Image

പീഡനത്തിനിരയായ പഞ്ചാബി യുവതി സൗദിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കുന്ന വീഡിയോ

Published on 11 October, 2017
  പീഡനത്തിനിരയായ പഞ്ചാബി യുവതി സൗദിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കുന്ന വീഡിയോ


മുംബൈ: സൗദിയില്‍ തൊഴില്‍ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്‌മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുയാണെന്നും തൊഴിലുടമകളുടെ കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാകുകയാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. 

പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്‌മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എം.പിയായ ഭഗവന്ത്‌മാനോടാണ്‌ സഹായം അഭ്യര്‍ത്ഥിക്കുന്നത്‌. വെസ്റ്റ്‌ റിയാദില്‍ നിന്നു 200 കിലോമീറ്റര്‍ അകലെയുള്ള ദവാദ്‌മിയിലാണ്‌ യുവതിയുള്ളത്‌.

ഒരു വര്‍ഷം മുന്‍പാണ്‌ ഞാന്‍ സൗദിയില്‍ എത്തുന്നത്‌. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ്‌ വരുന്നത്‌. ഭഗവന്ത്‌മാന്‍ സാഹിബ്‌ ദയവുചെയ്‌ത്‌ എന്നെ സഹായിക്കണം. കടുത്ത വേദനയോടെയാണ്‌ ഇവിടെ നില്‍ക്കുന്നത്‌. മാത്രമല്ല എന്റെ ജീവന്‍ വരെ അപകടത്തിലാണ്‌. കഴിഞ്ഞ ഒരു വര്‍ഷമായി കൊടിയ പീഡനത്തിന്‌ ഇരയാവുകയാണ്‌. ഹോഷിയാര്‍പൂരില്‍ നിന്നുള്ള 

ഒരു കുട്ടിയെ താങ്കള്‍ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്‌. എന്നേയും കൂടി എങ്ങനെയെങ്കിലും സഹായിക്കണം. എന്നെ നിങ്ങളുടെ മകളുടെ സ്ഥാനത്ത്‌ കാണണം. സഹായിക്കണം. എന്നെ ചതിയിലൂടെ ഇവിടെ എത്തിച്ചതാണ്‌. ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല യുവതി വീഡിയോയില്‍ പറയുന്നു.

കുറേ ദിവസങ്ങളായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ശാരീരികമായി പീഡിപ്പിക്കപ്പെടുകയാണ്‌. ഒരു മുറിയില്‍ അവര്‍ എന്നെ അടച്ചിട്ടിരിക്കുകയാണ്‌. അല്ലായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പൊലീസിനെ സമീപിക്കുമായിരുന്നു. ഇതിന്‌ മുന്‍പ്‌ പൊലീസിനെ സമീപിച്ചപ്പോള്‍ അവര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പൊലീസ്‌ സ്‌റ്റേഷനില്‍ നിന്നും അവര്‍ എന്നെ ചവിട്ടിപ്പുറത്താക്കി. ഇതേ വീട്ടിലേക്ക്‌ എനിക്ക്‌ വീണ്ടും വരേണ്ടി വന്നു. യുവതി പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക