അടുത്ത കാലത്തായി അമേരിക്കയില്‍ കവികളുടേയും കവയിത്രികളുടേയും എണ്ണം ക്രമാതീതമായി പെരുകിയിരിക്കുന്നു. ഒരു പക്ഷേ മലയാള കവിതയ്ക്ക് വളരുവാന്‍ വളകൂറുള്ള മണ്ണായിരിക്കും ഇത്. നമ്മുടെ നാടന്‍ പച്ചക്കറികളായ പച്ചമുളകും, പടവലവും, പാവയ്ക്കായും മറ്റും, നാട്ടിലേക്കാള്‍ പത്തിരട്ടി ശക്തിയോടയാണല്ലോ വേനല്‍ക്കാലത്ത് ഇവിടെ വളരുന്നത്.
സാഹിത്യ ലോകത്തേക്കുള്ള ഒരു സുരക്ഷിത വാതായനമായിരിക്കും ഒരു പക്ഷേ കവിത. കുറച്ചു കഠിന പദങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ നിരത്തിവെച്ചാല്‍ കവിത ആയി എന്നൊരു ധാരണ പലര്‍ക്കുമുള്ളതുപോലെ തോന്നുന്നു. ഒരു ശ്രീനിവാസന്‍ സിനിമയില്‍, ഗാനവുമായി വരുന്ന കവിയോട്, ഗാനത്തിനിടയിലെ 'ചഞ്ചലചിഞ്ചില കാഞ്ചന' എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് സംഗീത സംവിധായകന്‍ ചോദിക്കുന്നു. അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്നും, കവിതക്ക് കൂടുതല്‍ ശക്തി കിട്ടുവാന്‍ വേണ്ടി, അത്തരമൊരു പദം കൂടി കിടക്കട്ടെയെന്നു കരുതിയതാണെന്നും കവി-അതുപോലെയാണ് പല അമേരിക്കന്‍ മലയാള കവികളുടേയും കവിത എന്താണെന്നൊരു എത്തും പിടിയും കിട്ടുകയില്ല. എഴുതിയവര്‍ക്കും, വായിക്കുന്നവര്‍ക്കും.... അമേരിക്കയില്‍ അങ്ങോളമിങ്ങോളം മലയാള സാഹിത്യ സംഘടനകള്‍ ഉണ്ടല്ലോ! അവരുടെ പ്രധാന പരിപാടി കവിതാ പാരായണവും വിശകലനവുമാണ്. ദേശീയ സമ്മേളനങ്ങൡ, കവിയരങ്ങ്, കവിതാസന്ധ്യ, കവിതാദിനം തുടങ്ങിയ പല പേരുകളില്‍ കവിത കൊണ്ടു ശ്രോതാക്കളെ കുത്തിക്കൊല്ലുന്നത് ഒരു പ്രധാന ഇനമാണ്. ചിലപ്പോള്‍ ഈ കവിയരങ്ങ് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കും.
കവിതയും, ഗദ്യകവിതയും, ആധുനിക കവിതയും കടന്ന് ഇപ്പോള്‍ ഇന്റര്‍നെറ്റു കവിത, ഫേസ്ബുക്ക് കവിത തുടങ്ങി സെല്‍ഫി കവിതയില്‍ വരെ എത്തി നില്‍ക്കുന്നു. ഹൈക്കു കവിതകള്‍ക്കു മലയാളത്തിലേക്കു ഒരു എന്‍ട്രി നല്‍കുവാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട് കേരളത്തിലേക്കു ഈ രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. പകര്‍ച്ച വ്യാധികളുടെ വിളനിലമാണല്ലോ കേരളം-ഡെങ്കിപ്പനി, പക്ഷിപ്പനി, എലിപ്പനി തുടങ്ങി കുരങ്ങു പനി വരെ അവിടെ അരങ്ങു തകര്‍ക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപ്പോലെ ഇത് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഇതു എന്തു കുന്തമാണെന്നറിഞ്ഞു കൂടാ. ഇത്തരം കവിതകള്‍ ആരെങ്കിലും 'quote' ചെയ്യുമെന്നു കരുതുന്നില്ല- എഴുതിയവര്‍ തന്നെ ഇതു ഓര്‍ത്തിരിക്കുമെന്നോ ഒരാവര്‍ത്തികൂടി വായിക്കുമോ എന്നും സംശയമാണ്. അന്തര്‍ലീനമായി എന്തോ ഈ കവിതകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതു കണ്ടുപിടിക്കേണ്ട ചുമതല വായനക്കാരന്റേതാണ്. കണ്ടുപിടിച്ചിട്ട് എന്തു നേടാനാണ് എന്നൊന്നും ചോദിക്കരുത്. ഈ ഹൈക്കു കവിതകളിലൊക്കെ എത്രയോ ഉയരത്തിലാണ് നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞുണ്ണിക്കവിതകള്‍:
'ഒന്ന് എന്നു എങ്ങനെ എഴുതാം
ഒന്ന് എന്നു അങ്ങനെ എഴുതാം
വളവും വേണ്ട, ചെരിവും വേണ്ട, കുനിവും വേണ്ട
കുത്തനെ ഒരു വര, കുറിയ വര
ഒന്നായി, നന്നായി, ഒന്നായി നിന്നാല്‍ നന്നായി'
ഇതിന്റെ ഏഴയലത്തു വരുന്ന ഒരു ഹൈക്കു കവിത മലയാളത്തില്‍ ആരെങ്കിലും എഴുതിയിട്ടുണ്ടോ? പണ്ടു കവിതകള്‍ എഴുതിയിരുന്നവര്‍ വൃത്തവും പ്രാസവും മറ്റും നോക്കിയിരുന്നു. ഇപ്പോള്‍ അതൊന്നും ആവശ്യമില്ലല്ലോ!
നമ്മുടെ മഹാകവികള്‍ ഒരു പക്ഷേ ലക്ഷണമൊത്ത കവിതകള്‍ ലളിതമായി എഴുതിയിരുന്നതു കൊണ്ടാവാം, ചെറുപ്പത്തില്‍ നമ്മള്‍ പഠിച്ച കവിതകള്‍ ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്-
'അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍'(വൈലോപ്പിള്ളി)
'മലയപ്പുലയനാ മാടത്തിന്‍മുറ്റത്ത്
മഴ വന്ന നാളൊരു വാഴ നട്ടു'
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം-'(കുമാരനാശാന്‍ വായില്‍ വന്നത് കോതക്കു പാട്ട് എന്ന മട്ടില്‍ എഴുതിയതല്ല ഇതൊന്നും.
അമേരിക്കയില്‍ നല്ല മലയാള കവികള്‍ ഇല്ലെന്നല്ല. പക്ഷേ അവരുടെ എണ്ണം, കൈവിരലുകളുടെ എണ്ണത്തേക്കാള്‍ കുറവാണെന്നുള്ളതാണ് വാസ്തവം. പല കവികള്‍ക്കും, തങ്ങള്‍ക്കു കവിത എഴുതുവാന്‍ കഴിവില്ല എന്നുള്ള തിരിച്ചറിവില്ല എന്നതാണ് സത്യം.
കാലത്തെ അതിജീവിക്കുന്ന കവിതകളൊന്നും അമേരിക്കയിലെ ആധുനിക മലയാള കവികളുടെ തൂവല്‍തുമ്പില്‍ നിന്നും ജന്മമെടുത്തിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.
അമേരിക്കയില്‍ മാന്‍, കരടി തുടങ്ങിയ മൃഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍, സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ അവയില്‍ കുറെയെണ്ണത്തിനെ വെടിവെച്ചു കൊല്ലാന്‍ ഗവര്‍മെന്റ് അനുമതി നല്‍കാറുണ്ട്- കവിതയുടെ കുത്തൊഴുക്കു നിയന്ത്രിക്കുവാന്‍ പത്രാധിപന്മാര്‍ ഒരു സെന്‍സറിംഗ് നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഏക്കേതാ, പൂക്കേതാ എന്നറിയാത്ത ചില പത്രാധിപന്മാര്‍, കവിതയുടെ മൂല്യം നോക്കാതെ space filling- നായി ഇതുപയോഗിക്കുന്നു. തങ്ങളുടെ കവിതകള്‍ ആരെങ്കിലും വായിക്കുന്നുണ്ടോ ആസ്വദിക്കുന്നുണ്ടോ എന്നു കവികള്‍ ഒന്നു സ്വയം വിലയിരുത്തുന്നതു നന്നായിരിക്കും.
കുമ്പസ്സാരം: പേഴ്‌സണലായി പറയുകയാണെങ്കില്‍ കവിതകള്‍ വായിക്കുന്നതിനോട് എനിക്കു വലിയ കമ്പമില്ല. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢാര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കുവാന്‍ വേണ്ടി തല പുകയ്ക്കുവാന്‍ താല്പര്യമില്ല. പിന്നെ ഒരു രഹസ്യം- ഒരു കവിതയെ വിലയിരുത്തുവാന്‍ തക്കവണ്ണമുള്ള യോഗ്യതയൊന്നും എനിക്കില്ല so, take it easy!
ചക്രം ഇല്ലാത്ത വണ്ടി വലിക്കുന്ന
കാലുകള്‍ ഇല്ലാത്ത കാളകള്‍ അല്ലെ ജീവിതം !
അങ്ങേ തലക്കല്‍ ആരും ഇല്ലാത്ത വടതേല്‍
ആവേശതോടെ വലിച്ചു ചാവുന്നു നാം.
വാതില്‍ കാക്കും വയസന്‍ പട്ടിയുടെ കുര പോലെ വയസന്‍ കാലം.
പിടിക്കാന്‍ ആവാത്ത കാലത്തെ ഓര്‍ത്തു കരഞ്ഞു കവിത രചിച്ചു സുഖിച്ചു.
പിന്നെ ഇ മലയാളി എഡിറ്റ്‌ആരെ ചീത്ത വിളിച്ചു, കമന്റുകള്‍ എഴുതിയവരെ F B I കു റെഫര്‍ ചെയ്തു.
മനുഷ മനസ്സില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രജന വെറും പൊള്ള വാക്കുകള്‍ .
ആര്‍കും വേണ്ടാത്ത കവിത - വലിച്ചെറിയു ചപ്പു കൂനയില്‍.
ആധുനിക കവിത വായിച്ചിട്ട് തിക്കുറിശി സുകുമാരന്‍നായര്‍ കവിയെ വിളിച്ചു ചോദിച്ചുവത്രെ, എന്താടോ ഈ ‘അചുംബിത നിതംബ്ബം’?. ചേട്ടാ തപ്പി നോക്കിയപ്പോള്‍ രണ്ടു ‘ബ’ കിട്ടി അതൊന്ന് പ്രയോഗിച്ചതാണെന്ന്! രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് തപ്പിക്കിട്ടുന്നതൊക്കെ തുന്നിച്ചേര്‍ത്തെഴുതിയത് പാവം വായനക്കാരുടെ നേര്‍ക്കല്ലേ പ്രയോഗിക്കാന്‍ പറ്റുകയുള്ളൂ. ഇവിടുത്തെ സന്മസ്സുള്ള ചില സാഹിത്യകാരന്മാര്‍ എഴുതുന്നത് വായനക്കാരുടെ മനോധര്‍മ്മമനുസരിച്ച് കവിതയായോ ലേഖനമായോ ചെറുകഥയായോ വായിക്കാം.
Vidhyadara, whenever I mentioned your name it was to appreciate you or to criticize your message, and it was not for a personal attack. On the other hand several others here used my name to call me names and personally attack me instead of my ideas. I like people attack my ideas that I can fine tune the reply. I was careful not to personally attack anybody other than attacking their ideas. Since you think (munvidhi) that I am against you and Hindus, you do not see my words of appreciation of you or my words respecting other religions. I wrote several times in this form that I believe all major religions are from God through their prophets, and that there is only one God, and that people call in different names, and that corruption crept into all religious practices. I see the same faults in your writings that you accuse of me. Your biased attitude towards Hindus and Hindu religion is clear in your writings. You left out Mahakavi K. V. Simon and when I brought that to your attention, instead of saying sorry for that you continue to reveal your superiority feelings about your race and religion through your opinions. You boast that Christians do not have literary talents, and if K.V. Simon showed some talents it is because of Hindus and their writings. It was the humility of K.V. Simon that he admitted it and that is no reason for another person to take it and boast on it. Then you have no problem to accuse me that I want to put my God above all other religion’s Gods. You call what I wrote about Abraham as ‘Pichum peyum’. Before calling my writing so, you could have asked me what made me say so. Your all knowing attitude and pride prevent you from asking questions but only make statements. I asked you to tell the readers where the Aryans came from, who their ancestors were. This will explain the origin of Aryan religion and if Aryans are the children of Abraham or not. Instead of that you were mocking me for making such a statement. Is it objective to come to conclusions before studying the subject? If Malayalam literary talent is your area of strength, ancient world history and Bible history is my God given area of strength. God will not give everything to one person. God want us to depend on each other in love and cooperation to learn from others. As you said Hindus in Kerala had certain God given circumstances that made them excel in literary field compared to Christians. These are acquired skills and not hereditary alone. By practice and God’s grace anybody can excel in it. Christians excelled in certain other areas in Kerala. When all these put to use together, the whole society benefit as proved by history.
(Common people instead of contributing something to the society that the next generation can be proud of them, take pride in the achievements of their leaders, heritage and traditions).
വ്യക്തിപരമായി അറിയില്ലാത്തതുകൊണ്ട് വാക്കുകൾ കൊണ്ട് ആക്രമിക്കുന്നു എന്ന് പറയുന്നതിൽ കഴമ്പില്ല. പിന്നെ എന്റെ വാക്കുകൾ നിങ്ങളെയും നിങ്ങളുടെ വാക്കുകൾ എന്നേയും പ്രകോപിപ്പിക്കാൻ ഇടയുണ്ട്. ആന്തരികമായി ഉറപ്പുള്ളവർ പ്രകോപിതരാകാതെ പ്രകോപിപ്പിക്കുന്നവരെ നേരിടും. എനിക്ക് ഏറ്റവും ഭയം ഉള്ളവർ മിണ്ടാതിരിക്കുന്നവരാണ്. ഒരു പക്ഷേ അവർ ആഴമായ പാണ്ഡ്ത്യത്തിന്റെ ഉടമകളാവം അല്ലെങ്കിൽ പൊട്ടന്മാരും ആകാം. ഞാൻ ഒരറിവുള്ള വ്യക്തിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, പ്രാപഞ്ചികമായ അറിവിന്റെ ആകെതുകയായ മനസ്സ് ഏതോ ഒരു ബോധതലത്തിൽ ഒന്നിന് പുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നാമരൂപങ്ങളുടെ പ്രവാഹമാണ് എന്ന ശ്രീനാരായണ ഗുരുവിന്റെ അഭിപ്രായം എനിക്ക് സ്വീകാരിയമാണ്. അങ്ങനെയാണങ്കിൽ എല്ലാം അറിയാം എന്ന് ധരിക്കുന്നത് ഭോഷത്തരമാണെന്ന് എനിക്കറിയാം പക്ഷെ നിങ്ങൾക്ക് അറിയില്ലല്ലോ അത് നിങ്ങളുടെ അറിവിന്റെ പരിമിതികൊണ്ടാണ്.
"ജ്ഞാനമേകം ഹി നിരുപാ-
ധികം സോപാധികം ച തത്
അഹങ്കാരാദിഹീനം യത് -
ജ്ഞാനം തന്നിരുപാധികം " (ദർശനമാല)
അറിവ് ഒന്നേയുള്ളൂ. എന്നാൽ അത് ഉപാധിയോടുകൂടിയും ഉപാധിയില്ലാതെയും കാണപ്പെടുന്നുണ്ട്. അഹങ്കാരം മുതലിങ്ങോട്ടുള്ള നാമരൂപങ്ങളെല്ലാം ഒഴിഞ്ഞുമാറി വിലസുന്ന അറിവാണ് യഥാർത്ഥ അറിവ് അതിനെ നിരുപാധിക ജ്ഞാനം എന്ന് വിളിക്കാം .
എല്ലാ ദൈവങ്ങളും വേദങ്ങളും, ക്രിസ്തയാനികളുടെയായാലും ഹിന്ദുവിന്റെ ആയാലും ഭയത്തിൽ നിന്ന് ഉളവായതാണ്. അഗ്നി, വായു, എന്ന് വേണ്ട നമ്മൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത പലതിനെയും നാം ദൈവം ആക്കി, അവരെ സ്തുതിക്കാൻ വേണ്ടി കവിതകൾ ഉണ്ടാക്കി. കൂടാതെ ഭയം കൂടുമ്പോൾ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും. അത് പിന്നെ മന്ത്രമായി, തന്ത്രമായി. ദാവീദ് രാജാവിന്റെ പല സങ്കീർത്തനങ്ങളും ശ്രദ്ധിച്ച് വായിച്ചാൽ അതിൽ ഭയത്തിന്റെ നിഴൽ വീശിയിരിക്കുന്നത് കാണാം. അത് എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുന്നവർക്ക് ഒരു പിടിവള്ളിയാണ്. ഭയംകൊണ്ട് നമ്മൾ ഉണ്ടാക്കിയ ദൈവം വയലാറിന്റെ 'ദൈവം യുഗങ്ങളിലൂടെ' എന്ന കവിത പോലെയാണ്
"ആയിരമായിരമാണ്ടുകൾക്കപ്പുറ-
ത്താരോ വിരചിച്ച മുഗ്ദ സങ്കൽപ്പമേ
ആ യുഗങ്ങൾക്കുള്ളിലത്ഭുതം സൃഷ്ടിച്ച
മായികാ ചൈതന്യ മണ്ഡലമാണ് നീ "
കവികളായിട്ട് ആരും ജനിച്ചിട്ടില്ല. ഓരോത്തോരുടെ വാസനയെ വളർത്തികൊണ്ട് വരുന്നതനുസരിച്ചിരിക്കും അവർ കവികളോ കലാകാരന്മാരോ ആയിതീരുന്നത്. ഒരാളുടെ കവിതയോ, അല്ലങ്കിൽ സ്വീകരിച്ചിരിക്കുന്ന കലാരൂപങ്ങളോ, സംഘേതങ്ങളോ ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ, പറയുന്ന ആളെ വ്യവാഹരത്തിൽ കുടുക്കും അല്ലെങ്കിൽ, എഫ് ബി ഐ, സീ. ഐ .എ -യെകൊണ്ടോ പിടിപ്പിക്കും എന്ന് ഭീഷണി പെടുത്താൻ പറ്റിയ രാജ്യം. അമേരിക്ക തന്നെയാണ്. മൂത്രം ഒഴിച്ചാൽ വ്യവഹാരം, ഒഴിച്ചിലെങ്കിൽ വ്യവഹാരം. കവിതയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കവികളുടെ പാരമ്പര്യം ഭാരതത്തിന് ഉണ്ട്. അവര് സൃഷ്ടിച്ച ആ കാവ്യസംസ്ക്കാരത്തെയാണ് പലരും, കവി (ബുദ്ധി ജീവി) എന്ന പേര് കേൾക്കാനായി വളച്ചും ഓടിച്ചും കവിതാ രൂപത്തിലാകി ഇറക്കി വിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എല്ലാ വസ്ത്ക്കൾക്കും ചില ഘടനയും രൂപവും ഉണ്ട്. വിദ്യാധരൻ എന്ന് ഒരാളെ വിളിച്ചാൽ അയാളെ തിരിച്ചാറിയാൻ അയാളുടെ രൂപത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം (എന്റെ രൂപത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ വയ്യാത്തതുകൊണ്ട് നിങ്ങൾ അതോർത്തു വിഷമിക്കണ്ട )
യസ്യാസ്തി വിത്തം സനര:കുലീന
സപണ്ഡിത: സ ശ്രുതവാൻ ഗുണജ്ഞ:
സ ഏവ വക്ത സ ച ദർശനീയ:
സർവേ ഗുണാ: കാഞ്ചനമാശ്രയന്തേ ( ഭർത്തൃഹരി )
ധനം ഉള്ളവൻ കുലീനനാണ്, പണ്ഡിതനാണ്, കീർത്തികേട്ടവനാണ്, ഗുണവാനാണ്, വാഗ്മിയാണ്, സുന്ദരനുമാണ്. സർവ്വഗുണങ്ങളും ധനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ മനോഭാവം അമേരിക്കൻ മലയാളി എഴുത്തുകാരിൽ ഉള്ളടത്തോളം കാലം മലയാള സാഹിത്യത്തിനു ഒരു ഗതിയും ഉണ്ടാവില്ല, കൂടാതെ എന്നെപ്പോലെയുള്ളവരെ അവർ വേട്ടയാടിക്കൊണ്ടിരിക്കും.