Image

എനിക്കെന്താ ക്ഷേത്രത്തില്‍ പോയ്‌ക്കൂടേ?' ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി രാഹുല്‍

Published on 12 December, 2017
എനിക്കെന്താ ക്ഷേത്രത്തില്‍ പോയ്‌ക്കൂടേ?' ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി രാഹുല്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ ജനവിധി വളരെ മനോഹരമായിരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗുജറാത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ നല്ല വിശ്വാസമുണ്ട്‌. ബി.ജെ.പിയുടെ വണ്‍സൈഡ്‌ വികസനത്തിനെതിരെ ഞങ്ങള്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വികസനം കൊണ്ടുവരും. ഗുജറാത്തില്‍ കരാര്‍ തൊഴില്‍ ഇല്ലാതാക്കുകയും സ്ഥിരശമ്പള സമ്പ്രദായം കൊണ്ടുവരികയും ചെയ്യും.' അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പിയുടെ ആരോപണങ്ങളോരോന്നും എടുത്ത്‌ പറഞ്ഞ്‌ അദ്ദേഹം മറുപടിയും നല്‍കി. ക്ഷേത്രസന്ദര്‍ശനം ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന ആരോപണത്തെ രാഹുല്‍ പ്രതിരോധിച്ചത്‌ ' ഗുജറാത്തിന്റെ നന്മയ്‌ക്കും സുവര്‍ണ ഭാവിക്കും വേണ്ടിയാണ്‌ ഞാന്‍ പ്രാര്‍ത്ഥിച്ചത്‌' എന്നു പറഞ്ഞുകൊണ്ടാണ്‌.

'എനിക്കെന്താ ക്ഷേത്രത്തില്‍ പോയ്‌ക്കൂടേ? ഞാന്‍ ഗുജറാത്തിലെ മാത്രം ക്ഷേത്രങ്ങളേ സന്ദര്‍ശിച്ചിട്ടുള്ളൂവെന്നത്‌ ബി.ജെ.പിയുടെ കഥയാണ്‌. പക്ഷേ ഞാന്‍ കേദാര്‍നാഥ്‌ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്‌. അതെന്താ ഗുജറാത്തിലാണോ? അത്‌ ജാര്‍ഖണ്ഡിലാണ്‌.' എന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക