Image

ഇന്ത്യന്‍ മെത്രാന്മാര്‍ക്കുള്ള മാര്‍പാപ്പയുടെ കത്ത് (ചാക്കോ കളരിക്കല്‍)

Published on 16 January, 2018
ഇന്ത്യന്‍ മെത്രാന്മാര്‍ക്കുള്ള മാര്‍പാപ്പയുടെ കത്ത് (ചാക്കോ കളരിക്കല്‍)
09 ഒക്ടോബര്‍ 2017ല്‍ ഫ്രാന്‍സിസ് പാപ്പ സീറോമലബാര്‍ സഭയുടെ അജപാലന ശുശ്രൂഷാതൃത്തി ഇന്ത്യമുഴുവനുമായി വിപുലീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ഇന്ത്യയിലെ എല്ലാ മെത്രാന്മാര്‍ക്കും അയയ്ക്കുകയുണ്ടായി.

നാലാം മൂറ്റാണ്ടുമുതല്‍ റോമാസാമ്രാജ്യത്തിലെ മതപരവും രാഷ്ട്രീയവുമായ ഭരണാതൃത്തി, രൂപത (റശീരലലെ) കളായിത്തിരിച്ച പ്രദേശങ്ങളായിരുന്നു.ലത്തീന്‍ സഭയില്‍ അങ്ങനെ രൂപതകള്‍ രൂപപ്പെടുകയും റോമിലെ മാര്‍പാപ്പ നിയോഗിക്കുന്ന മെത്രാന്‍ തന്‍റെ രൂപതാതൃത്തിക്കുള്ളില്‍ ഭരണം നിര്‍വഹിക്കുകയും ചെയ്തിരുന്നു. പൗരസ്ത്യ സഭകളുടെ കീഴ്‌വഴക്കം പാത്രിയാക്കാമാരുടെ കീഴില്‍ മെത്രാന്മാര്‍ രൂപതയെ ഭരിക്കുന്ന സമ്പ്രദായമാണ്. റോമന്‍ പാശ്ചാത്യ/പൗരസ്ത്യ സഭകളില്‍ ആ പാരമ്പര്യം തുടരുന്നെങ്കിലും പൗരസ്ത്യ സഭാംഗങ്ങളുടെ പ്രവാസ ജീവിതം ആരംഭിച്ചതോടെ ഒരു രൂപതയും ഒരതൃത്തിയും ഒരു മെത്രാനുമെന്ന ആശയത്തില്‍നിന്നും ആധുനിക സഭയ്ക്ക് മാറിചിന്തിക്കേണ്ടിവന്നു. ഒരു രൂപതാതൃത്തിക്കുള്ളല്‍ത്തന്നെ പല റീത്തിലെ പല മെത്രാന്മാര്‍ക്കും തങ്ങളുടെ റീത്തിലെ വിശ്വാസികളുടെമേല്‍ ആദ്ധ്യാത്മിക ശുശ്രൂഷ/ഭരണഅധികാരങ്ങളുണ്ടെന്ന് റോം തിരിച്ചറിയുകയും അതിനുള്ള വഴികള്‍ റോം തുറന്നുകൊടുത്തുകൊണ്ടുമിരിക്കുന്ന ഒരു സ്ഥിതിവിശേഷവുമാണ് ഇന്നുള്ളത്. അമേരിക്കയിലാണെങ്കില്‍ അര്‍മേനിയന്‍, കാല്‍ഡിയന്‍, ഉക്രേനിയന്‍, മാറോനൈറ്, റുത്തേനിന്‍ തുടങ്ങിയ പൗരസ്ത്യസഭാരൂപതകള്‍ ലത്തീന്‍ രൂപതാതൃത്തികളില്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം.

കേരളത്തിലെ മാര്‍തോമാനസ്രാണി സഭ റോമാസാമ്രാജ്യാതൃത്തിയിലുണ്ടായിരുന്ന പാശ്ചാത്യ/പൗരസ്ത്യസഭകളില്‍ ഉള്‍പ്പെട്ടഒരുസഭ അല്ലാതിരുന്നതിനാല്‍ നമുക്ക്‌മെത്രാന്മാരെബാഗ്ദാദില്‍ നിന്നുംമറ്റുമാണ് ലഭിച്ചിരുന്നത്.

നസ്രാണികള്‍ റോമാസഭയുടെ ഭാഗമായതോടെ മെത്രാനും രൂപതയുമെല്ലാമായി. കൂടാതെഒരുകാലത്തും റോമന്‍പൗരസ്ത്യസഭകളില്‍ ഉള്‍പ്പെടാത്ത മാര്‍തോമാക്രിസ്ത്യാനികളെ സീറോമലബാര്‍ കത്തോലിക്കാസഭയെ പൗരസ്ത്യസഭകളുടെ ഭാഗമാക്കുകയുംചെയ്തു.ഇന്ന്‌സീറോമലബാര്‍സഭയ്ക്ക് ഇന്ത്യയ്ക്ക് വെളിയില്‍ ലത്തീന്‍ രൂപതാവരമ്പുകളെ ഭേദിച്ച് അമേരിക്ക, കാനഡ, യു കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ രൂപതകള്‍ഉണ്ട്. ഏറെക്കാലമായി കേരളത്തില്‍ സീറോമലങ്കര, സീറോമലബാര്‍ സഭകള്‍ ലത്തീന്‍ രൂപതാതൃത്തിക്കുള്ളിലുള്ള തങ്ങളുടെ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതാണ്.

ഈചുറ്റുപാടില്‍ നിന്നുകൊണ്ടുവേണം ഇന്ത്യന്‍സഭകള്‍ക്ക് തങ്ങളുടെവിശ്വാസിക ളുടെഅജപാലനധര്‍മ്മ നിര്‍വഹണത്തിന് പുതിയരൂപരേഖ റോം കണ്ടെത്തിയത്. സീറോമലബാര്‍സഭയ്ക്ക് ഇന്ത്യമുഴുവനും ചിതറിക്കിടക്കുന്ന അവളു െടവിശ്വാസികള്‍ക്ക് അജപാലന ശുശ്രൂഷചെയ്യാനുള്ള അവസരത്തെഒരുക്കികൊ ണ്ടുള്ള തീരുമാനത്തെഫ്രാന്‍സിസ്പാപ്പ ഇന്ത്യയിലെ എല്ലാമെത്രാന്മാര്‍ക്കും അയച്ച കത്തില്‍കൂടിവ്യക്തമാക്കുന്നു. എന്നാല്‍ആകത്തില്‍മാര്‍പാപ്പഏതാനുംചില കാര്യങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്: 1) സീറോമലബാര്‍സഭയുടെ അജപാലനശുശ്രൂഷാവൃത്തി ഇന്ത്യമുഴുവനുമായി മാര്‍പാപ്പ വിപുലീകരിച്ചു. 2) എറണാകുളംഅങ്കമാല ിശ്രേഷ്ഠ മെത്രാപ്പോലീത്തയേയും സീറോമലബാര്‍ മെത്രാന്‍ സിനഡിനേയുംആ അജപാലനദൗത്യംമാര്‍പാപ്പ ചുമതലപ്പെടുത്തിയിരിക്കുന്നു. 3) അജപാലനമേഖലയുടെ വിപുലീകരണംഅധികാരത്തിന്‍റെയോ ആധിപത്യത്തിന്‍റെയൊവളര്‍ച്ചയായിമനസ്സിലാക്കാന്‍പാടില്ല. 4) ഏറെകാലമായിലത്തീന്‍ സഭയിലെ ഇടവകജീവിതത്തിലുംപ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമായിഉള്‍പ്പെട്ടിരുന്നസീറോ മലബാര്‍കുടുംബപശ്ചാത്തലമുള്ള കുടുംബങ്ങള്‍ ലത്തീന്‍ഇടവകയില്‍ത്തന്നെതുടരാന്‍ ഇഷ്ടപ്പെടുന്നുയെ ങ്കില്‍ലത്തീന്‍ വികാരിയുടെഅജപാലനം വഴിഅവര്‍ക്കത് നിര്‍വ്വഹി ച്ചുകൊടുക്കേണ്ടതാണ്.ഫ്രാന്‍സിസ്പാപ്പയുടെ കത്ത്ചുവടെചേര്‍ക്കുന്നു:

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ഒക്ടോബര്‍ 09 ന് ഇന്ത്യയിലെ കോത്തോലിക്കാ മെത്രാന്മാര്‍ക്ക് എഴുതിയ കത്ത്

പരിഭാഷകന്‍: ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ

സ്‌നേഹമുള്ള സഹോദര മെത്രാന്മാരെ,

ചിരകാലത്തെ ചരിത്രം, സാംസ്കാരം, ആദ്ധ്യാത്മികത, ശിക്ഷണം എന്നിവകളിലൂടെയുള്ള വികസനഫലമാണ് പ്രശംസാര്‍ഹമായ സഭാവൈവിധ്യം (verietas Ecclesiarum). അത് സഭയുടെ നിധിയാണ്; അത് കനകകഞ്ചുകമണിഞ്ഞുനില്‍ക്കുന്ന രാഞ്ജിയെപ്പോലെയാണ് (cf. Ps 44 and Leo XIII, Orientallum Dignitas). വേണ്ടത്ര വിളക്കെണ്ണ കരുതികൊണ്ട് ആത്മാര്‍ത്ഥതയൊടും ക്ഷമാപൂര്‍വ്വവും തന്‍റെ മണവാളനെ പ്രതീക്ഷിച്ചുനിന്ന വിവേകശാലിയായ കന്യകയെപ്പോലെ, നാഥന്‍റെ വരവിനായി ദീര്‍ഘരാവില്‍ കാത്തുനില്‍ക്കുന്ന ജനതയ്ക്ക് അവളുടെ വിളക്കിന്‍റെ വെളിച്ചം ബോധപ്രകാശമാണ്.

സഭാജീവിതത്തിന്‍റെ ഈ വൈവിധ്യം അതീവ തേജസ്സോടെ എല്ലാ ദേശങ്ങളിലും ജനതകളിലും തിളങ്ങുന്നതുപോലെ ഇന്ത്യയിലും ദൃശ്യമാണ്. തോമ അപ്പോസ്തലന്‍റെ മതപ്രഭാഷണങ്ങളാണ് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ഉത്ഭവം. കല്‍ദായസഭയുടെയും അന്ത്യോക്യന്‍സഭയുടെയും പാരമ്പര്യങ്ങളുമായുള്ള ബന്ധപ്പെടലുകളും കൂടാതെ പതിനാറാം നൂറ്റാണ്ടുമുതല്‍ ലത്തീന്‍ മിഷ്യനറിമാരുടെ പരിശ്രമഫലവുമായാണ് ഈ സഭ വികസിതമായത്. ഈ മഹാരാജ്യത്തിന്‍റെ ക്രിസ്തുമത ചരിത്രം അങ്ങനെ മൂന്ന് വ്യത്യസ്ത സ്വയംഭരണാധികാരമുള്ള സഭകള്‍ക്ക് രൂപം കൊടുത്തു. ഒരേ വിശ്വാസത്തിന്‍റെ സഭാപരമായ ആവിഷ്കരണം വ്യത്യസ്തമായ റീത്തുകളുടെ മൂന്ന് രീതിയിലുള്ള ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണം ഇവയിലൂടെ ആഘോഷിക്കപ്പെടുന്നു.ചരിത്രത്തില്‍ഈ സാഹചര്യം ചിലപ്പോള്‍ സംഘര്‍ഷത്തിന് ഇടവരുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നു നമുക്ക് മഹത്തും മനോഹരവും സങ്കീര്‍ണ്ണവും അതുല്യവുമായ ഒരു ക്രിസ്തീയ സാന്നിദ്ധ്യത്തില്‍ അഭിനന്ദിക്കാം.

കത്തോലിക്കാ സഭയുടെ വിവിധങ്ങളായ പാരമ്പര്യങ്ങളുടെ സമൃദ്ധിയുടെ മുഖം അതിന്‍റെ എല്ലാ തേജസ്സോടുംകൂടി ലോകത്തിന് വെളിപ്പെടുത്തുകയെന്നത് സുപ്രധാനമാണ്. 1917ല്‍ ബനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘവീക്ഷണ ഫലമായി സ്ഥാപിതമായ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്‍റെ സുവര്‍ണ്ണ ജൂബിലിവര്‍ഷമായി ആഘോഷിക്കുന്ന കാരണത്താല്‍ പൗരസ്ത്യ സഭാ പാരമ്പര്യങ്ങളെ പുനരുദ്ധരിക്കുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആ പൗരാണിക സഭകളുടെ അന്തസ്സിനെയും അവകാശങ്ങളെയും മാനിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.

സഭയുടെ ആ കാഴ്ചപ്പാടിനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആശ്ലേഷിക്കുകയും ഓരോ സഭകള്‍ക്കുമുള്ള തനതായ പാരമ്പര്യനിധിയെ കാത്തുസൂക്ഷിക്കേണ്ടതിന്‍റെയും സംരക്ഷിക്കേണ്ടതിന്‍റെയും ആവശ്യകത വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയിട്ടുമുണ്ട്. "കൂടാതെ, സഭയ്ക്കുള്ളിലെ പ്രത്യേക സഭകള്‍ ന്യായമായ സ്ഥാനം വഹിക്കുന്നു; ദാനധര്‍മ്മങ്ങളുടെ മുഴുവന്‍ കൂട്ടായ്മയുടെയും അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന പത്രോസിന്‍റെ സിംഹാസനത്തിന്‍റെ പരമാധികാരത്തെ ഒരുവിധത്തിലും എതിര്‍ക്കാതെ ആ സഭകള്‍ അവരുടെ പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നു (cf. Ignatius of Antioch, Ad Rom., Praef.); നിയമാനുസൃതമായ വ്യത്യാസങ്ങളെ സംരക്ഷിക്കുകയും അതേസമയംതന്നെ ആ വ്യത്യാസങ്ങള്‍ സഭയുടെ ഐക്യത്തിന് തടസ്സമാകാതെ സഹായകമാകുമെന്ന് കണക്കാക്കുകായും ചെയ്യൂന്നു” (Lumen Gentium, 13).
Lumen Gentium പഠിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ ശരീരത്തിലെ വൈവിധ്യത്തിലെ ഐക്യം പ്രോത്സാഹിപ്പിക്കേണ്ടത് റോമിലെ മെത്രാനാണ്. ഈ ചുമതലയില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ആഹ്വാനത്തെ റോമാമാര്‍പാപ്പമാര്‍ വിശ്വസ്തതാപൂര്‍വ്വം വ്യാഖ്യാനിച്ച് പ്രായോഗികമാക്കുന്നു. പൗരാണികത്തത്തിന്‍റെ പേരില്‍ ആദരിക്കപ്പെടുന്ന പൗരസ്ത്യസഭകള്‍ "പുഷ്ടിപ്പെടുകയും പുതിയ അപ്പോസ്തലിക ഊര്‍ജ്ജസ്വലതയോടെ അവരെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം നിര്‍വഹിക്കുകയും വേണം" (Orientalium Ecclesiarum, 1); അവരുടെ ഉത്തരവാദിത്തംകൂടുതല്‍ഫലപ്രദമായഉപകരണങ്ങളായിരിക്കുന്നതിനാല്‍ "ക്രിസ്ത്യാനികളുടെഐക്യം, പ്രത്യേകിച്ചുംപൗരസ്ത്യക്രിസ്ത്യാനികളുടെഐക്യം, പ്രോത്സാഹിപ്പിക്കുന്നതിനുള്ളപ്രത്യേകചുമതല" (Orientalium Ecclesiarum, 24) നിലനില്‍ക്കുന്നു.കൂടാതെ, അവരുടെ "തുല്യ അന്തസ്സ് ധ ... പ ഒരേ ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ട് സുവിശേഷം സര്‍വ്വലോകത്തിലും പ്രസംഗിപ്പാനും ഒരേ അവകാശങ്ങള്‍ അനുഭവിക്കാനും" (Orientalium Ecclesiarum, 3)അവരെ പ്രോത്സാഹിപ്പിക്കണം.

മുപ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍റെ പ്രിയപ്പെട്ട മുന്‍ഗാമി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യയുടെ മെത്രാന്മാര്‍ക്ക് ഒരു കത്തയക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ സ്വാംശീകരിച്ച് കൗണ്‍സിലിന്‍റെ പഠനങ്ങളെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രായോഗികമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ജനസംഖ്യയുടെ ഒരു ചെറിയ അനുപാതം മാത്രമേയുള്ളൂ. തത്ഫലമായി, ഐക്യത്തെ പ്രകടമാക്കേണ്ട പ്രത്യേക ആവശ്യകതയും വിഭജനത്തിന്‍റെ ഏതെങ്കിലും സാമ്യതകള്‍ ഒഴിവാക്കേണ്ടതുമുണ്ട്. ഐക്യത്തിനായുള്ള ആവശ്യവും വൈവിധ്യ സംരക്ഷണവും പരസ്പരം എതിര്‍ക്കപ്പെടുന്ന ഒന്നല്ലെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു റീത്തിന്‍റെ പൈതൃകത്തോടും പാരമ്പര്യങ്ങളോടുമുള്ള വിശ്വസ്തതയുടെ ആവശ്യം 'വിദേശത്തേയ്ക്ക് ചിതറിപ്പോയ ദൈവമക്കളെ ഒന്നായിത്തീര്‍ക്കുന്ന' (ഖി 11:52), അഥവാ രക്ഷകനോടൊത്ത് സഭയുടെ ദൗത്യം എല്ലാ ആളുകളുടെയും കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്ന, സഭയുടെ ചുമതലയെ ഇടപെടലായി വ്യാഖ്യാനിക്കരുതു്" (Epistula ad Indiae Episcopos, 28 May 1987).

അഞ്ച് ശദാബ്ദങ്ങള്‍ക്കുമുമ്പ് ഇന്ത്യയുടെ മദ്ധ്യഭാഗത്തും വടക്കന്‍ഭാഗത്തും "മിഷ്യന്‍ രൂപതകള്‍" വഴി സീറോമലബാര്‍ സഭ വികസിപ്പിച്ചപ്പോള്‍ ലത്തീന്‍ മെത്രാന്മാര്‍ പൊതുവില്‍ ധരിച്ചത് ഒരു അധികാര പരിധിയും ഒരു മെത്രാന്‍മാത്രം ഒരു പ്രത്യേക പ്രദേശത്ത് എന്നുമാണ്. ആ രൂപതകള്‍ ലത്തീന്‍ രൂപതകളില്‍നിന്നും സൃഷ്ടിക്കപ്പെട്ടതാണ്. എന്നാലിന്ന് ആ പ്രദേശങ്ങളുടെമേല്‍ പൂര്‍ണ്ണമായ അധികാരമുള്ളതുകൂടാതെ ലത്തീന്‍ വിശ്വാസികളുടെമേലും സീറോമലബാര്‍ വിശ്വാസികളുടെമേലും അധികാരമുണ്ട്. എന്നിരുന്നാലും, പൗരസ്ത്യസഭകളുടെ പരമ്പരാഗതമായ പ്രദേശത്തും കൂടാതെ പ്രവാസികളുള്‍പ്പെടുന്ന വിശാലമായ പ്രദേശത്തും (ഈ വിശ്വാസികള്‍ ദൈര്‍ഘ്യകാലത്തേയ്ക്ക് സ്ഥിരതാമസക്കാരാണ്) ഒരേ സ്ഥലത്തുതന്നെ സ്വയംഭരണാധികാരമുള്ള വിവിധ സഭകളിലെ കത്തോലിക്കാ മെത്രാന്മാര്‍ തമ്മില്‍ ഫലപ്രദവും അനുയോജ്യവുമായ സഹകരണം സംഭവിച്ചിരിക്കുകയാണ്. ആ സഹകരണം അത്തരം പരിഹാരത്തിന് സഭാനീതീകരണം വാഗ്ദാനം ചെയ്യുകമാത്രമല്ലാ ഇടയശുശ്രൂഷയുടെആനുകൂല്യങ്ങളെ പ്രകടമാക്കുകയും ചെയ്യുന്നു.ഇന്നത്തെ ലോകത്ത് വളരെ അധികം െ്രെകസ്ത്തവര്‍ കുടിയേറാന്‍ നിര്‍ബന്ധപ്പെടും. അധികാരാതിര്‍ത്തി കവിഞ്ഞുപോകുന്നത് പതിവാകും. വിശ്വാസികളുടെ സഭാപാരമ്പര്യങ്ങളുടെ പൂര്‍ണ്ണ ആദരവ് ഉറപ്പാക്കുന്നതുകൂടാതെ അജപാലന ശുശ്രൂഷയെ ഉറപ്പാക്കാനുള്ള ഫലപ്രദമായ ഉപകരണങ്ങളായി വര്‍ദ്ധിച്ചുവരുകയുമാണ്.

ഇന്ത്യയില്‍ത്തന്നെ, അധികാരാതിര്‍ത്തി കവിഞ്ഞുപോകുന്നത് മേലില്‍ പ്രശ്‌നമല്ല. കാരണം, കേരളം പോലുള്ളിടത്ത് സഭ കുറേക്കാലമായി അത് അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍റെ കത്ത് ബോംബെപൂന പ്രദേശത്ത് ഒരു സീറോമലബാര്‍ രൂപത സ്ഥാപിക്കാന്‍ അംഗീകാരം നല്‍കി. അത് കല്യാണ്‍ രൂപതയായി മാറി. ഡല്‍ഹിയും അതിന്‍റെ അയല്‍ സംസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് 2012ല്‍ ഫരീദാബാദ് സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടു. മാണ്ഡ്യാ രൂപതയുടെ അതൃത്തികള്‍ വിപുലീകരിച്ചുകൊണ്ട് 2015ല്‍ ബാഗ്ലൂര്‍ നഗരത്തെയും ഉള്‍പ്പെടുത്തി. ആ വര്‍ഷം തന്നെ, സീറോമലങ്കര വിശ്വാസികള്‍ക്കായി ഒരു രൂപതയും അപ്പോസ്തലിക എക്‌സാര്‍ക്കേറ്റും സ്ഥാപിക്കപ്പെട്ടു. ഈവിധമുള്ള സഭാപരമായ അതൃത്തീ ക്ലിപ്തപ്പെടുത്തല്‍ സീറോമലകാര സഭയ്ക്ക് ഇന്ത്യയുടെ അതൃത്തി മുഴുവനും അവളുടെ വിശ്വാസികള്‍ക്ക് അജപാലന ശുശ്രൂഷ നല്‍കാന്‍ കഴിയുന്നു. എല്ലാ സംഭവവികാസങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും, ഒരേ പ്രദേശത്ത് പല മെത്രാന്മാരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും, സഭയുടെ ദൗത്യത്തിന് വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ല. നേരെമറിച്ച്, ഈ നടപടികള്‍ പ്രാദേശിക സഭകള്‍ക്ക് അവരുടെ അജപാലനവും മിഷനറി പരിശ്രമങ്ങള്‍ക്കും കൂടുതല്‍ പ്രചോദനവും നല്‍കുന്നു.
2011ല്‍ എന്‍റെ മുന്‍ഗാമി ബെനെഡിക്റ്റ് പതിനാറാമന്‍ ഇന്ത്യ മുഴുവനുമുള്ള സീറോമലബാര്‍ വിശ്വാസികള്‍ക്ക് അജപാലന ആവശ്യം നിര്‍വഹിക്കാന്‍ ആഗ്രഹിച്ചു. 2013ലെ പൗരസ്ത്യ സഭകളുടെ തിരുസംഘത്തിന്‍റെ പൂര്‍ണ്ണസമ്മേളനത്തിനുശേഷം അദ്ദേഹത്തിന്‍റെ ഉദ്ദേശം ഞാന്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ സീറോമലബാര്‍ സഭാഅതൃത്തിക്കുവെളിയിലുള്ള വിശ്വാസികളുടെ ഇപ്പോഴത്തെ അപ്പോസ്തലിക സന്ദര്‍ശകന്‍ (Apostolic Visitor) റാഫേല്‍ തട്ടില്‍ മെത്രാനാണ്. അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന് വിശദമായ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സഭയുടെ ഉന്നതതലയോഗങ്ങളില്‍ ഈ വിഷയം പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഈ നടപടികളുടെ ചുവടുപിടിച്ച്, ആ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള സമയം സമാഗതമായെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആയതിനാല്‍, രണ്ട് രൂപതകള്‍ സ്ഥാപിച്ചുകൊണ്ടും നിലവിലുള്ള രണ്ട് രൂപതകളുടെ അതൃത്തികള്‍ വിപുലീകരിച്ചുകൊണ്ടും ഇന്ത്യയിലുടനീളമുള്ള സീറോമലബാര്‍ വിശ്വാസികള്‍ക്ക് അജപാലനം നല്‍കാന്‍ പൗരസ്ത്യ സഭകളുടെ തിരുസംഘത്തെ ഞാന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്.

പുതിയ അതൃത്തികളും കൂടാതെ നിലവിലുള്ളതും പൗരസ്ത്യ സഭകള്‍ക്കുള്ള കാനോന്‍ നിയമത്തിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എറണാകുളംഅങ്കമാലി ശ്രേഷ്ഠമെത്രാപ്പോലീത്തയ്ക്കും സീറോമലബാര്‍ മെത്രാന്‍ സിന്‍ഡിനും അജപാലനദൗത്യം ചുമതലപ്പെടുത്തികൊടുക്കാന്‍ ഞാന്‍ ഉത്തരവായിട്ടുണ്ട്.
എന്‍റെ ഈ തീരുമാനം ചിലര്‍ക്ക് ആശങ്കയുടെ ഉറവിടമാകാമെങ്കിലും, വളരെയധികം സീറോമലബാറുകാര്‍ അവരുടെ റീത്തിന്‍ പ്രകാരമുള്ള അജപാലനം നഷ്ട്ടപ്പെടുന്ന സാഹചര്യത്തിലും ഇപ്പോള്‍ അവര്‍ ലത്തീന്‍ സഭാജീവിതത്തില്‍ പൂര്‍ണ്ണമായി ഉള്‍പ്പെട്ടിരിക്കുന്നതിനാലും, ഉദാരവും സമാധാനപരവുമായ മനോഭാവത്തോടെ ഇത് സ്വാഗതം ചെയ്യുമെന്ന് കരുതുന്നു. എന്നിരുന്നാലും, ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ആശങ്കയ്ക്ക് കാരണമില്ലെന്ന് എനിക്ക് ബോദ്ധ്യമുണ്ട്. കാരണം, സഭാജീവിതം അത്തരം വ്യവസ്ഥകൊണ്ട് തടസ്സപ്പെടുത്താന്‍ പാടില്ല. ഒരു കാലത്ത്, വിവിധ വഴികളില്‍ചിലപ്പോള്‍ തലമുറകളായി സംഭാവന ചെയ്ത വിശ്വാസികളെ സ്വാഗതം ചെയ്ത സമൂഹങ്ങളെ നിര്‍ബന്ധമായി വിടേണ്ടിവരുന്ന ഒരു ഭീഷണിയായി ഇതിനെ തീര്‍ച്ചയായും വിപരീതമായി വ്യാഖ്യാനിക്കരുത്.മറിച്ച്, ഇത് ഒരു ക്ഷണമായും വിശ്വാസത്തില്‍ വളരുന്നതിനും സ്വയംഭരണാധികാരസഭയിലെ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും അവരുടെ റീത്തിന്‍റെ വിലയേറിയ പൈതൃകം സംരക്ഷിച്ച് ഭാവി തലമുറകള്‍ക്ക് കൈമാറുന്നതിനുള്ള അവസരമായും ഇതിനെ കാണണം. ഫരീദാബാദ് രൂപതയ്ക്ക് പൗരസ്ത്യ സഭകളുടെ തിരുസംഘത്തില്‍നിന്ന്, സീറോമലബാര്‍ വിശ്വാസ കൂട്ടായ്മയിലെ ഒരംഗം, നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, അവനോ അവള്‍ക്കോ വീടുള്ള സീറോമലബാര്‍ ഇടവകയിലെ അംഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം നേരത്തെത്തന്നെ നല്‍കിയിട്ടുണ്ട് (Code of Canons of the Eastern Churches, Can. 280 1). എന്നിരുന്നാലും, അതേസമയം തന്നെ അവനോ അവള്‍ക്കോ ലത്തീന്‍ സഭയിലെ ഇടവകജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമായി ഉള്‍പ്പെടാവുന്നതുമാണ്. വിശ്വാസികള്‍ക്കുവേണ്ടി ഇപ്പോള്‍ നിലവിലുള്ള നിയമങ്ങളില്‍നിന്നുള്ള അനുവാദം അവരുടെ വിശ്വാസം ശാന്തമായി അനുഷ്ഠിക്കാന്‍ ആവശ്യമില്ല. ലത്തീന്‍ വികാരിയുടെയോ സിറോമലബാര്‍ വികാരിയുടെയോ അജപാലനം വഴി അവര്‍ക്കത് നിര്‍വ്വഹിക്കാവുന്നതാണ്.

ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പാത ഒറ്റപ്പെടല്‍ അല്ലെങ്കില്‍ വേര്‍തിരിക്കല്‍ ആകാന്‍ കഴിയില്ല; പ്രത്യുത, ബഹുമാനത്തിന്‍റെയും സഹകരണത്തിന്‍റെയും ആയിരിക്കണം. ഒരേ പ്രദേശത്ത് വിവിധ സ്വയം ഭരണാധികാരമുള്ള സഭകളുടെ പല മെത്രാന്മാരുടെ സാന്നിദ്ധ്യം തീര്‍ച്ചയായും ഊര്‍ജ്ജസ്വലവും ആശ്ചര്യദായകവുമായ ഒരു കൂട്ടായ്മയുടെ സ്പഷ്ടമായ സാക്ഷ്യം വാഗ്ദാനം ചെയ്യും. രണ്ടാം വത്തിക്കാന്‍ കൗണ്‌സിലിന്‍റെ കാഴ്ചപ്പാടും ഇതുതന്നെയാണ്. ഞാന്‍ അത് വീണ്ടും ഉദ്ധരിക്കുന്നു: "സഭയുടെ എല്ലാ ഭാഗങ്ങള്‍ക്കിടയിലും അടുത്ത കൂട്ടായ്മാബന്ധം നിലനില്‍ക്കുന്നു. അങ്ങനെ അവര്‍ ആത്മീയ സമ്പത്ത്, പ്രേഷിത പ്രവര്‍ത്തകര്‍, താല്‍കാലിക വിഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ദൈവജനത്തിലെ അംഗങ്ങള്‍ മേല്‍പറഞ്ഞ വിഭവങ്ങള്‍ പൊതുവായി പങ്കിടാന്‍ വിളിക്കപ്പെട്ടവരാണ്. ഓരോ സഭയ്ക്കും അപ്പോസ്തലന്‍റെ വചനങ്ങള്‍ സാധുവാണ്: ' ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ' (1 Pet 4: 10) (Lumen Gentium, 13). ആ ചൈതന്യത്തില്‍, ഇന്ത്യയിലെ പ്രിയപ്പെട്ട സഭകളോട്, ഉദാരതയും ധീരതയുമുള്ളവരായിരിക്കാനും അവര്‍ സാഹോദര്യത്തിന്‍റെയും പരസ്പര സ്‌നേഹത്തിന്‍റെയും ചൈതന്യത്തില്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സീറോമലബാര്‍ സഭയ്ക്ക്, ലത്തീന്‍ സഭയുടെ പശ്ചാത്തലത്തില്‍, അവരുടെ വൈദികരുടെയും സന്യസ്തരുടെയും വിലമതിക്കുന്ന ജോലി തുടരുകയും, ഭാഗവാക്കാകാന്‍ ലത്തീന്‍ ഇടവകകളെ തിരഞ്ഞെടുക്കുന്നെന്നിരുന്നാലും സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി അവരുടെ ലഭ്യത നിലനിര്‍ത്തണം, കാരണം, ആദിമസഭയില്‍നിന്ന് കുറെ സഹായം അവര്‍ അഭ്യര്‍ത്ഥിച്ചെന്നിരിക്കാം. സ്വന്തമായി പള്ളിക്കെട്ടിടങ്ങള്‍ ഇല്ലാത്ത സീറോമലബാര്‍ സമൂഹത്തിന് ലത്തീന്‍ റീത്ത് സഭ ഉദാരമായ ആഥിത്യം തുടര്‍ന്നും വാഗ്ദാനം ചെയ്യാന്‍ സാധിക്കും.സ്വയം ഭരണാധികാരമുള്ള എല്ലാ സഭകളും തുടര്‍ന്നും സഹകരിക്കണം, ഉദാഹരണത്തിന് ധ്യാനങ്ങള്‍, വൈദികര്‍ക്കുവേണ്ടിയുള്ള സെമിനാറുകള്‍, ബൈബിള്‍ കോണ്‍ഫറന്‍സുകള്‍, പൊതുതിരുനാള്‍ ദിനാഘോഷങ്ങള്‍, എക്യൂമെനിക്കല്‍ പരിശ്രമങ്ങള്‍. ആദ്ധ്യാത്മിക സൗഹൃദത്തിന്‍റെയും പരസ്പര സഹായത്തിന്‍റെയും വളര്‍ച്ചകൊണ്ട് ഏതങ്കിലും പിരിമുറുക്കങ്ങളെയും ആശങ്കകളെയും പെട്ടെന്ന് അതിജീവിക്കണം. സീറോമലബാര്‍ സഭയുടെ ഈ അജപാലന മേഖലയുടെ വിപുലീകരണം അധികാരത്തിന്‍റെയോ ആധിപത്യത്തിന്‍റെയൊ വളര്‍ച്ചയായി ഒരുവിധത്തിലും മനസ്സിലാക്കരുത്. മറിച്ച്, അതിനെ ആഴത്തിലുള്ള കൂട്ടായ്മക്കുള്ള വിളിയായി കാണണം. അതൊരിക്കലും ഐകരൂപ്യമായി ഗ്രഹിക്കുകയുമരുത്.ത്രിത്വത്തിന്‍റെ സ്തുതിപ്പുകള്‍ പാടിയവാനും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാരൂപിയുടെയും അത്ഭുതകരമായ കൂട്ടായ്മ ഉള്ളവനുമായ വിശുദ്ധ ആഗസ്തീനോസിന്‍റെ വാക്കുകള്‍പോലെ ഞാനും നിങ്ങളോട് ചോദിക്കുന്നു: വര്‍ദ്ധിച്ച അനുകമ്പയ്ക്കുള്ള ഇടം (Sermon 69, PL 5, 440.441). സ്‌നേഹത്തിലും, കൂട്ടായ്മയിലും, സേവനത്തിലും വളര്‍ച്ച ഉണ്ടാകെട്ടെ.

പ്രിയ സഹോദര മെത്രാന്മാരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മദ്ധ്യസ്ഥത ഞാന്‍ നേരുന്നു. പ്രാര്‍ത്ഥനയില്‍ നിങ്ങളോടുകൂടി ആയിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്ത്യയിലെ സഭയ്ക്കും വിശ്വാസികള്‍ക്കും എന്‍റെ സ്ലൈഹികാനുഗ്രഹങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ചോദിക്കുകയും ചെയ്യുന്നു.

വത്തിക്കാനില്‍നിന്ന്, 09 ഒക്ടോബര്‍ 2017
ഫ്രാന്‍സിസ്
Join WhatsApp News
Christian Brothers 2018-01-16 16:07:36
Looks like they will impeach the Pope or give him mushroom soup.
Are they planning to declare independence from Rome and become Like Kottaym Orthdox Church
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക