Image

നാദിര്‍ഷയുടെ അറസ്റ്റ്‌ തടയില്ലെന്ന്‌ ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ 13 ലേക്ക്‌ മാറ്റി

Published on 08 September, 2017
നാദിര്‍ഷയുടെ അറസ്റ്റ്‌ തടയില്ലെന്ന്‌ ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ 13 ലേക്ക്‌ മാറ്റി


നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത്‌ ഈ മാസം പതിമൂന്നിലേക്ക്‌ മാറ്റി. കേസില്‍ അറസ്റ്റ്‌ തടയണമെന്ന്‌ നാദിര്‍ഷയുടെ ആവശ്യം കോടതി തളളി. മുന്‍ കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന്‌ പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്‌. ചോദ്യം ചെയ്യാന്‍ പൊലീസ്‌ വീണ്ടും വിളിപ്പിച്ചതിന്‌ പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

പ്രോസിക്യൂഷന്‌ അനുകൂലമായി മൊഴി കൊടുക്കണമെന്ന്‌ പൊലീസ്‌ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പൊലീസ്‌ ഭീഷണിപ്പെട്ടുത്തുകയാണെന്നാരോപിച്ച്‌ നാദിര്‍ഷാ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സംവിധായകനെ ആലുവ പൊലീസ്‌ ക്ലബ്ബിലെത്തിച്ച്‌ മുമ്പ്‌ ചോദ്യം ചെയ്‌തിരുന്നു. 

ചോദ്യം ചെയ്യലിന്‌ വീണ്ടും ഹാജരാകാന്‍ പൊലീസ്‌ ആവശ്യപ്പെട്ടതിന്‌ പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട്‌ പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ്‌ അന്വേഷണ സംഘത്തിന്റെ വാദം. 

എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക