Image

വിവാഹേതര ബന്ധം; സി.ഐ.എസ്‌.എഫ്‌ ജവാന്‍ ഭാര്യയേയും സുഹൃത്തിനേയും സുഹൃത്തിന്റെ ഭാര്യയേയും കൊലപ്പെടുത്തി

Published on 01 December, 2017
വിവാഹേതര ബന്ധം; സി.ഐ.എസ്‌.എഫ്‌ ജവാന്‍ ഭാര്യയേയും സുഹൃത്തിനേയും സുഹൃത്തിന്റെ ഭാര്യയേയും കൊലപ്പെടുത്തി


ഹൈദരാബാദ്‌: സംശയത്തിന്റേ പേരില്‍ ഭാര്യയേയും സുഹൃത്തിനേയും സുഹൃത്തിന്റെ ഭാര്യയേയും വെടിവെച്ച്‌ കൊലപ്പെടുത്തി സി.ഐ.സെ്‌.എഫ്‌ ജവാന്‍. ഭാര്യയ്‌ക്ക്‌ സുഹൃത്തുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

തെലങ്കാനയിലെ സി.ഐ.എസ്‌.എഫ്‌ ജവാനായ ഇന്‍ഗലാപ സുരീന്ദറാണ്‌ ഭാര്യ ലാവണ്യയേയും സുഹൃത്ത്‌ രാജേഷിനേയും രാജേഷിന്റെ ഭാര്യ ശോഭയേയും വെടിവെച്ചുകൊലപ്പെടുത്തിയത്‌.
സുരീന്ദറും രാജേഷും ഹൈദരാബാദ്‌ എന്‍.ഐ.എസ്‌.എഫില്‍ ട്രെയിനിങ്ങിനായി എത്തിയതായിരുന്നു. രണ്ട്‌ കുടുംബങ്ങളും കിഷ്‌ത്വാറിലെ എന്‍.എച്ച്‌.പി.സി ക്വാര്‍ട്ടേസിലായിരുന്നു താമസം. രാജേഷിനും ഭാര്യയ്‌ക്കും സുരീന്ദറിനും ലാവണ്യയ്‌ക്കും രണ്ടുകുട്ടികളും ഉണ്ട്‌.

കഴിഞ്ഞ ദിവസം ജോലിയില്‍ നിന്നും ലീവെടുത്ത്‌ രാജേഷ്‌ സുരീന്ദറിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ജോലിക്കിടെ വീട്ടിലെത്തിയ സുരീന്ദര്‍ ഇരുവരേയും ഒരുമിച്ചുകാണുകയായിരുന്നെന്നും ഇതിന്‌ പിന്നാലെയാണ്‌ കൊലപാതകമെന്നുമാണ്‌ അറിയുന്നത്‌.

സ്വന്തം സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ചാണ്‌ സുരീന്ദര്‍ മൂന്ന്‌ പേരെയും കൊലപ്പെടുത്തിയത്‌. സി.ഐ.എസ്‌.എഫ്‌ ക്വാര്‍ട്ടറില്‍ നിന്നും വെടിയൊച്ച കേട്ടതായി അറിയിച്ച്‌ ചിലര്‍ പൊലീസ്‌ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പൊലീസ്‌ സംഭവസ്ഥലത്തെത്തി ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക