Image

തിയറ്റര്‍ കൂട്ടക്കൊല : പ്രതി മനശ്ശാസ്ത്രജ്ഞന്റെ ചികിത്സയിലായിരുന്നുവെന്ന്

Published on 28 July, 2012
തിയറ്റര്‍ കൂട്ടക്കൊല : പ്രതി മനശ്ശാസ്ത്രജ്ഞന്റെ ചികിത്സയിലായിരുന്നുവെന്ന്
വാഷിങ്ടണ്‍: അമേരിക്കയിലെ കൊളറാഡോ തിയറ്ററില്‍ ബാറ്റ്മാന്‍ സീരീസിലെ പുതിയ സിനിമയുടെ പ്രദര്‍ശനത്തിനിടെ 12 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ജയിംസ് ഹോംസ് മനശ്ശാസ്ത്രജ്ഞന്റെ ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

കോടതിയില്‍ ഹാജരാക്കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തിരുന്നതായും കൊല നടത്തിയതിന്റെ വിവരങ്ങള്‍ ബിരുദ പഠനം നടത്തിയിരുന്ന കൊളറാഡോ യൂനിവേഴ്‌സിറ്റിയിലെ മനശ്ശാസ്ത്ര വിഭാഗം തലവന്‍ ഡോ. ലിനെ ഫെന്റണ് അയച്ചുകൊടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്റെ വിശദീകരണ വേളയിലാണ് ഹോംസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

നോട്ട്ബുക് തിങ്കളാഴ്ച സര്‍വകലാശാലയില്‍നിന്ന് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, ആക്രമണം നടത്തുന്നതിന് മുമ്പാണോ ഇതയച്ചുകൊടുത്തതെന്ന് വ്യക്തമല്ല.


തിയറ്റര്‍ കൂട്ടക്കൊല : പ്രതി മനശ്ശാസ്ത്രജ്ഞന്റെ ചികിത്സയിലായിരുന്നുവെന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക