ചിരുന്നില്ല. മരുന്നിന്റെ മയക്കംകൂടിയായതോടെ അസ്വസ്ഥയായിരുന്നു. തന്റെ കുഞ്ഞിനെ തനിക്ക് വിട്ടുതരാന്‍ മനോജിന്റെ ഇപ്പോഴത്തെ ഭാര്യ മനോജിനെ പ്രേരിപ്പിക്കണം. കണ്ണീരോടെ ഉര്‍വശി പറഞ്ഞു. 

പ്രേക്ഷകര്‍ തന്നോട്കാണിക്കുന്ന സ്‌നേഹമാണ് പ്രതിസന്ധികളില്‍ തനിക്ക് താങ്ങാകുന്നത്. ചിത്രീകരണം പൂര്‍ത്തിയായ മലയാളതമിഴ് ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.
കള്‍ കുഞ്ഞാറ്റയെ ചൊല്ലി കേസ്‌ നടക്കുന്നതിനിടയില്‍ നടി ഉര്‍വ്വശി കോടതിയിലെത്തിയത്‌ മദ്യപിച്ചെന്ന്‌ റിപ്പോര്‍ട്ട്‌. വേര്‍പിരിഞ്ഞ്‌ കഴിയുന്ന ഉര്‍വശിയും മനോജ്‌ കെ. ജയനും മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ കുടുംബകോടതിയിലെത്തിയപ്പോള്‍ ഉര്‍വശി മദ്യലഹരിയിലായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌.

രാവിലെ 10 മണിയോടെയാണ്‌ മനോജും കുഞ്ഞാറ്റയും കൊച്ചിയിലെ കുടുംബകോടതിയിലെത്തിയത്‌. ഇന്ന്‌ വൈകിട്ടു നാലര വരെ കുട്ടിയെ ഉര്‍വശിക്കു വിട്ടുകൊടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കുട്ടിയെ ഏറ്റുവാങ്ങാന്‍ പതിനൊന്നുമണിയോടെ ഉര്‍വശി കോടതിയിലെത്തി. എന്നാല്‍ ഉര്‍വശി മദ്യലഹരിയിലാണന്നുകണ്ട മനോജ്‌ ഇക്കാര്യം കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്‌ കോടതിമുറിയില്‍ കയറിയതോടെ ഉര്‍വശി ബഹളം തുടങ്ങി. ഒടുവില്‍ തനിക്ക്‌ ആരെയും വേണ്ടന്ന്‌ പറഞ്ഞ്‌ ഉര്‍വശി പുറത്തിറങ്ങുകയായിരുന്നു.കുട്ടിയെ തല്‍ക്കാലം മനോജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

ഇന്ന്‌ കുടുംബ കോടതിയില്‍ എത്തിയപ്പോള്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന്‌ കുഞ്ഞാറ്റ കുടുംബകോടതിയെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക