Image

മഹാബലിയും മഹാത്മജിയും വരുവതെന്നാവുമോ? (കവിത: ജോര്‍ജ് നടവയല്‍)

Published on 01 October, 2013
മഹാബലിയും മഹാത്മജിയും വരുവതെന്നാവുമോ? (കവിത: ജോര്‍ജ് നടവയല്‍)
ഓണപ്പൂക്കളത്തിനിറുത്ത പൂക്കള്‍
മണ്ണടിഞ്ഞു മന്നവന്‍ പാതാളം തേടി മടങ്ങവേ
രാജഘട്ടത്തില്‍ വാടിക്കരിഞ്ഞ ചോരപ്പുക്കളെ
കണ്ടു തെല്ലിടയന്തിച്ചിരുന്നുപോയാ
മാര്‍ബിള്‍ ഫലകത്തിലാരും കാണാതേ;

സഗദ്ഗദമേതോ വയലിന്‍ നാദമുതിരും പോല്‍
അതിനേര്‍ത്തതായ് അര്‍ദ്ധനഗ്നനാം
ചരിത്രപൂരുഷന്‍ പൊഴിച്ചമിഴിനീര്‍മഴയില്‍
അവരിരുപേരും നേര്‍ക്കുനേരേറെ
നേരം നോക്കിയിരുന്നുപോല്‍;

ആധുനികതയുടെ അഹങ്കാര കപടനാടകങ്ങളില്‍
കലയും ജീവിതവും മതവും പെണ്ണുമാണും
കെട്ടുപോകും കാഴ്ച്ചകള്‍ കാണാന്‍ കെല്പ്പില്ലാതെ
വീണ്ടുമുതിര്‍ക്ക വെടികള്‍ നെഞ്ചിലേക്കുന്നു പിതാവും
ചവിട്ടുക    ശിരസ്സിലാഞ്ഞാഞ്ഞെന്നു മഹാരാജനും.

അതുകേട്ടുള്ളലിഞ്ഞു സീതാ രക്ഷകയാം ഭൂവമ്മതന്‍
ഗംഗയും പമ്പയും ഹിമവാനും സഹ്യനും
ആവഹിച്ചുയര്‍ത്തുകയായ് ആ പുണ്യമേരുക്കളെ
അകലേയ്ക്കകലേയ്ക്കകലേയ്ക്കകലേയ്ക്കകലേ.....
ഇനി മഹാത്മനും മഹാബലിയും വരുവതെന്നാവുമോ?


മഹാബലിയും മഹാത്മജിയും വരുവതെന്നാവുമോ? (കവിത: ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക