അമേരിക്കയിലേക്ക് കുടിയേറിയ
ആദ്യകാലമലയാളികള്‍ ഇവിടെ ഒരു `സാഹിത്യവിഭാഗം' ഉടലെടുക്കുമെന്ന് തീരെ
നിനച്ചിരിക്കയില്ല. അവരില്‍ പലരും സര്‍ഗ്ഗശക്‌തിയുള്ളവര്‍
ആയിരുന്നവരായിരിക്കാമെങ്കിലും ക്രിയാത്മകമായ സാഹിത്യ സൃഷ്‌ടികള്‍ നടത്തി
അതിന്റെ പേരില്‍ സംഘടനകളും, സമ്മേളനങ്ങളും മറ്റും നടത്താന്‍ കഴിയുമെന്നും
അവര്‍ പ്രതീക്ഷിച്ചു കാണില്ല. എന്നാല്‍ ഒന്നാം കുടിയേറ്റക്കാരില്‍ നിന്നും
രണ്ടാം കുടിയേറ്റക്കാര്‍ അവരുടെ മദ്ധ്യവയസ്സ് പിന്നിട്ടപ്പോള്‍
എഴുത്തുകാരനാകുക എന്നത് ഒരു പദവി ചിഹ്നമായി കണ്ട്
അഹമഹമികയാ മുന്നൊട്ട് വന്നു. നിനക്ക് കഴിയുമെങ്കില്‍ എനിക്കും കഴിയുമെന്ന
ഒരു തരം വാശിപോലെ തോന്നുമാറു എഴുത്തുകാരുടെ എണ്ണം കൂടി കൂടിവന്നു.
എഴുത്തിനെ ഒരു ഉപാസനയായി കണ്ട് അതിനെ ദൈവത്തിന്റെ വരദാനമായി കണ്ട്
അതിലേക്ക് ആകര്‍ഷിക്കുന്നത് നല്ലതുതന്നെ. പക്ഷെ നൈസര്‍ഗികമായ കഴിവ്
ദൈവം തന്നിട്ടുണ്ടൊ എന്നു കൂടിപരിശോധിക്കണമെന്ന് പലര്‍ക്കും
തോന്നിയില്ലെന്ന് പല സംഭവവികാസങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
വാക്കുകളുടെ ശക്‌തിയെപ്പറ്റി അവരിലെ നല്ല എഴുത്തുകാര്‍ ബോധവാന്മാര്‍
ആയിരുന്നിരിക്കണം. വാക്കുകളുടെ ശക്‌തി എന്നും നമ്മുടെയൊക്കെ ജീവിതത്തില്‍
നമ്മള്‍ കാണുന്നുണ്ട്. ബൈബിളില്‍ പറയുന്നത് ദൈവം വാക്കുകളിലൂടെ ഈ ലോകം
സൃഷ്‌ടിച്ചുവെന്നാണ്. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിക്കുന്നു
അപ്പോള്‍ വെളിച്ചം ഉണ്ടാകുന്നു. വെറും ദുര്‍ബ്ബലനായ മനുഷ്യനും
വാക്കുകളിലൂടെയാണ് അവന്റെ കാര്യങ്ങള്‍ നടത്തുന്നത്. വിവരം കുറഞ്ഞവര്‍
വാക്കുകളുടെ അര്‍ത്ഥം അറിയാതെ അതുപയോഗിച്ച് ആപത്തിലും അബദ്ധത്തിലും
ചാടുന്നു
വാക്കുകള്‍ മനോഹരമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ അതിലൂടെ
സാഹിത്യ സൃഷ്‌ടികള്‍ നടത്തി. പ്രതിഭാധനരായ എഴുത്തുകാരുടെ രചനകള്‍ വായിച്ച്
നമ്മള്‍ അത്ഭുതം പൂണ്ടുനിന്നു. അത് നമ്മെ ആസ്വാദനത്തിന്റെ ഉല്‍ക്രുഷ്‌ട
മേഖലകളിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഈ വാക്ക് തന്നെ ഗുണകരമല്ലാത്ത
കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് മനുഷ്യന്‍ കണ്ടു.
അപകര്‍ഷതാബോധമുള്ളവര്‍ സമൂഹത്തില്‍ ഉന്നത സ്‌ഥാനവും, ബഹുമതിയും
കൈവരിക്കുന്നവര്‍ക്ക് നേരെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട് അസ്‌ത്രങ്ങള്‍
എയ്‌ത് മുറിവേല്‍പ്പിക്കുന്നു. അത്തരം ക്രൂരവിനോദങ്ങളില്‍ മാനസിക സന്തോഷം
അനുഭവിക്കുന്നവരെ നമ്മള്‍ `പരദൂഷണ വീരന്‍' എന്നുവിളിക്കുന്നു. സ്വയം
നേടാന്‍ കഴിയാത്ത ഒരു കാര്യം വേറൊരാള്‍ അല്ലെങ്കില്‍ ഒരു സമൂഹം
നേടുമ്പോള്‍ ഉണ്ടാകുന്ന അസൂയയും, അസഹിഷ്‌ണതയുമാണ് ഇത്തരം
വാസനാവൈകൃതങ്ങള്‍ക്ക് കാരണമാകുന്നത്.
ഇംഗ്ലീഷില്‍ തിങ്ക് (Think) എന്ന വാക്കിനെ ഇങ്ങനെ
വ്യാഖ്യാനിക്കുന്നുണ്ട്, അതിലെ ഓരോ അക്ഷരങ്ങള്‍ക്കും നല്‍കുന്ന
സഹജഗുണങ്ങള്‍ പറഞ്ഞ്‌കൊണ്ട്. ടി - (T- is it true) അത് സത്യമാണോ? എച്ച്
(H- is it helpful) അത്‌കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഐ (I- is it
inspiring) അത് പ്രചോദിപ്പിക്കുന്നതാണോ എന്‍ (N- is it necessary)
അതാവാശ്യമാണോ? കെ (K- is it kind) അത് കരുണാര്‍ദ്രമാണോ, സഹായകമാണോ?
നമ്മള്‍ ഒരു കാര്യം നിനയ്‌ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍
മുഴുവന്‍വിശദമായി അന്വേഷിക്കേണ്ടതുണ്ട്. നമ്മളില്‍ പലപ്പോഴും കണ്ടുവരുന്ന
ഒരു പ്രവണതയാണ്, വര്‍ഗ്ഗീയമായ തെറ്റിദ്ധാരണകള്‍. നമ്മളില്‍ പലരും
കറുത്തജാതിക്കാര്‍ ചീത്തയാണെന്ന് പറയുന്നു, ഒരു പ്രത്യേക ജോലി
ചീത്തയാണെന്ന് പറയുന്നു. ഇതെല്ലാം സാമാന്യ നിരൂപണങ്ങള്‍
ആണ്. ഒരു വിഭാഗം ഉള്‍ക്കൊള്ളുന്ന ഏതാനും പേര്‍ അല്ലെങ്കില്‍ ഒരു വ്യക്‌തി
എന്തെങ്കിലും അപ്രിയമായ കാര്യങ്ങള്‍ ചെയ്‌താല്‍ ആ സമൂഹത്തെ ഒന്നടങ്കം
ആക്ഷേപിക്കുന്നത് ഭൂഷണമല്ല. അല്ലെങ്കില്‍ തന്നെ നമ്മേ
അവര്‍ ഉപദ്രവിക്കാന്‍ വരുന്നില്ലെങ്കില്‍ എന്തിനു അവരെ കല്ലെറിയണം.
യേശുക്രുസ്‌തുവിന്റെ വചനങ്ങള്‍ ഓര്‍ക്കുക: നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക.
മനുഷ്യനായാല്‍ എന്തെങ്കിലും തെറ്റ്‌ചെയ്‌തു കാണും. നമ്മള്‍
ചെയ്യുന്നതെറ്റുകള്‍ മറ്റുള്ളവര്‍ അറിയുന്നില്ല. അതുകൊണ്ട് അവരെ
കല്ലെറിയാമെന്ന് ചിന്തിക്കുന്നത് ഹീനകരമാണ്. .ഫിലിപ്പിയര്‍ 4:8 ല്‍
ഇങ്ങനെ പറയുന്നു: `ഒടുവില്‍ സഹോദരന്മാരേ, സത്യമായത് ഒക്കേയും, ഘനമായത്
ഒക്കെയും, നീതിയായത് ഒക്കേയും നിര്‍മ്മലമായത് ഒക്കെയും, രമ്യമായത്
ഒക്കെയും, സല്‍ക്കീര്‍ത്തിയായത് ഒക്കെയും സല്‍ഗുണമോ, പുകഴ്‌ചയോ അത്
ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍'. നമ്മള്‍ നസ്സ കാര്യങ്ങള്‍
ചിന്തിക്കുമ്പോള്‍ നമ്മള്‍ പറയുന്നതും എഴുതുന്നതും നന്മയുള്ളതാകുന്നു.
വായന ഒരു നല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നുവെന്നാണ്. അപ്പോള്‍ എഴുത്തുകാരനു
വളരെ ഉത്തരവാദിത്വമുണ്ടെന്നര്‍ത്ഥം.
എല്ലാവരും എഴുതുന്നു അത്‌കൊണ്ട് ഞാനുമെഴുതുന്നു എന്ന നിലപാടോടെ എഴുതുന്ന
എഴുത്തുകാര്‍ സമൂഹത്തിനു ഒരു ഭാരമാണു്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍
നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്, പേരുപത്രത്തില്‍ അച്ചടിച്ചു വരാന്‍
വേണ്ടി എഴുതുന്നവര്‍ എന്ന്. അങ്ങനെ ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്
സാമൂഹ്യ പ്രതിബദ്ധത കാണുകയില്ല. അവര്‍ എന്തും എഴുതും.
ഹാസ്യങ്ങളും,
ആക്ഷേപഹാസ്യങ്ങളും, കഥകളില്‍ കവിതകളില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലു,
അത് നേരിട്ട് ഒരു വ്യക്‌തിയേയോ സമൂഹത്തേയോ കടന്നാക്രമിക്കുന്ന വിധമോ
അവരുടെ പേരിനു കളങ്കം വരുത്തുന്നവിധത്തിലോ ആവരുത്. നാട്ടിലെ എത്രയോ
അനാചാരങ്ങള്‍ക്ക് നേരെ, എത്രയോ രചനകള്‍ വന്നു. നന്മ കൈവരുത്താന്‍വേണ്ടി
എഴുതപ്പെട്ട അത്തരം സാഹിത്യത്തിനു സമൂഹത്തില്‍ ചലനം സ്രുഷ്‌ടിക്കാന്‍
കഴിഞ്ഞു.
പേനയ്‌ക്ക്
പടവാളിനെക്കാള്‍ മൂര്‍ച്ചയും ശക്‌തിയുമുണ്ട്. അത് നല്ല കാര്യങ്ങള്‍ക്ക്
വിനിയോഗിക്കുക എന്നാതായിരിക്കണം ഒരു ഉത്തമ എഴുത്തുകാരന്റെ
ലക്ഷ്യം.
ഞാന്‍ ഈ ചെറിയലേഖനം ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട്
അവസാനിപ്പിക്കുന്നു.(എഫെസ്യര്‍ 4:29) `കേള്‍ക്കുന്നവര്‍ക്ക്
കൃപലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മീകവര്‍ദ്ധനക്കായി നല്ലവാക്കല്ലാതെ
ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍നിന്ന് പുറപ്പെടരുത്'.
ശുഭം.
ജോയിച്ചന്‍ പുതുക്കുളം, പത്രാധിപര്‍ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം
നേഴ്‌സുമാരെ ആക്ഷേപിക്കാമെന്നോ ആക്ഷേപിക്കരുതെന്നോ ഒരു ചട്ടവുമില്ല. അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്യം. അതംഗീകരിക്കുന്നതിനു പകരം വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എഴുത്തുകാരനെ തേജോവധം ചെയ്യുന്നത് ശരിയല്ല.
കവിതയെ വിമര്‍ശിക്കാം, കവിയേയല്ല. വിവരമുള്ളവര്‍ കവിത വായിച്ച് ഹാലിളകില്ലെന്നുറപ്പ്
Beautiful and grateful
ഭക്ഷണ കാര്യം അവസാനിപ്പിക്കുനത്
ശുഭം എന്ന് പറഞ്ഞുകൊണ്ടാണ്. വിദ്യാധരൻ
മാസ്റർ എന്താണ് ഉദ്ദേശിക്കുനത്.