Image

വബ്ക്യാമിനു മുന്നില്‍ ആത്മഹത്യ

Published on 25 September, 2012
വബ്ക്യാമിനു മുന്നില്‍ ആത്മഹത്യ
ലക്‌നോ:  ലൈവ് ചാറ്റിലൂടെ കാമൂകിയുമായി  വാഗ്വാദം നടത്തിയ ശേഷം യുവാവ് ആത്മഹത്യചെയ്തു. യുവാവിന്റെ ആത്മഹത്യ ലൈവായി കണ്ടിട്ടും അത് തടയാന്‍ ശ്രമിക്കാതിരുന്നതിന് കാമുകിക്കെതിരേ പോലീസ് കേസെടുത്തു.വാരണാസിയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അങ്കിത് ശ്രീവാസ്തവ (25) എന്ന യുവാവാണ് ക്ഷോഭത്തിനടിമപ്പെട്ട് ആത്മഹത്യ ചെയ്തത്. അങ്കിത് ദിവസവും രാത്രി സ്വന്തം മുറിയിലിരുന്ന് കാമുകിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ശനിയാഴ്ച ചാറ്റിംഗിനിടെ ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായി. വാക്കുതര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ അങ്കിത് മൊബൈല്‍ ഫോണ്‍ തറയില്‍ എറിഞ്ഞുടച്ചു. അതിനു ശേഷം സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. ആത്മഹത്യ ചെയ്യുന്ന സമയത്തും വെബ്ക്യാമറ ഓണായിരുന്നു.അങ്കിത് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇയാള്‍ നേരത്തേയും ആത്മഹത്യാ പ്രവണത കാട്ടിയിട്ടുണ്ട്. പിതാവ് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനാണ്.
ഇയാളുടെ മാതാവ് ഒരു സ്‌കൂള്‍ അധ്യാപികയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക