തെമ്മാടി കുന്നിനു മുകളില്‍ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാര്‍മേഘങ്ങള്‍
തെക്കെന്‍കാറ്റില്‍ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും
എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ് ആ പ്രഖ്യാപനം ഉണ്ടായത്.
"ഇതങ്ങ്
ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ ഒന്നും പേടിക്കേണ്ട ഈ കാറ്റ് അവിടുത്തെ
പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും
ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും
".
കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ്
വര്‍ക്കിചേട്ടന്റെ "വര്‍ക്കി ആന്‍ഡ് സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം
ബോര്‍ഡില്ലങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേല്‍ക്കൂര
പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടര്‍ന്നു പന്തലിച്ച
വന്മരങ്ങളാണ്. ടാറിട്ട മെയിന്‍ റോഡില്‍നിന്ന് അല്‍പ്പം അകലത്തായതുകൊണ്ട്
ഒറ്റനോട്ടത്തില്‍ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണില്പെടാന് ഒരു സാധ്യതയുമില്ല
. തെമ്മാടിക്കുന്നിലെ താമസ്സക്കാര് ഒരെളുപ്പത്തിനു പറയുന്ന പേരാ വര്‍ക്കിക്കട .
അങ്ങോട്ടേക്കാണ് മുകുന്ദന് പോയത് .ഇടിയും മഴയും വന്നപ്പോള്‍ ഒരു കാലന് കുടയുമായി
അതിന്റെ തിണ്ണയില്‍ കയറി അവിടെക്കിടന്ന പഴയ ബഞ്ചില്‍ ചാരിയിരുന്നു. എന്നിട്ട്
ആകാശത്തേക്കു നോക്കി അയാള്‍ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതില്‍
എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവര്‍ക്കൊക്കെ തോന്നി. കാരണം ആ നാട്ടില്‍
ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാള്‍ മുകുന്ദന് മേനോനാണന്ന്
എല്ലാവര്ക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോള്‍ പെണ്ണുമില്ല
പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാള്‍
കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു .
അതില്‍ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയില്‍ ഒരു വര്‍ത്തമാനമൊക്കെ
ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം .
ഒറ്റപാലാമായതു ക്കൊണ്ട് മേനോന് അല്ലെങ്കില്‍ നായര്‍ ആയിരിക്കും അത്രമാത്രമേ ആ
നാട്ടുകാര്‍ക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആര്‍ക്കും ഒരൂഹവുമില്ല. കാണാന്‍
ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം
തെമ്മാടിക്കുന്നില്‍ ആകെ പരന്നിട്ടുണ്ട് .
"ചുമ്മാതല്ല
കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി
അടിച്ചത് . അല്ലെങ്കില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും
പെണ്ണുമായാ എന്തെങ്കിലും ഒരു ചേര്‍ച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ.
അതു റ്റീ ഷോപ്പ് ഓണര്‍ വര്ക്കിചേട്ടന് ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും
അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവള്
പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി.
ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിന്റെ ലുക്ക് ആണ് എന്നൊരു സംസാരം
എങ്ങനെയോ പടര്‍ന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷന് കുട്ടികള്‍മാത്രമാണ്
"അവള് നടന്നാല്‍ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവള് നടക്കുബോള്‍
ആ ന്യുജെനറേഷന്‍ പിന്നാമ്പുറങ്ങളില്‍ പാടുന്നത് . അബലത്തില് പോകുന്നവഴി അവരൊക്കെ
പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവള് പതുക്കെ ശ്രഗാരഭാവത്തില്‍
അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ്
വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തില്‍ മൂത്ത കുട്ടി ഒരു പ്രസ്ഥാവന
ഇറക്കി.
" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും
പഠിച്ചിട്ടുണ്ട് " "
അവള്‍ക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു
തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷന്
കുട്ടികള്‍ പറയുന്നത് ഈ നീര്‍ക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ
ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലന്നാണ്. അതും വര്‍ക്കി ആന്‍ഡ് സണ്‍സ റ്റീ ഷോപ്പില്‍
ഇരുന്നുകൊണ്ട് . അതിന്റെ അര്‍ഥം എന്താണെന്ന് വര്ക്കിച്ചേട്ടന് മൂന്നുനാലു തവണ
എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമന് കേട്ടഭാവം
നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദന് അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ
കാത്തിക്കുകയായിരുന്നു . ഉത്തമന് വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടില്‍
കണക്കുബുക്കില്‍ മുഖം കുനിച്ചിരുന്നു. അല്ലെങ്കില്‍ത്തന്നെ വല്ല്യപ്പന്റെ
പ്രായമുള്ള വര്‍ക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന്
മഴ ശക്തിയായി റ്റീ ഷോപ്പിന്റെ മുറ്റത്തുടെ കാറ്റത്ത് ചെരിഞ്ഞു പെയിതു. വെള്ളം
വരാന്തയിലേക്ക് ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ
മുറ്റത്തു വന്നുനിന്നത് . മുകുന്ദന് കുടയും നിവര്‍ത്തി ഓടിപ്പോയി അതില്‍ കയറി.
അയാള്‍ ആ നാട്ടിലെ ഒരു ഫ്രീലാന്‍സ െ്രെഡവര്‍ ആണെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത് .
ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ
ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോള്‍ ആരെങ്കിലും
വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദന് പോയപ്പോഴാണ് ഒരു
സമാധാനമായത് . ഉത്തമനറിയാം വര്ക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല .
എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .
" അവള് മാത്രമല്ല
ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികള്‍ ഒന്നും അത്ര ശരിയല്ല എന്റെ വര്‍ക്കിചെട്ടാ ഒക്കെ
ഒരുതരം കുഴഞ്ഞാട്ടക്കാരാ "
എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ
ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേള്‍ക്കാത്തതായി ഭാവിച്ചതാ .
അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലായി.
തല്ക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി.
ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാന്‍ തുടങ്ങിയപ്പോഴേ
വര്ക്കിച്ചേട്ടന് വീണ്ടും വിളിച്ചു .
" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും
നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിന്റെ അച്ഛന് മാധവന്നായരുടെ പറ്റു കൂടി
കൂടി വരുവാ. "
അതൂടെ കേട്ടപ്പോള്‍ ഉത്തമന്റെ നടത്തത്തിനു അറിയാതെ അല്‍പ്പം
വേ ഗത കൂടി. ഇടക്കിടെ വര്‍ക്കിചേട്ടന്റെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട്
കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമന് ഒരിക്കലും വിചാരിച്ചിട്ടില്ല . അതും
കോളേജില്‍നിന്നു വരുന്ന വഴി വൈകുന്നേരങ്ങളില്‍ മാത്രം. അതിനൊക്കെ അയാള്‍ കൃത്യമായി
ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ "
വര്‍ക്കി ആന്‍ഡ് സണ്‍സ് "ടീ ഷോപ്പില്‍ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും
അല്ലെങ്കില്‍ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ
പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വര്‍ത്തമാനം
പറയാനും പത്രത്തില്‍ നോക്കി ചൂടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരു
കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തില്‍
മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാര്‍ക്കാണങ്കില്‍ മലമുകളില്‍തന്നെ ഒരു പള്ളിയുണ്ട്.
അവിടുത്തെ വികാരിയച്ചനാണ് ഫാദര്‍. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കില്‍ ഏതു
പ്രസ്ഥാനത്തിനും മുബില്‍ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്സിലിംഗ് വരെ. ഒരു
സൈക്കിളുമായി അല്ലെങ്കില്‍ കാല്‍നടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി
തെങ്ങേ കേറാന്‍പോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും
അതിശയിപ്പിക്കുന്ന വേഗത്തില്‍ . ഇടക്ക് അയാള്‍ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും.
കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തന്റെ കുഞ്ഞാടുകളുടെ തനിനിറം കാണാന്‍ .
എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട് .
" എടാ
മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ." എന്നിട്ട്
ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും
പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോള്‍ ഒരു കുഞ്ഞാടു
പറഞ്ഞുപോലും .
"അച്ഛന് അള്‍ത്താരയില്‍ നിന്ന് ആകാശത്തോട്ടു നോക്കി പാനം
ചെയ്യുന്നു ഞങ്ങള്‍ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി
കുടിക്കുന്നു".
അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു
.എന്നാലും അച്ഛന്റെ ഈ സന്ദര്‍ശനത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. മാത്രമല്ല
അതൊക്കെ അവര്‍ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദര്‍ ഇടെക്കിടെ അവിടെ
വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാല്‍ പരദൂഷണം വര്‍ക്കികടയില്‍നിന്നു
വീണുകിട്ടുന്ന ചൂടുള്ള വാര്‍ത്തകളാ കേട്ടോ .
ചിലപ്പോള്‍ ഉത്തമനു
തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകള്‍ക്ക് ഈ
കുടിയേറ്റക്കാര്‍ എന്ന പേരുണ്ടായത് എന്നുപോലും.
അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ
പ്രധാന പ്രശ്നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ
കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം . അല്ലെങ്കില്‍ വര്ക്കിചേട്ടന് ഇനി എന്നും
എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കില്‍
പരദൂഷണത്തിന്റെ ഉപജ്ഞാതാവാണ് . വേണമെങ്കില്‍ അതില്‍ത്തന്നെ ഒരു ഡോക്ടര്‍ ഡിഗ്രി
കൊടുക്കാം . അതാണ് പ്രകൃതം. പിറ്റേദിവസവും ഉത്തമന് പതിവുപോലെ കോളജില്‍ നിന്ന്
വരുന്ന വഴി തെമ്മാടിക്കുന്നു കവലയില്‍ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് .
ഉത്തമനെ കണ്ടപ്പോഴേ വര്ക്കിചേട്ടന് ആദ്യം ചോദിച്ചത് മുകുന്ദന്റെ കാര്യമാണ്
..
" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ
വല്ലതുമറിഞ്ഞോ"
" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം
വണ്ടിയോടിക്കാന്‍ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു
പോകാതിരിക്കാന്‍ പറ്റുമോ "
" അതല്ലടാ അവളു പോയതിന് എന്തെങ്കിലും കാരണം
കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും
മൂന്നു മാസം പോലും തികച്ചില്ല "
അതെന്തിനാണ് തന്നോടു തന്നെ
ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ
സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതില്‍
അര്‍ഥമില്ല . എന്നും രാവില വര്‍ക്കികടയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍നിനു
കിട്ടുന്ന പല കാര്യങ്ങളും അയാള്‍ക്ക് പൂര്‍ണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം
അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തന്റെ അടുത്താണ് . എങ്ങനെയെങ്കിലും
സംഗതി അറിയണ്ടത് ഇപ്പോള്‍ തന്റെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ
അടുത്ത ചോദ്യം വന്നു. അതും തീര്‍ത്തും അപ്രതീഷിതമായ ഒരു മിസൈല്‍ തന്നെ ആയിരുന്നു
.
" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങള് ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ
. അവര്‍ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ
ഒറ്റപ്പാലം ത്രിവേണി ."
ലെസ്ബ്യന്‍ എന്നാണ് ചേട്ടന് ഉദ്ദേശിച്ചത് എന്ന്
മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വര്‍ക്കിയച്ചായാന്‍ ലോക
കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും
ഇങ്ങനെയുള്ള അന്തര്‍ദേശീയ കാര്യങ്ങള്‍ ഇടെക്കിടെ ചര്‍ച്ചക്കു വരാറുണ്ട്. അതിനൊന്നും
ഉത്തമന് സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടക്കിടെ ശ്രദ്ധിക്കണ്ടതായിരുന്നു
എന്നൊരു തോന്നല്‍ അപ്പോഴാണ് ഉണ്ടായത് .എന്നാലും ഇനി എങ്ങനെയാ വര്‍ക്കിചേട്ടനെ
ഒന്നു പറഞ്ഞു മനസിലാക്കുക . ഉത്തമന് ആകെ ധര്‍മ്മസങ്കടത്തിലായി. എന്നാലും എങ്ങും
തൊടാതെ ഒന്നു പറഞ്ഞുനോക്കി .
" ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല
ലെസ്ബിയെന്‍ എന്നോ മറ്റോ ആണ്. പെണ്ണുങ്ങള് മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട്
"." " അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവര്‍ക്ക് കുട്ടികള്‍ വേണ്ടേ. ഇനി അതിനും
വല്ല കുറുക്കുവഴിയുമുണ്ടോ '
വര്ക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു.
ഉടനെയെങ്ങും വിടുന്ന ലക്ഷണമില്ല . വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമന്
വിഷയം ഒന്നു മാറ്റിപ്പിടിക്കാന്‍ നോക്കി .
" ത്രിവേണി പോയത് അവരുതമ്മില്
ചേരാത്തതുകൊണ്ടാനന്നാ മാണിക്കതാഴത്തച്ചന്‍ പറഞ്ഞത് . അവസാനം അവരുടെ
വീട്ടുകാരുതന്നെയാ അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത് "
അച്ഛന്റെ പേരു
ഉത്തമന് മനപ്പൂര്‍വം വലിച്ചിട്ടതാണ് . അതിന്റെ സത്യാവസ്ഥയൊ ന്നും അവനും
അറിയില്ലായിരുന്നു. എന്നാലും തല്ക്കാലം ഒന്നു പിടിച്ചുനില്‍ക്കണമെല്ലോ. ആ
നാട്ടില്‍ ആര്‍ക്കെങ്കിലും അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത് ഫാദര്‍.
മാണിക്കതാഴാത്തച്ചനോടാ . അതുകൊണ്ട് വര്ക്കിചേട്ടന് ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ
അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തില്‍നിന്നാണ് മനസിലായത്.
"
നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം . എനിക്കു തോന്നുന്നത് നീ
നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാന്നാ '
"ലബനീസിയം അല്ല ചേട്ടാ
ലെസ്ബിയന്‍ . ആണുങ്ങളാണങ്കില്‍ ഗയിസം എന്നും പറയും .അവരു തമ്മില്‍ കല്ല്യാണം
കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ "
" കര്‍ത്താവേ അച്ഛനുംകൂടി
അറിഞ്ഞോണ്ടാണോ ഇതൊക്കെ . ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം "
അതുമിക്കവാറും വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെയായി . അച്ഛനാകാന്‍
പോകുന്നവരും ചിലരൊക്കെ അങ്ങനയാണന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുകൊണ്ട് അതു
തനിക്കുതെന്നെ പാരയാകും. പാവം കത്തനാര് ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല.
ഇനിയിപ്പം ഈ ഊരാ കുരിക്കില്‍നിന്ന് എങ്ങനെ രക്ഷപെടാം എന്നുള്ള മാര്‍ഗ്ഗങ്ങള്‍
ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവി ടെ പിടിച്ചിടണ്ടായിരുന്നു.
അതിനൊരു പോം വഴി എന്നോളം ഉത്തമന് പറഞ്ഞു.
" അയ്യോ വര്ക്കിച്ചേട്ടന്
ഒന്നും ചോദിക്കേണ്ട നാളെ ഞാന്‍ അങ്ങേരെ നേരിട്ടു കാണുന്നുണ്ട് . കാര്യങ്ങള്‍
വിശദമായി അന്വേഷിച്ചു പറയാം "
"എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുബോള്‍
എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാന്‍നായരുടെ പറ്റിന്റെ കാര്യംകൂടി മറക്കേണ്ട. അതും
നീതന്നെ ചോദിച്ചാ മതി . ഞാനാരോടും ഒന്നും പറഞ്ഞു മുഷിയുന്നില്ല "
ഉത്തമന്
ശ്വാസം നേരെവീണെങ്കിലും വര്‍ക്കിച്ചേട്ടന്റെ ഈ പുണ്യാലച്ചന്‍ സ്വഭാവമാ ഒട്ടും
പിടിക്കാത്തത് . സകല ഗുലുമാലും ഒപ്പിച്ചിട്ട് തന്ത്രപൂര്‍വ്വം ഒറ്റ മുങ്ങലാ.
കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി സ്വരൂപമാ .ഉത്തമന് യാത്ര പറഞ്ഞിട്ട് ഉടനെ
അവിടുന്നിറങ്ങി. നടപ്പിന് അറിയാതെതന്നെ അല്‍പ്പംകൂടി വേഗത കൂടി .
തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി
കൂടി കൂടി വരികയായിരുന്നു . അപ്പോഴാണ് മുകുന്ദ ന് പറഞ്ഞതൊര്‍ത്തത്. ഈ കാറ്റും
അത്ര പേ ടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി
ആര്‍ജിച്ചുകൊണ്ടിരുന്നു. ഉത്തമന് തിരിഞ്ഞുനോക്കാതെ വേഗത്തില്‍ നടന്നു .
രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ് മുകുന്ദന്
ദൂരെയോട്ടം കഴിഞ്ഞു വന്നത് . പതിവു തെറ്റിക്കാതെ ചായകുടിക്കാന്‍
വര്‍ക്കിക്കടയിലേക്കു കയറി . പരദൂഷണം വര്ക്കിച്ചേട്ടന് അങ്ങനെ കാത്തിരുന്ന ഒരു
ഇരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ചു . ആദ്യം മുകുന്ദന് എന്തെങ്കിലും
പറയുമോന്നറിയാന്‍ ഒന്നു വെയിറ്റ് ചെയ് തു . മുഖത്തിനാണങ്കില്‍ ഒരു ഭാവ വ്യത്യാസവും
ഇല്ല .ചായയും പരിപ്പുവടയും ഓര്‍ഡര്‍ പ്രകാരം മേശപ്പുറത്തു വിളബി
.അവസാനംക്ഷമകെട്ടിട്ടാണ് വര്ക്കിച്ചേട്ടന് ചോദിച്ചത് .
" എടാ മുകുന്ദ ആ
പെങ്കൊച്ചിനെതെന്തു പറ്റി . അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം
എന്നൊക്കെ പറയുന്നത് "
മുകുന്ദന്റെ പഷം ചേര്‍ന്ന് ത്രിവേണിയുടെ
എന്തെങ്കിലും പുതിയ ന്യുസ് കിട്ടണം . അതിനുള്ള ഒരു നബരാണ് വര്ക്കിച്ചേട്ടന് അവിടെ
കളിച്ചത് . പക്ഷെ സംഗതി ചീറ്റിപ്പോയി.
മുകുന്ദന് പരിപ്പുവട കാറു മുറാന്നു
കടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .
അല്ലെങ്കിലും തനിക്കു
മനസിലാകാത്ത ഒരുപാടു കാര്യ ങ്ങളുണ്ട് ഈ ഭൂമിമലയാളത്തില് . ചില നേരങ്ങളില്‍
എന്തെങ്കിലും ചോദിക്കുബോള്‍ ഒന്നുംമിണ്ടാതെ ഉത്തമന്റെ ഒരു നോട്ടമുണ്ട്. അതിന്റെ
ഗുട്ടന്‍സും അയാള്‍ക്ക് അപ്പോഴാണ് മനസിലായത് . എന്നാലും വര്ക്കിച്ചേട്ടന്
ഉത്തമന് പറഞ്ഞ കാര്യംമാത്രം മറന്നിട്ടില്ല . അമേരിക്കെലോക്കെ അങ്ങനെയുള്ള
ആണുങ്ങളും ഉണ്ടെന്ന് . എന്നിട്ട് സ്വയം നെടുവീര്‍പ്പിട്ടുകൊണ്ട് ഒരാത്മഗതം
മുകുന്ദന് ഒന്നും കേട്ടില്ല എന്ന
മട്ടില്‍ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി . നിരത്തു കടന്ന് ദൂരേക്കു
നടന്നകന്നു . അപ്പോള്‍ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു.
അയാള്‍ അറിയാതെ അയാള്‍ക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി
.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല