Image

രജതചകോരം സഞ്ജു സുരേന്ദ്രന്ന് ; തൊണ്ടിമുതലിനു നെറ്റ്പാക് പുരസ്ക്കാരം

Published on 15 December, 2017
രജതചകോരം സഞ്ജു സുരേന്ദ്രന്ന് ; തൊണ്ടിമുതലിനു നെറ്റ്പാക് പുരസ്ക്കാരം
തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഫലസ്തീനിയന്‍ ചിത്രം വാജിബിന്. മികച്ച സംവിധായകനുള്ള രജതചകോരം 'മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍' എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന കരസ്ഥമാക്കി. കൊളംബിയന്‍ ചിത്രം 'കാന്‍ഡലേറിയ' ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് 'ഏദന്‍' എന്ന മലയാള ചിത്രത്തിെന്റ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി.

 മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്ത 'ന്യൂട്ടണ്‍' നേടി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷി'യും നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക