പ്രപഞ്ചത്തിന്റെ ഏറ്റവും ഉദാത്തമായ ശൈലി പ്രത്യാശയാണ്. ഇരുട്ടിന് വെളിച്ചത്തെ;
രാത്രിയ്‌ക്ക് ഉഷസ്സിനെ; വേനലിന് വര്‌ഷഉത്തെ; മരുഭൂമിയ്‌ക്ക് നീര്‌ത്തതടത്തെ;
പ്രളയത്തിന് സൃഷ്ടിയെ; കടലിന് കരയെ; മൃതിയ്‌ക്ക് ജനിയെ, ദ്വേഷത്തിന്
സ്‌നേഹത്തെ; തിന്മയ്‌ക്ക് നന്മയെ; പീഡകളുടെ ശരീരത്തിന് ശാന്തിയുടെ ആത്മാവിനെ
എല്ലാം നല്‌കിത ഈ പ്രപഞ്ചം തന്നിലുള്ള ജീവിതങ്ങളെ പ്രത്യാശയിലേക്ക് നയിക്കുന്നു.
നമ്മുടെ ഉത്സവങ്ങളും യുഗസങ്കല്‌പം പോലും പ്രത്യാശയിലാണ് അധിഷ്‌ഠിതമായിട്ടുള്ളത്.
പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയിട്ടും ഒരു നീതിമാന്‍ ഉയിര്‌ത്തു
വരുന്നതാണല്ലോ, ഓണം. ധര്‌മ്മതത്തിന്റെ മൂന്നുപാദങ്ങളും നഷ്ടപ്പെട്ട കലിയുടെ
കട്ടിപ്പുകയ്‌ക്കപ്പുറം ധര്‌മ്മരത്തിന് നാല് കാലുകളും തിരിച്ചുകിട്ടുന്ന സത്യയുഗം
സംഭവിക്കുന്നു. പ്രത്യാശയെന്ന ജീവനസംഗീതത്തിന്റെ ഏറ്റവും നിര്‌ഭലരവും മഹനീയവുമായ
ആലാപനമാണ് ക്രിസ്‌തുവിന്റെ ഉയിര്‌ത്തെ ഴുന്നേല്‌പ്‌് ദിനമായ ഈസ്റ്റര്‍.
ക്രിസ്‌തുവെന്ന സ്‌നേഹവും, കരുണയും അവയില്ലാത്ത ഈ തരിശു കാലത്തിലേക്ക് ഉയിര്‌ക്കു
മ്പോള്‍ അത് നമുക്ക് പ്രത്യാശയുടെ വസന്തഘോഷമാകുന്നു.
യേശു നമ്മുടെ
പുറമേയുള്ള പൊരുളല്ല; നാം തന്നെയാണ്. അദ്ദേഹം സ്വജീവിതത്തിലൂടെ കടത്തിവിട്ട
കൊടുംയാതനകള്‍, ഒറ്റപ്പെടല്‍, തിരസ്‌കരിക്കപ്പെടല്‍, ഒറ്റുകൊടുക്കപ്പെടല്‍,
വ്രണിതനായുള്ള ഗാഗുല്‌ത്താനയാത്ര, കുരിശാരോഹണം, ഒമ്പതാം മണിക്കൂറിലെ ഹതാശമായ
നിലവിളി ഇവയെല്ലാം പലരൂപഭാവങ്ങളില്‍ കാളകൂടം പോലെ നാമും പാനം ചെയ്‌തിട്ടുണ്ട്.
അങ്ങനെ ക്രിസ്‌തുവിന്റെ ഉയിര്‌ത്തെ ഴുനേല്‌പ്പ്‌ള നാമോരുരുത്തരുടേയും,
മനുഷ്യവംശത്തിന്റെ ആകെത്തന്നെയും പ്രത്യാശയിലേക്കുള്ള
വീണ്ടെടുപ്പാണ്.
ക്രിസ്‌തുവിനെ കൊടിയ യാതനകളിലേക്ക് നയിച്ച
സന്ദര്‌ഭ്‌ങ്ങളും വ്യക്തികളും ആധുനീക സമൂഹത്തിലുമുണ്ട്. പിടിക്കപ്പെടുന്നതിനും
ഒറ്റുകൊടുക്കപ്പെടുന്നതിനും മുമ്പ്, വരാനിരിക്കുന്ന പീഢാനുഭവങ്ങള്‍
സഹിക്കുന്നതിനുള്ള ശക്തിക്കായി യേശു കുന്നിന്മുംകളില്‍ പ്രാര്‌ത്ഥിുക്കാന്‍ പോയി '
ഈ രാത്രി നിങ്ങള്‍ എനിക്കുവേണ്ടി ഉറങ്ങാതിരിക്കണം, നാമൊരുമിച്ചുള്ള അവസാനത്തെ
രാത്രിയാണിത്' എന്നു അദ്ദേഹം ശിഷ്യന്മാരോട് പറഞ്ഞു. പ്രാര്‌ത്ഥിന കഴിഞ്ഞ്
തിരിച്ചുവന്ന യേശു കണ്ടത് കൂര്‌ക്കം വിലച്ചുറങ്ങുന്ന തന്റെ ശിഷ്യന്മാരെയാണ്. യേശു
ഏറ്റവും ഹതാശനം, വ്യഥിതനും ഏകാകിയുമായ സന്ദര്‌ഭറമായിരുന്നു അത്;
സ്വാര്‌ത്ഥംതഭരികളായ, ഉണര്‌ന്നി രിക്കേണ്ട സമയത്ത് അന്ധമായി ഉറങ്ങുന്ന പ്രജകള്‍
ആധിനീക സമൂഹത്തില്‍ നിറയുകാണല്ലൊ. അവര്‌ക്കു വേണ്ടി സ്വയം ഹോമിക്കുന്ന
മഹാത്മാക്കളുമുണ്ടാകാം. കൊടുംക്രൂരനായ ബറാബസിനെയാണോ സാധുവായ യേശുവിനെയാണോ
മോചിപ്പിക്കേണ്ടത് എന്ന് അന്നത്തെ നീതി പീഠം ചോദിച്ചപ്പോള്‍ `ബറാബസിനെ
മോചിപ്പിക്കുക, യേശുവിനെ കുരിശിലേറ്റുക' എന്ന് അദ്ദേഹത്തിന്റെ സ്വന്തം ജനത
വിധിച്ചു. മഹാത്മാക്കള്‌ക്ക് ബലിയുടെ ചുവന്ന പുറങ്കുപ്പായം നല്‌കുനകയും,
ബറാബസുമാര്‌ക്കുവവേണ്ടി കാഹളമൂതുകയും ചെയ്യുന്നവരെ നമുക്ക് അപരിചിതമല്ല. അവരെ
സംരക്ഷിക്കുന്ന നീതിപീഠങ്ങള്‌ക്കു ള്ള വേട്ടക്കാരന്റെ പൈശാചികമുഖം കണ്ട് നാം
നടുങ്ങിയിട്ടുണ്ട്. കുരിശ്ശില്‍ തറച്ച് ഒമ്പതാം മണിക്കൂറില്‍ വേദനയുടെ
പാരമ്യത്തില്‍ യേശു നിലവിളിക്കുന്നു `പിതാവേ! നീയുമെന്നെ കൈവെടിഞ്ഞല്ലോ' ജീവിതമെന്ന
യുദ്ധക്കളത്തില്‍, ഉറ്റവരാരുമില്ലാതെ ഹതാശമാകുമ്പോള്‍ ഈ നിലവിളിയിലൂടെ ഒരു
നിമിഷമെങ്കിലും കടന്നുപോകാത്തവരായി ആരുണ്ട്?
യേശുവെന്നാല്‍ പ്രത്യേകമായി
സ്ഥലങ്ങളില്‍ ഉറഞ്ഞു പോകുന്ന ആശയമല്ല; ഒരു മഹാത്മാവും അങ്ങനെ ഉറഞ്ഞുപോകരുത്.
സ്ഥലകാലങ്ങളുടെ പരിണതിയില്‍ നവംനവങ്ങളായ ആശയങ്ങളായി അവര്‍ ഉയിര്‌ത്തെ
ഴുന്നേല്‌ക്കലണം. സ്‌നേഹ സ്വരൂപനും അഹിംസാമൂര്‌ത്തിയയും സഹനരൂപിയുമായ യേശുവിനെയാണ്
ഒരു കാലഘട്ടത്തിന് വേണ്ടിയിരുന്നത്. ആ ജനത പാപങ്ങളില്‍ നിന്ന് മോചിതരാകാന്‍ ഒരു
നീതിമാന്റെ രക്തത്തിലൂടെ സ്‌നാനപ്പെടണമായിരുന്നു. സ്വന്തം ജനതയ്‌ക്കുവേണ്ടിയുള്ള
പ്രയശ്ചിത്തമായിരുന്നു യേശുവിന്റെ രക്തസാക്ഷിത്വം.
ഈ സ്ഥലകാലങ്ങളിലേക്ക്
യേശുവിനെ വിവര്‌ത്ത നം ചെയ്യുമ്പോള്‍ ആ മഹാസ്‌നേഹത്തിന് രേഷത്തിന്റെ നിറം മാറ്റം
കൂടിവേണ്ടിയിരിക്കുന്നു. സ്‌നേഹമെന്നാല്‍ സഹനവും അനുതാപവും മാത്രമല്ല, രേഷം
കൂടിയാണ്. വാല്‌മീകിയുടെ സ്‌നേഹം പോലെ. ഇണപക്ഷികളിലൊന്നിനെ അമ്പെയ്‌തു കൊന്ന
വേടനോട് രോഷംകൊണ്ടാണ് അദ്ദേഹം പക്ഷിയോട് അനുതപിച്ചത്; പിന്നീട് സീതയെന്ന
സ്‌ത്രീയുടേയും ശംബകന്‍ എന്ന ദളിതന്റേയും പക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍,
അവര്‌ക്കെ തിരെയുള്ള വ്യവസ്ഥാപനങ്ങളെയെല്ലാം രോഷത്തോടെ വിചാരണ ചെയ്‌തു
കവി.
`ഞാന്‍ സമാധാനമാണ് കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ കരുതേണ്ട
ഞാന്‍ വാളാണ് കൊണ്ടുവന്നിരിക്കുന്നത്' എന്ന് സുവിശേഷങ്ങളില്‍ ആവര്‌ത്തി ക്കുന്ന
യേശുവിനേയും ഈ കാലത്തിന് ആവശ്യമുണ്ട്. ആ വാളുകൊണ്ട് സമൂഹത്തിലെ തിന്മകളേയും
ആസുരതകളേയും വെട്ടിവീശണം. `വെള്ളപൂശിയ കുഴിമാടങ്ങളേ' എന്ന് വിളിച്ച അന്നത്തെ
കള്ളപ്പുരോഹിതന്മാര്‌ക്കു്‌നേരെ വീശിയടിച്ച ആ ചാട്ടവാറിനേയും ഈ സമൂഹത്തിലേക്ക്
വിളിച്ചുവരുത്തേണ്ടിയിരിക്കുന്നു. അത് ഇവിടെ ആടിത്തിമിര്‌ക്കുകന്നകാപട്യങ്ങളില്‍
ആഞ്ഞാഞ്ഞ് പതിയ്‌ക്കണം.
ബൈബിളില്‍ പറയുന്നു; ചൂളപോലെ കത്തുന്ന ഒരു
ദിനമുണ്ട്. അതില്‍ `ബേല്‌സെിബൂന്‍'മാര്‍ (പിശാചുക്കളുടെ തലവന്‍) വയ്‌ക്കോല്‍ പോലെ
കത്തിയമരും. പുതിയൊരു പുലരിയുമായി നീതി സൂര്യന്‍ ഉദിച്ചുപൊങ്ങും. അത് നമ്മുടെ
സ്വപ്‌നമാണ്.
യേശു ഒരു പരമ്പരയാണ്. പഴയ നിയമത്തിലെ, ആണ്ടുപാതിയില്‍
വലതുവശത്തേയ്‌ക്ക് തിരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ ജനതയുടെ പാപം സ്വമേല്‌ക്കുണന്ന
എസെക്കിയേല്‍, ജനതയുടെ വേദനകളെല്ലാം സ്വമേല്‌ക്കുന്ന ജെറമിയാ, സത്യത്തിനുവേണ്ടി
രക്തസാക്ഷിയായ യോഹന്നാന്‍, ജനതയ്‌ക്ക് അഭയമൊരുക്കാന്‍ ചെങ്കടലും മരുഭൂമിയും
താണ്ടിയ മോശ, ജീവന്റെ പെട്ടകമൊരുക്കിയ നോഹാ തുടങ്ങിയ പ്രവാചകന്മാരും ആ പരമ്പരയിലെ
പൂര്വ്വയരൂപങ്ങളാണ്. ഒരു കാലത്തെ വചനമഹസ്സുകള്‌കൊ ണ്ട് പ്രകാശിപ്പിച്ച അവരും
നമുക്കുവേണ്ടി സ്വഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന `അപ്പം' ആണ്. ജീവിതമെന്ന
മരുഭൂമിയിലെ യാത്രക്കാരായ നമുക്ക് പാതയും കാഴ്‌ചയും നല്‌കാ്‌ന്‍ അവര്‍
`അഗ്‌നിസ്‌തംഭ'വും `മേഘസ്‌തംഭ'വുമായി എരിഞ്ഞു. ഈ സമൂഹത്തിലും ആ പരമ്പരയ്‌ക്കും
അനുബന്ധമുണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം. അങ്ങനെ,
`കണ്ണീരോടെ
വിതയ്‌ക്കുന്നവന്‍
ആനന്ദഘോഷത്തോടെ കൊയ്‌തെടുക്കും.
വിത്തുചുമന്നുകൊണ്ട്
വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍
കറ്റചുമന്നുകൊണ്ട് ആഹ്ലാദത്തോടെ
വീട്ടിലേക്ക് മടങ്ങും'
ക്രിസ്‌തുവിന്റെ പഞ്ചക്ഷതങ്ങളില്‍ നിന്നിറ്റിയ രക്തം
നാം ഹൃദയത്തില്‍ ഏറ്റുവാങ്ങുക. അതുകൊണ്ട് ഈ പുതുസമൂഹം ശുദ്ധവും ഉര്‍വരവും
ആകട്ടെ.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ഓര്‍ഗനൈസിങ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. രാജ്യത്തുടനീളം
ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 1974
മേയ് 5ന് ചേര്‍ത്തലയില്‍ ജനനം. 1997ല്‍ ശാന്തിഗിരി ആശ്രമത്തിന്‍െറ മരുന്നു
വിതരണ ശൃംഖലയില്‍ പങ്കാളിയായി ആശ്രമജീവിതം തുടങ്ങി. 1999ല്‍ ബ്രഹ്മചര്യ
ജീവിതം തെരഞ്ഞെടുത്തു. 2003 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
നന്മ ചാരിറ്റബില്‍ ഫൗണ്ടേഷന്‍, തിരുവനന്തപുരത്തെ ഫ്രയിം മീഡിയ, സ്വസ്ഥി
ചാരിറ്റബില്‍ ഫൗണ്ടേഷന്‍ എന്നിവയുടെ രക്ഷാധികാരി കൂടിയാണ്.
What is special about cow? Goat or chiken are equally harmless cretures.
So how can I commit the same crime on other species who too have a face and brain like me, who also love their life so much, who also face the same fear when they approach death, who also express happiness and grief like me and my dear ones? Simply because I do not understand their language or consider them less intelligent? By this logic, even killing of mental-patients should also be legitimized. Killing of coma patients should also be legitimized. Eating orphans should also be legitimized. And since they are not, even meat eating is a crime of same order for me.
വിഴുപ്പ് അടിവാരത്തിലെ നദിയുടെ ഇക്കരെ
നീ ഒറ്റക്ക് നദിയുടെ കുറുകെ അക്കരെ
ആയിരം പദ്മദല പടവുകള്‍ കയറി നിന്നിലേക്ക്
Leave you and your trash on this side of the river of life.
Cross the unknown by yourself
climb the thousand lotus steps to yourself.
Millennium thoughts -andrew
So leave the meat eaters alone. Pl fix the caste system in Hinduism first before traeting animals well.
Jagadish Chandra Boss and Indian scientist from Bengal demonstrated that plants also have feelings and emotions in response to different types of stimuli. He invented a machine to demonstrate this. How many of you know that he discovered radio waves but was not recognized due to political considerations. Here is a link about him on Wikepedia or search Google.
അച്ചായന്മാരെല്ലാം ബീഫക്കറിയിൽ മുങ്ങിപ്പൊങ്ങുന്ന സമയമായതുകൊണ്ട് ഇതെപ്പറ്റി കൂടുതലായി Anil Arya എഴുതിയിട്ടും കാര്യമില്ലെന്നാണ് എന്റെ വിനീതാഭിപ്രായം. ലക്കില്ലാത്ത അച്ചായന്മാർ ആക്ഷേപിക്കാൻ കാത്തിരിക്കയാണ്. ലക്ഷക്കണക്കിനു മൃഗങ്ങളുടെ ഭയവും പരിഭ്രമവും മരണവെപ്രാളവുമേന്തിയ ചോരയുറഞ്ഞ ബീഫക്കറിയും മദ്യവും കഴിച്ചു 'ലെക്കുകെട്ടാ'ണവർ ദൈവദൂതനായ ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന അത്തരത്തിലുള്ള അച്ചായന്മാരിൽ നിന്ന് വേറിട്ട്, നിസ്സഹായകയായ ഒരു ദൈവസൃഷ്ടിയുടെ ജീവനപഹിരിക്കുന്ന മഹാപാപം ചെയ്യാതെ സന്മനസ്സു കാണിച്ച അനേക ക്രൈസ്തവ വിശ്വാസികൾ ലോകമെമ്പാടുമുണ്ട്. അവർക്ക് "ഹാപ്പി ഈസ്റ്റർ" ആശംസിക്കുന്നു.
"You will be careful, if you are wise, how you touch men's Religion, or Credit, or Eyes".
- Quote from "Poor Richard's Almanac" by Benjamin Franklin, who describes these sayings as "Wisdom of many ages and nations".
"Talking against Religion is unchaining a Tiger; the Beast let loose may worry his Deliverer".
- Quote from "Poor Richard's Almanac" by Benjamin Franklin, who describes these sayings as "Wisdom of many ages and nations"
Don’t drag religion into this but drag religion all over the place until the beetles hidden as the priests, bishops, Sanyasis, bishops, and Swamis come out of it strip off the cloth. As Abraham Lincoln said, we should pull these beetles out of their comfort zone and make them slave to experience the slavery themselves.