ന്യൂഡല്ഹി: ഭര്ത്താവ് ഷെഫിന് ജഹാനൊപ്പം പോകാന്‍ അനുവദിക്കണമെന്ന അഖില എന്ന ഹാദിയയുടെ ആവശ്യം സുപ്രീം തള്ളി. തത്കാലത്തേക്കു പഠനം പൂര്ത്തിയാക്കാന് നിര്‍ദേശം നല്കിയ കോടതി, ഡല്ഹിയില്നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാനും വിധിച്ചു.
സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് ഡീനിനെ ഹാദിയയുടെ പ്രാദേശിക രക്ഷകര്ത്താവായി നിയമിച്ചു.
കോളജിലേക്കു പോകുന്നതിനു മുന്പ് കോഴിക്കോട്ടെ സുഹൃത്തുക്കളെ കാണാന് അനുവദിക്കണമെന്നു ഹാദിയ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അനുവദിച്ചില്ല.
ഹാദിയയ്ക്കു ഹൗസ് സര്ജന്സി പൂര്ത്തിയാക്കാന്‍ സേലത്തെ മെഡിക്കല്‍ കോളജ് അധികൃതര്‍ സൗകര്യമൊരുക്കണം. ഇതിനായി ആവശ്യമെങ്കില്‍ സര്വകലാശാല പ്രത്യേക അനുമതികള് നേടണം. ഹാദിയയ്ക്കു താമസിക്കാന്‍ സേലത്തെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കണം. ഇതിന്റെ ചെലവുകള്‍ കേരള സര്ക്കാര്‍ വഹിക്കണം. കോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്ഹി കേരള ഹൗസില് തുടരണമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നു സുപ്രീം കോടതി പറഞ്ഞു.
ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
ഹാദിയയ്ക്കു പോലീസ് സുരക്ഷ ഏര്പ്പെടുത്തും. സിവില്‍ ഡ്രസിലായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാദിയയെ അനുഗമിക്കേണ്ടതെന്നും വിധിയില്‍ പറയുന്നു.
ഷെഫിന് ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല.
തന്റെ ഭര്ത്താവിന് പഠനചിലവ് വഹിക്കാന്‍ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിച്ചിരുന്നു
സുപ്രീം കോടതി വിധിയില്‍ അങ്ങേയറ്റം സന്തോഷമെന്ന് ഷെഫിന് ജഹാന്.കോടതി വിധിയോടെ ഹാദിയ തടവില്നിന്നു സ്വതന്ത്ര്യയായിരിക്കുകയാണ്. തന്റെ നിലപാടുകള്‍ ഹാദിയ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനാക്കി നിയമിച്ചിട്ടില്ല. ഭര്ത്താവിന് ഭര്ത്താവാകാനല്ലേ പറ്റൂ, രക്ഷകര്‍ത്താവാകാന്‍ പറ്റില്ലല്ലോ എന്നു ചോദിക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. പഠനം പൂര്ത്തിയാക്കിയശേഷം ഹാദിയയ്ക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വിധിയില്നിന്നു മനസിലാക്കാന് സാധിക്കുന്നതെന്നും ഷെഫിന് പറഞ്ഞു.
അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎയും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. പക്ഷെ കോടതി അത് അനുവദിച്ചില്ല . വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്‌തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേട്ടത് .