Image

എന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്‌തു കൊന്നു: നടി പ്രത്യുഷയുടെ അമ്മ

Published on 05 November, 2017
  എന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്‌തു കൊന്നു:  നടി പ്രത്യുഷയുടെ അമ്മ
പതിനഞ്ചു വര്‍ഷം മുമ്പു സംഭവിച്ച തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ മരണം വീണ്ടും എന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്‌തു കൊന്നു:  നടി പ്രത്യുഷയുടെ അമ്വാര്‍ത്തയാകുന്നു. നടിയുടെ അമ്മ സരോജിനീ ദേവിയാണ്‌ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുന്നത്‌. തന്റെ മകള്‍ ആത്മഹത്യ ചെയ്‌തതല്ല എന്നും ബലാത്സംഗം ചെയ്‌തു കൊന്നതാണെന്നും ഒരു തെലുങ്കു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രത്യുഷയുടെ കാമുകന്‍ സിദ്ധാര്‍ത്ഥ്‌ റെഡ്‌ഢിയുടെ ഒത്താശയോടെ സമൂഹത്തിലെ ചില ഉന്നതരാണ്‌ ഇതു ചെയ്‌തതെന്നും അവര്‍ ആരോപിക്കുന്നു. 

വിവാഹത്തിന്‌ സിദ്ധാര്‍ത്ഥിന്റെ വീട്ടുകാര്‍ എതിര്‍പ്പായിരുന്നെന്നും അതേ തുടര്‍ന്നുള്ള മാനസിക വിഷമത്തില്‍ പ്രത്യുഷ ആത്മഹത്യ ചെയ്‌തെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്‌. എന്നാല്‍ അതെല്ലാം കള്ളമായിരുന്നുവെന്നും കെട്ടിച്ചമച്ചതാണെന്നും പറയുകയാണ്‌ സരോജനിയിപ്പോള്‍. 

സിനിമാജീവിതത്തില്‍ പ്രത്യുഷ വളരെ സന്തോഷവതിയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ മകള്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമില്ലെന്നാണ്‌ സരോജിനി പറയുന്നത്‌ അവസാനമായി കാണുമ്പോഴും അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. വളരെ സന്തോഷവതിയായിട്ടാണ്‌ ബാംഗ്ലൂരില്‍ തന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിങ്ങിനായി അവള്‍ പോയത്‌. 

അവളരുടെ ശരീരം സംസ്‌ക്കരിക്കുന്ന സമയത്തൊന്നും എനിക്ക്‌ ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ്‌ പലതും കേട്ടത്‌. മകളുടെ മരണത്തില്‍ പലരും അനാവശ്യമായി ഇടപെട്ടു. അതുകൊണ്ടാണ്‌ കേസ്‌ വഴി തിരിച്ചു വിട്ടത്‌. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. പക്ഷേ സിനിമയില്‍ ശ്രദ്ധിച്ചതിനു ശേഷം മതിയെന്നു ഞാന്‍ പറഞ്ഞിരുന്നു. സരോജിനി പറയുന്നു. 

പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക്‌ വിദഗ്‌ധന്‍ ബി.മുനിസ്വാമിയാണ്‌ പ്രത്യുഷയുടെ മരണം ആത്മഹത്യയല്ല എന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തു വന്നത്‌. പ്രത്യുഷ കൂട്ട മാനഭംഗത്തിന്‌ ഇരയായെന്നും തുടര്‍ന്ന്‌ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ്‌ മുനിസ്വാമി റിപ്പോര്‍ട്ട്‌ നല്‍കിയത്‌. 

 മുനിസ്വാമിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സി.ബി.ഐ സി.ഐ.ഡി കേസ്‌ അന്വേഷിച്ചിരുന്നു. അവര്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുകയും നടി ആത്മഹത്യ ചെയ്‌തതു തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്‌തു. എന്നാല്‍ കാമുകന്‍ സിദ്ധാര്‌ത്ഥിനെതിരേ പ്രേരണാ കുറ്റം ചുമത്തി. അഞ്ചു വര്‍ഷം തടവും ആയിരം രൂപ പിഴയുമായിരുന്നു ശിക്ഷ. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക