ചോള രാജാവായ മനു നിധി ചോളന് പരാതികാര്‍ക്കായി കൊട്ടാരത്തില്‍ ഒരുക്കി വച്ചിരുന്ന
മണിയുടെ മുഴക്കം കേട്ട് വന്ന് നോക്കിയപ്പോള്‍ അവിടെ ഒരു പശുവിനെയാണു കണ്ടത്.
എന്താണു പശുവിന്റെ പരാതിയെന്നന്വേഷിച്ചപ്പോള് രാജാവിന്റെ മകന് രഥമോടിച്ചപ്പോള്
വഴിയില്‍ കിടന്ന പശുക്കുട്ടിയെ ശ്രദ്ധിക്കാതെ അതിന്റെ പുറത്ത്കൂടി ഓടിച്ച് അതിനെ
കൊന്ന് കളഞ്ഞുവെന്നു പശു ബോധിപ്പിച്ചു.(ഭാരതത്തില്‍ പശുക്കള്‍ക്ക്
സംസാരിക്കാനുള്ള കഴിവുമുണ്ടെന്ന് വിശ്വസിക്കുക. ദേവതയുടെ പ്രതിരൂപമാകുമ്പോള്‍
അസാദ്ധ്യമായി ഒന്നുമുണ്ടാകില്ലല്ലോ) നീതിമാനായ രാജാവ് സ്വന്തം മകനെ കൊന്ന്
കളഞ്ഞ് പശുവിനോട് നീതി പുലര്‍ത്തി. പശുക്കള്‍ക്ക് രാജാക്കന്മാര് പോലും വലിയ
സ്ഥാനം നല്‍കിയിരുന്നു. ഒരു ബ്രിട്ടീഷ് സഞ്ചാരി എഴുതിയ കുറിപ്പില്‍ ഇന്ത്യക്കരെ
ഇങ്ങനെ വിശേഷിപ്പിക്കുന്നു. `അവിടെയുള്ളവര്‍ അരിയും, വേരുകളും പാലും കുടിച്ച്്
ജീവിക്കുന്നു. അവര്‍ പശുവിന്റെ ചാണകം കൊണ്ട് ചുമരുകള്‍ മെഴുകുന്നു. പശുവിനെ അവര്‍
ആരാധനയോടെ പരിപാലിക്കുന്നു. ഭാരതത്തിലെ നിരത്തുകളില്‍ അലഞ്ഞ് നടക്കുന്ന അയവിറക്കി
കിടക്കുന്ന പശുക്കളെ കാണാം. അത് കൊണ്ട് വിദേശ പത്രങ്ങള്‍ പലപ്പോഴും എഴുതി
ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവര്‍ പോലും വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍
ഉറങ്ങുന്ന പശു ഉണരുന്ന വരെ, അല്ലെങ്കില്‍ വഴിയൊഴിഞ്ഞ് പോകുന്ന വരെ അവരുടെ
കാറുകളില്‍ ക്ഷമയോടെ പുഞ്ചിരിയോടെ കാത്തിരിക്കുന്നുവെന്ന്.
മുസ്ലീം
അധിനിവേശത്തോടെയത്രെ ഭാരതത്തിലുള്ളവര്‍ ഗോമാംസം ഭക്ഷിക്കാന്‍ തുടങ്ങിയതെന്ന്
പറയുന്നത് മുഴുവന്‍ ശരിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.. കാരണം മൃഗ ബലി
വേദങ്ങളില്‍ കാണുന്നുണ്ട്. അതില്‍ യാഗം കഴിച്ച് മൃഗത്തിന്റെ മാംസം പുരോഹിതര്‍
ഭക്ഷിച്ചിരുന്നു. ഖുറാനില്‍ പശുവിനെ കൊന്ന് മാംസം ഭക്ഷിക്കാമെന്ന്
പറഞ്ഞിട്ടില്ലെന്ന് കാണുന്നു. എന്നാല്‍ ആടിനെ യാഗം കഴിക്കുന്നതും ഭക്ഷിക്കുന്നതും
കാണുന്നു. ബക്ര എന്ന അറബി വാക്കിനു (Bakra) ആട് എന്നര്‍ത്ഥം വരുമ്പോള്‍ ബഖ്ര
(Baqarah) എന്ന പദത്തിനു പശുവെന്നാണു്. ഒരു പക്ഷെ ഭാരതത്തില്‍ എത്തിയപ്പോള്‍ കെ
എന്ന അക്ഷരം ക്യു എന്നായതാകാം,.ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ അഹമദ് ഷാ
ദുറാനി അമൃത്സാറിലെ സ്വര്‍ണ്ണ മന്ദിരത്തിലെ വിശുദ്ധ കുളം പശുക്കളെ കൊന്ന ചോര
കൊണ്ട് നിറച്ചുവത്രെ.ആടിനേയും ഒട്ടകത്തേയും തിന്ന് ശീലമുണ്ടായിരുന്ന
മുസ്ലീമുകള്‍ക്ക് പശു ഇറച്ചി രുചി പകര്‍ന്ന് കാണും. ഹിന്ദുക്കള്‍ ദേവതയായി
ആരാധിക്കുന്ന ഒരു ജന്തുവിനെ കശാപ്പു ചെയ്ത് തിന്നുമ്പോള്‍ ലഭിക്കുന്ന ഒരു പൈശാചിക
സംത്രുപ്തിയും അതിനു പിന്നില്മത ഭ്രാന്തുള്ളവര്‍ക്ക് ഉണ്ടായിരിന്നിരിക്കണം. അതെ
സമയം അക്ബര്‍ ചക്രവര്‍ത്തിയും, റ്റിപ്പു സുല്‍ത്താന്‍ വരേയും ഗോവധം
നിരോധിച്ചിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വാസ്തവത്തില്‍ മതം മനുഷ്യരെ
തമ്മില്‍ അടുപ്പിച്ച് കൊല്ലുന്ന ഒരു ക്രൂരനായി പരിണമിച്ചുപോയി. അതില്‍ ഈശ്വരന്
ഇല്ലാതെ പോയി. അത് മനസ്സിലാക്കാന്‍ കഴിയാതെ ജനം ഇന്നും മത സംഹിതകള്‍ തപ്പി ദൈനംദിന
ജീവിതം ദു:ഖകരമാക്കുന്നു. ബ്രിട്ടീഷ് കാരുടെ ഭരണകാലത്ത് കല്ക്കട്ടയിലാണത്രെ
ആദ്യത്തെ കശാപ്പ്ശാല ആരംഭിച്ചത്. പശുക്കളെ കൊല്ലാന്‍ വേണ്ടി റോബര്‍ട് ക്ലൈവ്
ആദ്യ്മായി കശാപ്പ് (ശാല തുറന്ന് അനവധി പശുക്കളെ കൊന്ന ശാപം കൊണ്ടത്രെ അദ്ദേഹം
നാല്പ്പത്തിയൊമ്പാതമത്തെ വയസ്സില്‍ പേന കത്തികൊണ്ട് കഴുത്തില്‍ കുത്തി ആത്മഹത്യ
ചെയ്തത്. ആ വാര്‍ത്ത വന്നപ്പോള്‍ നിഷക്കളങ്കരായ ഭാരതീയ കര്‍ഷകര്‍ വിശ്വസിച്ചു
നിര്‍ദ്ദോഷികളായ മിണ്ടാപ്രാണികള്‍, പശുക്കളെ കൊക്ലാന് കശാപ്പ്ശാല
ഉണ്ടാക്കിയത്കൊണ്ടാണ് അദ്ദേഹം സ്വയം കുത്തിമരിച്ചതെന്ന്..
ഭാരതീയന്റെ
ശാപം അവന്റെ അന്ധവിശ്വാസമാണ്്. പുരാണകഥകളിലെ വീരന്മാര്, അവര്‍ കാണിച്ച
ജാലവിദ്യകള്‍ എല്ലാം ശരിയെന്ന് സങ്കല്‍പ്പിക്കുന്ന ബാലഹ്രുദയം. അത്
അപകടകാരിയാണ്. ഏതെങ്കിലും ദേവന്റെ അഭീഷ്ടം സാധിപ്പിച്ച് കൊടുത്താല്‍ ദേവന്
കനിയുമെന്ന വിശ്വാസത്തില്‍ അമ്പലങ്ങളിലെ ഭണ്ഡാരങ്ങള്‍ പണവും വില പിടിച്ച
വസ്തുക്കളും കൊണ്ട് അവന് നിറക്കുന്നു. ഭാരതീയര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം
കൊടുക്കണമെന്ന് ഉപദേശിക്ല് അത് നടപ്പാക്കിയ ലോഡ് മാക്കുലേ (1835) പറഞ്ഞു.
ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ട് മാത്രമേ ഭാരതീയന്റെ മനസ്സിലെ അന്ധവിശ്വാസങ്ങള്‍
ഒഴിവാക്കാന്‍ കഴിയു. ഇംഗ്ലീഷ് വിദ്യാഭ്യാസം നമ്മള് ഉദ്ദേശിച്ചരീതിയില്‍
മുന്നോട്ട് പോയാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹത്തിലെ ഉന്നത ശ്രേണിയില്‍
ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു വ്യക്തിയും വിഗ്രഹപൂജയോ അതേ പോലെ അനാചാരങ്ങളോ
കൈകൊള്ളില്ല. പാവം മാക്കൂലേ അദ്ദേഹമറിഞ്ഞോ അവര്‍ വിദ്യാഭ്യാസം ലഭിക്കുതോറും
ശിലായുഗത്തിലേക്കും അതേപോലെ പുരാണ കാലത്തിലേക്ക് മടങ്ങിപോകുമെന്ന്. മ്രുഗങ്ങളെ
പൂജിക്കരുതെന്ന് ഋഗ്വേദം പറയുന്നെങ്കിലും ഹനുമാനേയും ഗണപതിയേയും ഹിന്ദുക്കള്‍
പൂജിക്കുന്നുണ്ട്. അതവരുടെ വിശ്വാസമായി ഇന്നേ വരെ (നാളേയും) കരുതിപോരുന്നു.
എന്നാല്‍ അവസരത്തിനൊത്ത് വിശ്വാസങ്ങള്‍ ഒടിക്ല് ഞെരിക്കുമ്പോള്‍ ആണു്
പ്രശനമുണ്ടാകുന്നത്. സ്വന്തം ആവശ്യത്തിനായി കുരങ്ങിനേയും ആനകളേയും മനുഷ്യര്‍
ഉപദ്രവിക്കുന്നുണ്ട്, കൊല്ലുന്നുണ്ട്.
ചരിത്രത്തിന്റെ താളുകളില്‍ നിന്ന്
പൊടി തപ്പിയെടുത്ത്അതില് ഇന്നത്തെ രീതികള്‍ക്കെതിരായി എന്തെങ്കിലും
പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തുരുപ്പ് ചീട്ടാക്കി നടക്കുന്നവര്‍ വികാരജീവികളാണു്.
അവര്‍ക്ക് മുഴുവന്‍ സത്യവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മറാത്ത സാമ്രാജ്യം
ച്ഛത്രപതി ശിവജിയുടെ നേത്രുത്വത്തില്‍ ഹിന്ദവി സ്വരാജ് (ഹിന്ദുക്കളുടെ സ്വയം
ഭരണം) എന്ന ആദര്‍ശത്തില്‍ മുസ്ലീം ഭരണകൂടത്തിനു നേരെ യുദ്ധം ചെയ്തിരുന്നു. ഒരു
പക്ഷെ പാനിപ്പറ്റ് യുദ്ധത്തില്‍ അഫ്ഗാന് കാര്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഒരു
ഹിന്ദു രാഷ്ട്രം ഉടലെടുക്കുമായിരുന്നു.ചരിത്രം പകരുന്ന ദ്രാക്ഷാസവം മോന്തി ആ
രാജ്യം വരണമെന്നൊക്കെ ചിലര്‍ ഇന്ന് ദിവാസ്വപനം കാണുമ്പോള്വെറുതെ കലാപങ്ങള്‍
പൊട്ടിപ്പുറപ്പെടുന്നു. ചരിത്രം വിദാര്‍ത്ഥികളെ വേണ്ട രീതിയില്‍ പഠിപ്പിക്കാത്തത്
മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമാണു്. ഭാരതത്തെ ആക്രമിച്ച ഒരോ ശക്തികളും
ജനങ്ങളില്‍ ഏല്‍പ്പിച്ച മുറിവുകളുടെ മുഴുവന്‍ രൂപവും ഇന്നും കുറെയൊക്കെ മൂടി
വക്കുന്നു. ചിലരൊക്കെ ആ മൂടി തുറക്കുമ്പോഴാണ് പള്ളികള്‍ പൊളിക്കാനും,
പുണ്യസ്ഥലങ്ങള്‍ കയ്യേറാനും അവര്‍ മുതിരുന്നത്. ഭാരതം ഹിന്ദുക്കളുടെ എന്ന്
പറയുന്നവര്‍ ഒരു കാര്യം മറക്കുന്നു. അതില്‍ അവിടത്തെ പൗരന്മാര് എക്ലാ
ഉള്‍പ്പെടുന്നു. എല്ലാ മതക്കാരും. കാരണം സത്യം ഒന്നേയുള്ളു അതിലേക്കുള്ള വഴികള്‍
അനേകം എന്ന് ഉദ്ഘോഷിക്കുന്ന സനാതന ധര്മ്മകാര്ക്ക് മറ്റ് മതങ്ങളെ എങ്ങനെ
തങ്ങളില്‍ നിന്നും വ്യത്യ്സ്ഥരായ് കാണാന്‍ കഴിയും.
ഈ ഗോവധ നിരോധനം
മറ്റൊന്നുമല്ല. ഹിന്ദുക്കളുടെ ഇഷ്ടദേവനായ ശ്രീ ക്രുഷ്ണന്‍ മേച്ച് നടന്നുവെന്ന
വിശ്വസിക്കപ്പെടുന്ന ഗോക്കളുടെ സന്തതിപരമ്പരകളെ കൊല്ലരുത്. കൊന്നാല്‍
ശാപമുണ്ടാകും. ഒരു കാലത്ത് സിന്ധു നദീതട തീരത്തെ ജനങ്ങളുടെ സമ്പത്ത്
കന്നുകാലികളായിരുന്നു. അവ പാലു കൊടുത്തു, നിലം ഉഴാന് ഉപയോഗമായി. കൂടാതെ അവയുടെ
ചാണകവും മൂത്രവും വളമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. അങ്ങനെ ധാരാളം നന്മകള് നല്കുന്ന
ജന്തുക്കളെ കൊല്ലരുതെന്ന് ചിലര്‍ക്കൊക്കെ തോന്നി കാണും. അത് പിന്നെ
ഭൂരിഭാഗത്തിന്റെ തീരുമാനമായി. അതില്‍ പശുവിനു അമ്മയുടെ സ്ഥാനം കിട്ടി.
വിചാരിക്കുന്നതൊക്കെ നല്കുന്ന കാമധേനു എന്ന പശു പാലഴിമഥനം ചെയ്തപ്പോള്‍ പൊങ്ങി
വന്നുവെന്നും ഭൂമിയിലെ പശുക്കളൊക്കെ ആ കാമധേനുവിന്റെ അവതാരങ്ങളെന്നും ഭ്കതനായ
ഹിന്ദുമത വിശ്വാസി കരുതുന്നു. തന്മൂലം അതിനെ കൊല്ലരുത് എന്ന നിയമവുംവന്നു. കൂടാതെ
ശിവന്റെ വാഹനമായി കാണിച്ചിരിക്കുന്നത് `നന്തി' എന്ന കാളയെയാണ്്. ഭഗവാന്
കൃഷ്ണനെ ഗോക്കളെ മേയ്ക്കുന്ന, സംരക്ഷിക്കുന്ന ഗോപാലനായും നമ്മള് കാണുന്നു. പശു
തരുന്ന പഞ്ചഗവ്യം എന്ന പേരില്‍ അറിയപ്പെടുന്ന പാല്, തൈരു, വെണ്ണ, മൂത്രം, ചാണകം
മുതലായവ രോഗങ്ങളെ സുഖപ്പെടുത്താനും, പുണ്യാഹമായും,ദോഷപരിഹാരത്തിനായും
ഉപയോഗിക്കപ്പെടുന്നു. കാമധേനുവിന്റെ ചിത്രം കാണിക്കുന്നത് മിക്കാവാറും ദൈവങ്ങളുടെ
രൂപത്തോടെയാണ്. അങ്ങനെ ദേവന്മാരുമായി വസിക്കുന്ന ഒരു പുണ്യജീവിയെ എങ്ങനെ
കൊല്ലുമെന്ന് അധികമൊന്നും ചിന്താശേഷിയില്ലാത്തവര്‍ ഭയപ്പെടുന്നത് സ്വാഭാവികം.ഈ
നശിച്ച ഭൂമിയില്‍ ഒരുബലിയായി തന്റെ വിശുദ്ധ രക്തമൊഴുക്കി അതിനെ പരിശുദ്ധയാക്കാന്‍
എല്ലാ പശുക്കളേയും കുരുതി കഴിക്കണമെന്ന് ജനം പിന്തുണ നല്കുന്ന ഏതെങ്കിലും വിവരം
കെട്ട ഒരു ആള് ദൈവം പറഞ്ഞാല്‍ കാണാം ജനം പാവം പശുക്കളെ കൊന്നൊടുക്കുന്നത്. ഒരു
കാലത്ത് മ്രുഗങ്ങളെ അങ്ങനെ ജനം കൊന്നിരുന്നത് കൊണ്ട് അതിനു ഒരു വിലക്ക്
കല്പ്പിക്കാന് പശു `ഗോ മാതാ'യാണെന്ന് സങ്കല്‍പ്പം ഭാരതഭൂമിയില്‍ ഉണ്ടായതാണ്.
അതാണിപ്പോള്‍ വീണ്ടും കയ്യും കാലും വച്ച്വന്ന് മനുഷ്യരെ കൊഞ്ഞനം
കൊത്തുന്നത്.ഭഗവാന് കൃഷ്ണനെപോലെ ഭാരതീയര്‍ എല്ലാവരും ഗോപാലന്മാരണെന്നും
പശുവിന്റെ രക്ഷയും, ജീവനും അവരുടെ കയ്യിലാണെന്നും പ്രചരിപ്പിച്ച്് അതില്‍ ഒരു
മതഗന്ധം വരുത്തുകയെന്നത് മതഭ്രാന്തന്മാരുടെ അസുഖമാണ്.
ബുദ്ധ മതവും
ജൈനമതവും പ്രചാരത്തിലിരിക്കുമ്പോള്‍ ഹിന്ദുമതം ക്ഷയിച്ചുപോകുമായിരുന്നു.
കേരളത്തില്‍ നിന്നും ഒരു ശങ്കരാചാര്യര്‍ അതിനെ
പ്രബലപ്പെടുത്തിയില്ലായിരുന്നെങ്കില്. ഹിന്ദു മതം വേദങ്ങളും ഉപനിഷുത്തുക്കളും,
വേദാന്തങ്ങാളും, സ്മ്രുതികളുമൊക്കയായികിടക്കുന്നെങ്കിലും അതിന്റെ തലപ്പത്ത്
ആധികാരികമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരാളില്ലായിരുന്നു.
അങ്ങനെയൊരവ്സ്ഥയില് അധ:പതനം ആസന്നമായിരുന്നു. ശ്രീ ശങ്കരന് ഭാരതത്തിന്റെ നാലു
കോണുകളില്‍ മഠങ്ങള്‍ സ്ഥാപിച്ചു അവിടെ മഠാധിപതികളെ നിയമിച്ചു.അതോടൊപ്പം കുറെ
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ന്ന് വന്നു.പശു ബ്രാഹ്മണനാണെന്ന് പോലും
ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നു.
സിന്ധു നദിയെ ഉച്ഛാരണ സുഖം നോക്കി മഹാനായ
അലെക്സാണ്ഡര്‍ ചക്രവര്‍ത്തി ഇന്ദ് എന്ന് പറയുകയു അതൊഴുകുന്ന പ്രദേശത്തെ
ഇന്ത്യയെന്ന് വിളിക്കയും ചെയ്തു. അതിനു ശേഷം പേര്‍ഷ്യയില്‍ നിന്നും അഫ്ഗാനില്‍
നിന്നുമെത്തിയ മുസ്ലീം ആക്രമണകാരികള്‍ അതിനെ ഹിന്ദ് (സംസ്ക്രുതത്തില്‍ എസ് എന്ന
ശബ്ദം പേര്‍ഷ്യന്‍ ഭാഷയില്‍ `ഹ്'എന്നാകുന്നു) എന്ന് വിളിച്ചു. അങ്ങനെ അവിടെ
താമസിക്കുന്നവര്‍ ഹിന്ദുക്കളായി. വാസ്തവത്തില്‍ ഹിന്ദുക്കള്‍ എന്ന് പറയുന്നത്
ഒരു മതത്തില്‍ വിശ്വസിക്കുന്നവരെയല്ല. അത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന്
പറഞ്ഞാല്‍ ഹിന്ദുക്കളുടെ നാട് എന്ന് പറയുന്നത് ശരിയാകണമെന്നില്ല. ഇന്ന്
ഭാരതത്തില്‍ നടക്കുന്ന പല സംഘര്‍ഷാവസ്ഥക്കും അശാന്തിക്കും കാരണം പഴയ കാര്യങ്ങള്‍
വായ്മൊഴിയായി കേട്ട് അതിന്റെ സത്യം മനസ്സിലാക്കാതെ ഉണ്ടാകുന്ന നിര്‍ഭാഗ്യ
സംഭവങ്ങളാണ്്.
മുസ്ലീം രാജാക്കന്മാര് ഹിന്ദുക്കളെ മതം മറ്റാന്‍
ശ്രമിച്ചെങ്കിലും അത് സമാധാനം നഷ്ടപ്പെടുത്തുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍
മതം മാറാത്തവര്‍ നികുതി കൊടുത്താല്‍ മതിയെന്ന് തീരുമാനിച്ചു. മത
സഹിഷ്ണുതയില്ലാത്ത ഗസ്നി, ചെങ്കിഷ്ഖാന്‍, ടൈമൂര്‍ തുടങ്ങിയവര്‍ക്ക് ഹ്രുസ്വകാലം
മാത്രമേ ഭരണം തുടരാന്‍ സാധിക്ലുള്ളു. നിര്‍ബന്ധമായി മതം മാറ്റിയവര്‍ക്ക് തിരിച്ച്
അവരുടെ മതത്തിലേക്ക് പോകാന്‍ അക്ബര്‍ ചക്രവര്‍ത്തി അനുവദിച്ചിരുന്നു. ഇപ്പോള്‍
നമ്മള് കേള്‍ക്കുന്ന ഗര്‍ വാപ്പസി ഒരു പുതിയ സമ്പ്രദായമല്ല. വൈവിധ്യങ്ങളുടെ
രാജ്യമെന്ന പേരിന്റെ അര്‍ഹത നില നിര്‍ത്താന്‍ ചരിത്രം ആവര്‍ത്തിക്കലും, ചരിത്രം
ഉണ്ടാക്കലുമാക്കെ വേണമല്ലോ.
ഈ ഗോവധ നിരോധനം ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍
പോകുന്ന ഒരു നിരോധനമല്ല. അങ്ങനെ ചെയ്യാന്‍ ഒരു ഭരണാധികാരിക്കും കഴിയുകയില്ല. പാല്
തരുന്ന പശുവിനെ കൊല്ലരുതെന്ന് പഴയ കാല ജനത വിശ്വസിക്ലിരുന്നെങ്കില് അത്
ശരിയാണ്. അല്ലാതെ ഒരു പശുവിനേയും കൊല്ലരുതെന്ന് എവിടെ പറഞ്ഞിരിക്കുന്നു. വനവാസ
കാലത്ത് ലക്ഷ്മണ് പാകം ചെയ്ത ബാര്‍ബെക്യു ചിക്കന്‍ ( അന്നത്തെ ഭാഷയില്‍ കനലില്‍
ചുട്ടെടുത്ത ഇറച്ചി) കടിച്ചു തിന്ന് കൊണ്ട് സീതദേവിയെ ശ്രീരാമന്
കൊതിപ്പിടിപ്പിച്ചു എന്നൊക്കെ ഭാവന ചെയ്ത്കഴിഞ്ഞ യുഗങ്ങളില്‍ മനുഷ്യര്‍
മാംസഭുക്കുകളായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല പുരാതന
ഭാരതത്തിലെ യജ്ഞ ശാലകളില്‍ നിന്ന് കേട്ടിരുന്ന മ്രുഗങ്ങളുടെ രോദനം ഏത്
ശിലാഹ്രുദയത്തേയും അലിയിപ്പിക്കുന്നതായിരുന്നത്രെ. ബിംബിസാരന്റെ കൊട്ടരത്തിലെ
അടുക്കളയില്‍ പാകം ചെയ്യാന്‍ വേണ്ടി ആട്ടി തെളിച്ചുകൊണ്ട്പോയിരുന്ന ആട്ടിന്‍
കൂട്ടത്തില്‍ മുടന്തനായ ഒരു ആട്ടിന്‍ കുട്ടിയൂണ്ടായിരുന്നു. അതിനെ തോളിലെടുത്ത്
ബുദ്ധദേവന് കൊട്ടരത്തില്‍ ചെന്ന് രാജാവിനോട് ജന്തു ഹത്യ ചെയ്യരുതെന്ന്
അപേക്ഷിച്ചു. അപേക്ഷ കൈകൊണ്ടെങ്കിലും മിതമായ തോതില്‍ അത് തുടര്‍ന്ന്
കൊണ്ടിരുന്നു. എന്തും അമിതമാകുമ്പോള്‍ അതിനു ഒരു വിലക്ക് വരിക സാധാരണയാണ്.
നമ്മുടെ ഭാരതത്തില്‍ നടക്കുന്നത് വെറും രാഷ്ട്രീയ തട്ടിപ്പുകളാണ്. അത്
കൊണ്ട് കാര്യലാഭമുണ്ടാകുന്നവര് ഉണ്ടാകും. കേരളത്തില്‍ സുധീരന് മദ്യനിരോധനം
കൊണ്ട് വന്ന പോലെ ഇതും `ദേ വന്നു, ദേ പോയി' എന്ന പറഞ്ഞ പോലെയാകും. മനുഷ്യരെ
ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കയാണു ഇത്തരം അവസരങ്ങളില്‍
ഉചിതമായിട്ടുള്ളത്.
ശുഭം
A great humorous,educative, full of great thoughts and a classical example how an article should be written. Thoughts are deep and inspiring and facts but the humility and deep knowledge of the author is glittering all through. The great thing about this article is; it is intoxicating and soothing like a bottle of wine. Let the power behind the cosmos give you and other great minds like Anthappan, Vidhyadharan, Puthenkurish, inspiration and intuition to create sublimated thoughts like this. Thank Sri. Sudhir.
Here below is my humble opinion:
HINDUISM IS IT A PRIVATE PROPERTY OF A FEW?
Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmo-theism, micro-theism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism.
Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.
So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books.
You cannot identify the deeds of any devote to his religion.
A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.
Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.
നമുക്കെല്ലാം അറിയാവുന്നപോലെ, പശു അതിന്റെ ക്ടാവിന് കുടിക്കാൻ പ്രകൃതി അതിനു നല്കിയ പാല് മനുഷ്യനു സ്നേഹത്തോടെ നല്കുന്ന ഒരു സമ്മാനമല്ല. മനുഷ്യൻ നിർദ്ദയം അതു കവർന്നെടുക്കുകയാണു ചെയ്യുന്നത്. മനുഷ്യക്കുഞ്ഞിന്റെ അനേകമിരട്ടി വലുപ്പവും തൂക്കവുമുള്ള പശുക്കിടാവിനു കുടിക്കാൻ പര്യാപ്തമായി പ്രകൃതി പാകപ്പെടുത്തിയ പാലാണ് മനുഷ്യൻ കുടിക്കാനും തന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനും പശുവിൽ നിന്നു ചോർത്തുന്നത്. തള്ളയുടെ പാലു കുടിക്കാൻ വെമ്പുന്ന പശുക്കിടാവിനെ ബന്ധിച്ചു നിറുത്തി, കുഞ്ഞിന്റെ വിശപ്പും വേദനയും കണ്ടു എതിർക്കാനാവാതെ നിസ്സഹായകയായി വെമ്പുന്ന തള്ളപ്പശു വിനെയും ബന്ധിച്ചു കൊണ്ടാണ് പാൽ ചോർത്തുന്നത്. ചുര വലിക്കുന്ന പശുവിനെ, 'ചുരത്തു പശുവേ' എന്നു പറഞ്ഞു കോപം പൂണ്ട കറവക്കാരൻ അതിനെ മർദ്ദിച്ചവശയാക്കി പാൽ കവരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
കാളകളെ 'കാളവണ്ടി'കളിൽ പലപ്പോഴും അമിതമായ ഭാരം അടി കൊടുത്തു മൈലുകളോളം വലിപ്പിച്ചു അതിന്റെ വായിൽ പതവരുത്തി പണിയെടുപ്പിക്കുന്നു. ഭാരം വലിക്കാൻ കഷ്ടപ്പെടുന്ന കാളകളെ ചാട്ടവാറു കൊണ്ടു അടി നല്കി വലിപ്പിക്കുന്നു. കൃഷിപ്പണികൾക്കു കലപ്പയിൽ കൊളുത്തി അതേപോലെ വലിപ്പിച്ചു അതിന്റെ പതക്കേടു വരുത്തുന്നു. നിരന്തരമേൽക്കുന്ന കഷ്ടപ്പാടും ദുരിതവും കൊണ്ട് ക്ഷീണിച്ചു തളരുന്നതോടെ അതിന്റെ കഴുത്തു വെട്ടി മാസം നുറുങ്ങിയെടുത്തു ബർഗറും, ഡോഗും, ബീഫക്കറിയും, പൊരിച്ചും, ഉലത്തിയും, പരത്തിയും ഉരുട്ടിയും നീട്ടിയും ഉണ്ടാക്കി അകത്താക്കി മനുഷ്യൻ തൃപ്തിപ്പെടുന്നു. തൊലിയും കൊമ്പും കുളമ്പും എല്ലാം നാനാവിധ ഉപയോഗങ്ങൾക്കായി വിപുലീകരിച്ച് വൻപിച്ച തോതിൽ പണവും തൊഴിലും നല്കുന്ന വ്യവസായമാക്കിയിരിക്കുന്നു.
ദൈവത്തെ പോലെയിരിക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കൾ എന്നു പറയുന്ന മനുഷ്യരാണ് ഒരു മൃഗത്തോടു ഇത്രയും വലിയ അനീതിയും അക്രമവും നടത്തിപ്പോരുന്നത്. അതു ശരിയല്ല എന്ന് പറയുന്നവരോട് പരിഹാസമാണു പലർക്കും പറയാനുള്ളത്. ഒരു കാര്യം വ്യക്തമാണ്. ന്യൂട്ടന്റെ 'മോഷൻ തീയറി' തന്നെ എടുത്തോളു (To every action there is always opposed an equal reaction), മനുഷ്യന്റെ പ്രവർത്തികളെയും അങ്ങനെ താരതമ്യ പ്പെടുത്തിയാൽ പല സത്യങ്ങളും നമുക്ക് ബോധ്യപ്പെടും. കന്നുകാലി വളർത്തലു കൊണ്ടു ഭൂമിയുടെ സമനില തെറ്റുന്നത്, കാടും, പച്ചപ്പും, വെള്ളവും, വായുവും മലിനീകരിക്കപ്പെടുന്നത്, അസുഖങ്ങൾ ഉണ്ടാവുന്നത്, ടോക്സിക്കു കെമിക്കലുകൾ കയറ്റിയ മൃഗത്തിന്റെ പാലും ഇറച്ചിയും മനുഷ്യശരീരത്തിൽ കടക്കുന്നുണ്ടാക്കുന്ന നിരവധി അസുഖങ്ങൾ എല്ലാം തന്നെ വലിയ തോതിൽ പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തു കൊണ്ട് പശുപ്പാലും ഇറച്ചി തീറ്റയും മനുഷ്യൻ നിറുത്തുന്നില്ല? ഇറച്ചി തിന്നുന്നതു പാപം എന്നു ബോധ്യപ്പെട്ടു പാലു മാത്രം കുടിക്കുന്ന വെജിറ്റേറിയനും അതിൽ നേരിടുന്ന വിനയറിയുന്നുണ്ടോ?
ഹിന്ദുവിന്റെ ഇക്കാര്യത്തിലുള്ള സങ്കല്പം എന്നാൽ മെച്ചമായിരുന്നുവെന്നു കാണാനാവും. സസ്യാഹാരത്തിൽ ഊന്നിയുള്ള മനുഷ്യജീവിതം സുഖകരമായും മെച്ചമായും സാധ്യമെന്ന് ആദ്യം ഉപദേശിച്ചത് അവർ തന്നെ. അത്തരത്തിൽ ജീവിതം നടത്തി യോഗവിദ്യകളിലൂടെ മനസ്സും ശരീരവും സൂക്ഷിച്ചു ഒരു ജീവിത രീതി അവർ മെനഞ്ഞെടുത്തു. അതു വാസ്തവത്തിൽ പിന്നീടു മറ്റു പലരും ഏറ്റെടുത്തു പോരുന്നു, പലപ്പോഴും പ്രശ്നങ്ങളിൽപ്പെട്ടു കഴിഞ്ഞു. മെച്ചമായ ഒരു ജീവിത രീതി മനുഷ്യനു സാധ്യമെന്ന് ഇപ്പോഴും അവർ അങ്ങനെ ജീവിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ മൾടി-ബില്ല്യൻ ഡോളർ ബിസിനസ്സായി മാറിക്കഴിഞ്ഞ ഇറച്ചി വ്യവസായവും ഉപയോഗവും അത്തരത്തിൽ മെച്ചമായ ഒരു ജീവിതത്തെയല്ല നോക്കുന്നത്. പണമാണവിടെ പ്രാധാന്യം. ഹിന്ദുക്കളെ പരിഹസിക്കാനും പരാജയപ്പെടുത്താനുമാണ് അവർ ശ്രമിച്ചു പോരുന്നതും. ടോക്സിക്ക് കെമിക്കലുകളുടെ ബുദ്ധുമുട്ടു സഹിച്ചും ഇറച്ചി തിന്നാൻ അമേരിക്കയും യൂറോപ്പും ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ ബീഫു കയറ്റുമതിക്കാരനായി മാറിയിരിക്കുന്ന ഇന്ത്യാ മഹാരാജ്യം തന്നെയും ശ്രമിക്കുന്നത് ആ സാഹചര്യത്തിലാണ്.
പശുവിനെ പോലെ സസ്യാഹാരം കഴിക്കുന്ന ജീവികളെയും മാംസാഹാരികളെയും പ്രകൃതി സൃഷ്ടിച്ചത് എന്തുകൊണ്ടെന്ന് അനുമാനിക്കയെ നിവൃത്തിയുള്ളൂ. എന്നാൽ മനുഷ്യന്റെ വായും, പല്ലിന്റെ (പരന്ന) ഘടനയും, ചവച്ചരച്ചു ആഹരിക്കുന്ന രീതിയും, അവനെ മാംസാഹാരിയായിട്ടല്ല സൃഷ്ടിച്ചെതെന്നു പറയാം. പാലും മാസവും തീർത്തും ഒഴിവാക്കി ജീവിക്കാൻ അവനു കഴിയും. ഒരു പട്ടിയും, കുതിരയും, പശുവും ചേർന്ന് മനുഷ്യനും മൃഗങ്ങളുമായി സഹകരിച്ചു ഇരുവരും നേട്ടമുണ്ടാക്കുന്ന തരത്തിൽ ഒരു വ്യവസ്ഥയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നു സൂക്ഷിച്ചു പരിശോധിച്ചാൽ മനസ്സിലാക്കാനാവും. ഒന്നോ രണ്ടോ പശുക്കളെയും കുഞ്ഞുങ്ങളോടൊപ്പം വളർത്തി അതിന്റെ പാൽ അതിന്റെ കുഞ്ഞിനു കൊടുത്തു വയറു നിറച്ച ശേഷം, പിന്നെയും അല്പം ചോർത്തി തരാൻ പശുവിനു കഴിയും. അതു നമ്മുടെ ആവിശ്യത്തിനു ധാരാളം; ഒന്നു രണ്ടു കുപ്പി പാൽ ഒരു നേരം, അല്ലെങ്കിൽ ദിവസം. പശുവിനു നല്ല തീറ്റിയും കുടിയും നല്കി സ്നേഹത്തോടെ അന്വേഷിക്കുന്ന ഒരു വീട്ടുകാരന് പശു അറിഞ്ഞുതന്നെ അതു നല്കുന്നതെന്നു പശുവിനെ വളർത്തിയിട്ടുള്ളവർക്ക് മനസ്സിലാവും. പശു മനുഷ്യനോടു ചേർന്ന് കഴിയാൻ താല്‍പ്പര്യപ്പെടുന്നു. അതുപോലെ കുതിര, പട്ടി, പൂച്ച എന്നിവയും. കടുവയും പുലിയും സിംഹവും അങ്ങനെ ചെയ്യാൻ തയ്യാറല്ലതാനും. നാനാവിധ ചർച്ചകൾ ഇതിനെപ്പറ്റി ഇന്റെർനെറ്റിലുണ്ട്. താൽപ്പര്യമുള്ളവർക്ക് അന്വേഷിക്കാം.
By nature human beings are non-vegetarian. It is the truth. Only those who do not do any manual labor like the upper castes in India can survive on veg food. others cannot. Let the western man go vegetarian in the cold climate? Can he survive? exceptions may be there.
vedas speak of eating cow meat. Sri Rama ate it. There was animal sacrifcice in Hindusim. even now. we recenelt read about it in Nepal.
But if some people want to non-vegetarin, it is up to them. If they want to worship, cow, it is ok. But why insist others do the same?
Every religion including Judaism, Christianity, Hinduism, and Islam distorted their teachings which was purported to be for the benefit of humanity. Now, a bunch of thugs running these organizations for their benefit and make use of morons for that purpose. They made it so complex to bring division in the families for the sake of safe guarding their interests over the interests of society. The author has truly done a tremendous job to bring forth the facts, rather than making any effort to please anybody. Only the writers who have love in their heart for the people and see the humanity as one unit can write an article like this. The writer is even making efforts to quell the superstitious believes which undermine the unity of humanity by explaining the facts properly. The more superstitious and confused people are, the easier for the religious leaders to fish in the muddy waters. As prominent commentators like Andrew, Vidyadharan always express, unless and until people learn to think critically, they will be shackled to the chain of ignorance and the religion will ride on their back.
Ignorance is the curse of God; knowledge is the wing wherewith we fly to heaven.- William Shakespeare
................നദീതീരത്തും പുല്‍മേടുകളിലും താഴ് വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍ക്കും ധാന്യങ്ങള്‍ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ--മൊഹേന്‍ ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും [Vedic Culture] ഒന്നും ഇതില്‍ നിന്ന് വിഭിന്നമല്ല.
ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍ : ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍ക്കായി ബലിനല്‍കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍ വിധിയുണ്ട്. ഋഗ്വേദത്തില്‍ അശ്വമേധത്തെക്കുറിച്ചു
വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്‍ നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്‍ പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ വിശദീകരണമുണ്ട്.
വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്‍ പുരോഹിതന്മാര്‍ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്‍ പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല് എന്നിവയും ഒരു താടിയെല്ലില്‍ മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്‍ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല. മന്ത്രോച്ചാരണത്തിലൂടെ ശുദ്ധിവരുത്തിയതും യാഗത്തില്‍ ദേവകള്‍ക്കര്‍പ്പിച്ചതുമായ മാംസം പുരോഹിതനു ഭക്ഷിക്കാം. ഇങ്ങനെ വിധിക്കുന്ന മനു മറ്റൊന്നു കൂടി പറയുന്നുണ്ട് വിധിപ്രകാരം മാംസം കഴിക്കേണ്ട അവസരത്തില്‍ അതു കഴിക്കാതിരിക്കുന്നവന് ഇരുപത്തൊന്നുവട്ടം മൃഗജന്മം സ്വീകരിക്കേണ്ടി വരുമെന്ന് (അധ്യായം5, 1137) !
യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ ഉപദേശമുണ്ട് (6:4:18).
രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന് പറയുന്നത് "(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍ കഴിച്ച് ഞാന്‍ ജീവിക്കേണ്ടി വരും" എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്‍ സല്‍ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്‍ കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്‍ നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍ വിധിക്കുന്ന മാംസവര്‍ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്‍മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.
മാംസാഹാരം ഭാരതീയ വൈദ്യത്തില്‍
B C 500--600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍, വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍, പച്ചമാംസം തിന്നുന്ന ജീവികള്‍, ഒറ്റക്കുളമ്പുള്ള ജീവികള്‍, സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാതപിത്തകഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55- 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60- 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.
ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന് കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍ തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89). പോത്തിന് മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍ എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്‍ ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന "ഭാരതപൈതൃക" അവകാശികള്‍ വാളെടുക്കാതിരിക്കുമോ? തീര്‍ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്‍ 124വരെ ശ്ലോകങ്ങള്‍ മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്ക്കാലത്ത് മനുസ്മൃതിയില്‍ പലസ്ഥലത്തും പരാമര്‍ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന് സുശ്രുതന്റെയും അഭിപ്രായത്തില്‍ ആഹാര്യമാണ്.
സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ 'സൂത്രസ്ഥാ"ത്തിലും കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നു്. എന്നാല്‍ സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന് ഈ മാംസാഹാരങ്ങളുടെ വര്‍ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്‍ ഇങ്ങനെ അപേക്ഷിക്കുന്നു : "ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസഗുണവീര്യവിപാകപ്രഭാവകര്മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്‍ ആഗ്രഹിക്കുന്നു...യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്‍ ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും."
തുടര്‍ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍ സുശ്രുതന് എഴുതുന്ന അധ്യായത്തില്‍ അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്‍ഗ്ഗങ്ങള്‍ എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്‍ച്ചചെയ്യുന്നതായും കാണാം.........................
thank you all
മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും
Resident, Department of Neurology,
University of Missouri, Columbia, MO, USA
and Hon Res., UCL IoN & Brain Bank, Queen Square London
മാംസാഹാര ത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന വരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്‍ പെട്ടതല്ലെന്നും അത് വിദേശീയ സംസ്കാരമാണെന്നും പരിപൂര്‍ണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ ഭക്ഷണശീലം എന്നുമൊക്കെ ഇവരില്‍ ചിലര്‍ തട്ടിവിടുന്നു. മാംസാഹാരം മനസ്സിന്റെ 'മൃഗീയവാസ"കളെയുണര്‍ത്തും എന്നും പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകരുടേയും സദുദ്ദേശപരമായ ആക്റ്റിവിസങ്ങള്‍ക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശമാണ് ഇതിന്റെ രാഷ്ട്രീയത്തെ കൌതുകകരമാക്കുന്നത്- ഡോ. സൂരജ് രാജന് എഴുതുന്നു.
മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍
പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന് ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍ ആധുനിക മനുഷ്യന് ഒരു പരിപൂര്‍ണ്ണ മാംസഭുക്കോ പരിപൂര്‍ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യശരീരത്തിനുള്ളത്.
പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ. ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .
നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്‍ നിന്നും EPA യും DHA യും സമൃദ്ധമായി ലഭിക്കുന്നു. ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്‍ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ3ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍ . മത്സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്‍ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍ പഴികേള്ക്കാറുങ്കെിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍ പോര്‍ക്കില്‍ കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്‍ക്കും അറിയില്ല. നല്ല അളവുകളില്‍ തയമീന്‍, നിയാസിന് തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷിയിറച്ചികള്‍. പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍ കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍ അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.
മാംസം,പാല്,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! ("മൃഗവാസനാതിയറി"ക്കാര് ഈ കെമിസ്ട്രി ഓര്‍ക്കുക.)
മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും
മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍ . ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80- 100ഗ്രാമില്‍ കൂടുതല്‍ ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.
മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍ അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്‍ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന ചില വിരകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്.
കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള് സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന് പാലില്‍ 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍ ഒന്‍പതിരട്ടി ഈസ്ട്രജന് ഹോര്‍മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍ ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട്, കുട്ടികളില്‍ പോലും!
അപ്പോള്‍ ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല......
........................ .............. ...........
മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം
.......ശ്ലോകം 123ല്‍ വര്‍ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക:
ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍ മരിച്ചത്, വിഷംപുരണ്ട ആയുധത്താല്‍ മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്, ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്...ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍ സ്വീകരിക്കാവുന്നതാണ്.
മാംസത്തെപ്പറ്റി സുശ്രുതന് നല്കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്:
അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍ ശരീരാവയവങ്ങള്‍ സ്വഭാവം ധാതുക്കള്‍ ചേഷ്ടകള്‍ ലിംഗം പാചകം ചെയ്യേുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:138)
സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്‍ധത്തില്‍ അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍ ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്‍ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍, പുള്ളിമാന്‍, കസ്തൂരിമൃഗം, ഇരുവാല്‍ച്ചാത്തന്‍, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല് കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി.
പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം. എന്നാല്‍ അന്നപാനവിധിയില്‍ ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന് തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു :
"മാംസം സ്വതവേ ബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്‍കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്‍ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍ ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതുമാകുന്നു."
തൈരും മോരും ഉറുമാമ്പഴവും ചേര്‍ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന് മറ്റൊരിടത്തും പറയുന്നു.
" ഉണങ്ങിയ മാംസം കമ്പിയില്‍ കോര്‍ത്തു തീയില്‍ കാണിച്ചു പാകം വരുത്തിയെടുത്താല്‍ ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍ വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍ നെയ്യില്‍ വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്‍ത്ഥത്തില്‍ ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുാവുകയുമില്ല."
" മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്‍ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്. സ്നിഗ്ധമാണ്. ബലവര്‍ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ" (ശ്ലോ: 343370).
പോത്തിറച്ചി മേശപ്പുറത്തു ഇടതു വശത്തും, പന്നി വലത്തും ഇടതു കയ്യിൽ നീണ്ട ചിക്കൻ കാലുമായിട്ടാണ് ഇ-മലയാളി പത്രാധിപർ കുറിപ്പുകൾ തന്റെ പേന വലതു കയ്യിൽ പിടിച്ചു എഡിറ്റു ചെയ്യുക എന്നൊരാൾ സരസ്സമായി പറഞ്ഞത് ശരിയായിരിക്കാം എന്നോർത്തു പോയി. ന്യായമായും സസ്യാഹാരം നല്ലതാന്നു പറയുന്നത് അദ്ദേഹത്തിനു പിടിച്ചു കാണില്ല. അതുകൊണ്ട് എന്റെ കുറിപ്പ് എടുത്തെറിഞ്ഞു.
ഓക്കേ, പക്ഷെ വയറ്റിളക്കം വരുമോഴെങ്കിലും ഇറച്ചി നിറുത്തി കഞ്ഞീം പയറും കഴിക്കാൻ വരും, എന്നിട്ട് തോരൻ വെല്ലതും ഉണ്ടോന്നു തപ്പും. ഓർത്തോളൂ. കൂടാതെ, പിള്ളാരെല്ലാം പോത്തും ബീഫക്കറിയും മാത്രം തിന്നു വളർന്നാൽ, വയ്യാതെ വരുമ്പോൾ, "ഇത്തിരി കഞ്ഞീം പയറും നാരങ്ങാക്കറിയും ഉണ്ടാക്കാവോ മോളെ, അപ്പച്ചന് കൂച്ചാൻ ..." എന്നതിനോട് ചോദിച്ചാൽ, "...വാട്ട്..." എന്നും പറഞ്ഞത് വാ പൊളിക്കും! അതുകൊണ്ട് പറയുകയാ, സസ്യാഹാരം നല്ലതുതന്നെ, ആ കോഴിക്കാല് മാറ്റി വെക്ക്, പിന്നെ തിന്നാം. ഇപ്പോൾ, ദാ, ഈ വെബ് സയിറ്റു കുറിച്ചിരിക്കുന്നത് വായനക്കാർക്ക് ഇട്ടു കൊടുക്ക്, പത്തു പേരു അമേരിക്കയിലെ യൂണിവേർസിറ്റി പഠിച്ചത് മനസ്സിലാക്കട്ടെ. പോത്തിനെയും പശൂനെയും കേറ്റുന്നത് കുറയ്ക്കട്ടെ:
http://www.berkeleywellness.com/healthy-eating/nutrition/article/vegetarian-safe-way
http://www.chacha.com/gallery/3594/what-are-some-reasons-to-stop-eating-meat